ആന്റണി പെരുമ്പാവൂർ അന്ന് 25,000 രൂപ നൽകി; ലാലേട്ടനൊപ്പമുള്ള അവസരം ചോദിച്ചുവാങ്ങിയത്; നാദിർഷ പറയുന്നു

3 months ago 4

Authored by: ഋതു നായർ|Samayam Malayalam10 Oct 2025, 9:05 am

1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു നിർമ്മാണം

nadirsha talks astir  his acting acquisition   successful  ravanaprabhu and the wage  helium  received for the movie
രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, സിദ്ദിഖ്,ഇന്നസെന്റ്, നെപ്പോളിയൻ,വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ രാവണപ്രഭു വീണ്ടും എത്തിയ ആവേശത്തിലാണ് ആരാധകർ. അതിനേക്കാൾ ആവേശത്തിലാണ് ഈ ചിത്രത്തിൽ വേഷമിട്ട നടനും സംവിധായകനുമായ നാദിർഷ. വിശദമായി വായിക്കാം

അടുത്ത പടം ലാലേട്ടനെ വച്ചിട്ടാണെന്ന് എനിക്ക് അറിയാം. എനിക്ക് ഒരു വേഷം തരുമോ എന്ന് ചോദിച്ചുവാങ്ങിയതാണ്. എനിക്ക് ഫ്രയ്മിൽ നിന്നാൽ മതി. എവിടേലും ലാലേട്ടൻ നിൽക്കുന്നതിന്റെ അടുത്ത് നിന്നാൽ മാത്രം മതി എന്ന് രഞ്ജിയേട്ടനോട് ഞാൻ പറഞ്ഞു. നോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

അഗസ്റ്റിൻ ചേട്ടന്റെ മകൻ ആയിട്ടാണ് വേഷം കിട്ടിയത്. അന്ന് ലാലേട്ടന്റെ കൂടെ നില്ക്കാൻ കൊതിക്കുന്ന ആളുകൾക്ക് ഇന്നും ആ കൊതി നിലനിൽക്കുന്നു എന്നതാണ് സത്യം. 24 വർഷങ്ങൾക്ക് ശേഷം വരുമ്പോൾ അന്നത്തെ പോലെ ഇന്നും കൊതിയാണ് അത് കാണാൻ. ഇത്രയും വർഷങ്ങൾ കഴിഞ്ഞെത്തുമ്പോൾ ആ ആവേശം കുറയില്ല.

എനിക്ക് ഏറ്റവും കൂടുതൽ സാലറി കിട്ടിയതും ഈ സിനിമയിൽ ആണ്. നായകൻ ആയി അഭിനയിച്ചപ്പോൾ എനിക്ക് ആകെ കിട്ടിയത് പതിനായിരം ആണെന്ന്കിൽ ചെറിയ ഒരു വേഷം ഞാൻ രാവണപ്രഭുവിൽ ചെയ്തപ്പോൾ എനിക്ക് കിട്ടിയത് 25,000 രൂപ ആയിരുന്നു. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന കാലത്താണ് നമ്മൾക്ക് ഇത്രയും കാശ് കിട്ടിയിരുന്നത്.

ദേ മാവേലികൊമ്പത്ത് കാസറ്റ് ഒക്കെ ചെയ്യുമ്പോൾ കിട്ടുന്നത് ആകെ അയ്യായിരം രൂപ ആണ്. അന്നത്തെ കാലത്ത് ഇതൊക്കെ വലിയ തുകയാണ്. നമ്മളെ പോലെ ഒരു കൊച്ചു ആർട്ടിസ്റ്റിനു വേണ്ടി ഇത്രയും കാശൊക്കെ തന്ന ആന്റണി ചേട്ടന് വേണ്ടി നമ്മൾ ഇന്നും പ്രാർത്ഥിക്കുന്ന ആളുകൾ ആണ്. അത്രയും നല്ല പ്രൊഡക്ഷൻ ആണ് അത്.

ALSO READ: ഒന്നും രണ്ടുമല്ല കുറച്ചത് 22 കിലോയോളം! വില്ലുപോലെ വളയുന്ന ശരീരം; ജീവിതം തന്നെ മാറ്റിമറിച്ച ചേഞ്ച്; വിസ്മയമീ ചിത്രങ്ങൾ

ഏതുകാലഘട്ടത്തിൽ ഈ സിനിമ വന്നാൽ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും എന്ന് ഉറപ്പാണ്. ലാലേട്ടനും മമ്മുക്കയും ചെയ്ത സിനിമകൾ കാണാൻ ആർക്കും ആവേശം കുറയില്ല. പിന്നെ ലാലേട്ടൻ ഇതിൽ ഡബിൾ റോൾ ആണ്. ദേവാസ്വരവും മംഗലശേരി നീലകണ്ഠനും ഒന്നും ആരും മറക്കില്ല. അതിന്റെ ഒപ്പം നില്ക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണ്. ഡബിൾ റോൾ ഒക്കെ ഷൂട്ട് ചെയുന്നത് കാണുന്നതും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന കൊതിയും തോന്നുന്നത് ഇതുകൊണ്ടൊക്കെ ആണ്.

വഴി മാറെടാ മുണ്ടക്കൽ ശേഖരാ എന്ന ഡയലോഗും അതിൽ എനിക്ക് നിക്കാനും കാണാനും ഒക്കെ കഴിഞ്ഞത് ഭാഗ്യം തന്നെ ആണ്. അതിലെ പല സീനുകളിലും ഇല്ലെങ്കിലും ലാലേട്ടന്റെ സീനുകൾ കാണാൻ പോകുമായിരുന്നു- നാദിർഷ പറയുന്നു.

Read Entire Article