ഇന്ന് ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ധ്യാന്‍, അച്ഛന്റെ മൃതദേഹത്തിനടുത്തിരുന്ന് പൊട്ടിക്കരയുന്നു, ഒരേ ദിവസം!

1 month ago 2

Authored by: അശ്വിനി പി|Samayam Malayalam20 Dec 2025, 12:22 p.m. IST

എന്നും അച്ഛന്റെ തീരുമാനങ്ങള്‍ക്കും, കാഴ്ചപ്പാടിനും എതിരെ സഞ്ചരിച്ച മകനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനെ ഇരുത്തി തന്നെ അദ്ദേഹത്തി വിമര്‍ശിക്കുകയും ചെയ്യും. പക്ഷേ ഈ നിമിഷം അതെല്ലാം നല്ല ഓര്‍മകളായി മാറുന്നു

dhyan and sreeniധ്യാൻ ശ്രീനിവാസൻ
ഏറെ നാളായി അസുഖ ബാധിതനായി തുടരുകയായിരുന്നുവെങ്കിലും, ഇന്ന് ശ്രീനിവാസന്റെ മരണം മലയാളികള്‍ക്ക് വലിയൊരു ഷോക്കിങ് ന്യൂസ് തന്നെയായിരുന്നു. വയ്യാത്ത അവസ്ഥയായിരുന്നുവെങ്കിലും മരണത്തെ കുറിച്ച് ശ്രീനി ചിന്തിച്ചിരുന്നില്ല എന്ന് അടുത്ത സുഹൃത്ത് സത്യന്‍ അന്തിക്കാട് പറയുന്നു. ഡിസംബര്‍ 20, ഇത് മലയാള സിനിമയ്ക്ക് ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സംഭവിച്ചതായി ഇനി ഓര്‍മിക്കപ്പെടും.

ഇന്ന് തന്നെ ശ്രീനിവാസന്‍ മരണപ്പെടുമ്പോള്‍, ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത കൂടെ ചര്‍ച്ചയാവുന്നു. ശ്രീനിവാസന്റെയും വിമലയുടെയും രണ്ടാമത്തെ മകള്‍ ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനം കൂടെയാണ്. ഇന്ന്. 1988 ഡിസംബര്‍ 20 ന് ആയിരുന്നു ധ്യാനിന്റെ ജനനം. മുപ്പത്തിയേഴാം ജന്മദിനം ഇന്ന് ആഘോഷിക്കേണ്ടിയിരുന്ന ധ്യാന്‍ ഇപ്പോള്‍ അച്ഛന്റെ ചേതനയറ്റ ശരീരത്തിന് അടുത്തിരുന്ന് വിങ്ങിക്കരയുകയാണ്.

Also Read: മതിയായി എന്ന് പുള്ളി പറഞ്ഞിരുന്നു, മിനിഞ്ഞാന്നും സംസാരിച്ചു; കരച്ചില്‍ നിയന്ത്രിക്കാനാകാതെ സത്യന്‍ അന്തിക്കാട്

എന്നും അച്ഛന്റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും എതിരെ സഞ്ചരിച്ചവനായിരുന്നുവെങ്കിലും, ആ അച്ഛന്റെ മകന്‍ ആയതില്‍ എന്നും അഭിമാനിക്കുന്നതിനെ കുറിച്ച് ധ്യാന്‍ സംസാരിച്ചിട്ടുണ്ട്. ശ്രീനിവാസനെ പോലെ തന്നെ പറയുന്നതില്‍ ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത ആളാണ് ധ്യാനും. ധ്യാനിന്റെ കോമഡി കഥകളില്‍ പലപ്പോഴും കഥാപാത്രമായി ശ്രീനിവാസന്‍ തന്നെയാണ് എത്താറുള്ളത്. ശ്രീനിവാസനും മക്കളെ പരിഹസിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ലായിരുന്നു.

Also Read: വ്യക്തിപരമായി കളിയാക്കിയിട്ടും ശ്രീനിയെ ചേര്‍ത്തു പിടിച്ച മോഹന്‍ലാല്‍; ഒരിക്കലും അദ്ദേഹത്തോടൊരു ശത്രുതയില്ല എന്ന് ലാല്‍

ഇന്ത്യൻ കുടുംബങ്ങൾക്ക് തിരിച്ചടിയോ? എന്താണ് 14-ാം ഭേദഗതി? ട്രംപ് എന്തിനാണ് ഇതിനെ എതിർക്കുന്നത്?


അച്ഛനോട് വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിനെ കുറിച്ചും, തന്റെ സിനിമകള്‍ കണ്ട് അച്ഛന്‍ പരിഹസിക്കുന്നതിനെ കുറിച്ചും ധ്യാന്‍ തമാശയോടെയാണ് എന്നും സംസാരിക്കാറുള്ളത്. ആ സംസാര സ്വാതന്ത്ര്യവും ഹാസ്യവും ശ്രീനിവാസന്‍ തന്നെ മകന് നല്‍കിയതാണ്, ഇവന്‍ അച്ഛന്റെ മകന്‍ തന്നെ എന്ന് പ്രേക്ഷകര്‍ പറയുന്ന ചില സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ എത്രയൊക്കെ പരിസ്പരം പരിഹസിച്ചാലും, വിമര്‍ശിച്ചാലും അവര്‍ക്കിടയിലെ സ്‌നേഹം എത്രത്തോളം വലുതായിരുന്നു എന്ന് തിരിച്ചറിയുന്ന, കണ്ടു നില്‍ക്കുന്നവരെയും വികാരഭരിതമാക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article