കാറ്റ് മാറി വീശുന്നു! ബോളിവുഡിന്റെ മണ്ണിൽ മലയാള സിനിമകളും വിജയം കൊയ്യുന്നു; ഇന്ത്യൻ സിനിമയുടെ മുഖമായി ദക്ഷിണേന്ത്യൻ സിനിമ മാറുമോ?

2 months ago 4

Produced by: ലക്ഷ്മി ബാല |Samayam Malayalam23 Oct 2025, 2:57 pm

ദക്ഷിണേന്ത്യയിലെ പോലെ തന്നെ ഹിന്ദി സിനിമാ പ്രേമികൾക്കിടയിലും ശക്തമായ ഫാൻ ബേസുള്ള താരമാണ് അല്ലു അർജ്ജുൻ. അദ്ദേഹത്തിന്റെ പുഷ്പ പാർട്ട് 1 നൂറ്റിയാറ് കോടി രൂപ ഹിന്ദി ഡബ്ബിങ് വഴി നേടിയപ്പോൾ, രണ്ടാം ഭാഗം നേടിയത് ബോളിവുഡ് താരരാജാക്കന്മാരുടെ ചിത്രങ്ങൾക്ക് പോലും അസാധ്യമായ വിധം എണ്ണൂറ്റി മുപ്പത്തിയാറു കോടി രൂപയാണ്.

south amerind  movies specified  arsenic  loka and marco that shattered bollywood’s dominanceമാർകോ &ലോക പോസ്റ്ററുകൾ(ഫോട്ടോസ്- Samayam Malayalam)
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയ ലോകാ ചാപ്റ്റർ 1, ബോളിവുഡിൽ മൊഴിമാറ്റം ചെയ്തു റിലീസ് ചെയ്യുക വഴി നേടിയത് എട്ടു കോടിയിലധികം രൂപയായിരുന്നു. ഇതിനു മുൻപ് ഹിന്ദിയിൽ ഡബ്ബ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മാർകോ നേടിയത് പന്ത്രണ്ടു കോടിയോളമായിരുന്നു. മുൻ കാലങ്ങളിൽ മലയാളം സിനിമകൾ റീമേക് ചെയ്തു വിജയം നേടിയിരുന്ന ബോളിവുഡിന് ദക്ഷിണേന്ത്യൻ സിനിമകളുടെ ഡബ്ബിങ് വഴിയുള്ള വിജയങ്ങൾ പുതിയ അനുഭവമാണ്.

ഇന്ത്യൻ സിനിമയുടെ വിലാസം ബോളിവുഡ് എന്നറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ ഹിന്ദി ചിത്രങ്ങൾ കളക്ഷൻ നേടുമ്പോൾ, ബോളിവുഡിനെ അപേക്ഷിച്ചു വളരെ ചെറിയ ഇൻഡസ്ട്രികളായ ദക്ഷിണേന്ത്യൻ സിനിമകൾ മിതമായ ബഡ്ജറ്റിൽ മാത്രം നിർമിക്കപ്പെടുന്നവയായിരുന്നു. തെലുഗു, കന്നഡ സിനിമകളുടെ ഹിന്ദി ഡബ്ബിങ് യു ട്യൂബ് മുതലായ വെബ്‌സൈറ്റുകൾ വഴി ലക്ഷക്കണക്കിന് പേര് കാണുമായിരുന്നു എങ്കിലും, ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന സിനിമകൾക്ക് വളരെ ചെറിയ കളക്ഷൻ മാത്രമാണ് നേടാൻ സാധിച്ചിരുന്നത്.

മണി രത്നത്തിന്റെ റോജ, ബോംബേ തുടങ്ങി വളരെ ചുരുക്കം ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദിയിൽ വിജയം കൈവരിച്ചുവെങ്കിലും, പാൻ ഇന്ത്യ എന്ന ബോളിവുഡിന്റെ അപ്രമാദിത്വം ആദ്യമായി തകർത്തത് രാജമൗലിയുടെ ബാഹുബലിയാണ് എന്ന് പറയേണ്ടി വരും. 120 കോടി രൂപയോളം കളക്ഷൻ നേടിക്കൊണ്ട് ബാഹുബലി ഒന്നാം ഭാഗം ബോളിവുഡിനെ അതിശയിപ്പിച്ചപ്പോൾ, ഇന്ത്യൻ സിനിമാ ഇന്ഡസ്ട്രിയെ തന്നെ പിടിച്ചു കുലുക്കിയ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി വേർഷൻ നേടിയത് അഞ്ഞൂറ്റി പത്ത് കോടിയോളമാണ്.

പ്രശാന്ത് നീൽ അഴിച്ചു വിട്ട KGF ആയിരുന്നു പിന്നീട് ബോളിവുഡ് കണ്ട ദക്ഷിണേന്ത്യൻ കൊടുങ്കാറ്റ്. KGF ഒന്നാം ഭാഗത്തിന്റെ ഹിന്ദി ഡബ്ബിങ് കളക്ഷൻ നാല്പതു കോടി മാത്രമായിരുന്നു എങ്കിലും, രണ്ടാം ഭാഗം നേടിയത് പത്തിരട്ടിയോളം തുകയാണ്, 434 കോടി. നായകനായ യാഷിന് ബോളിവുഡിൽ നിന്നും കൂടുതൽ ഓഫറുകൾ വരാനും കെജിഫ്‌ കാരണമായി.

പ്രഭാസ് നായകനായ സാഹോ നൂറ്റിനാല്പത്തിയൊന്പത് കൊടിയും, സലാർ നൂറ്റി അമ്പത്തിരണ്ട് കോടിയും, കൽക്കി ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ചു കോടി രൂപയും ഹിന്ദി ഡബ്ബിങ് റിലീസുകൾ വഴി നേടി. അഞ്ചു ചിത്രങ്ങൾ വഴി പ്രഭാസ് നേടിയത് ആയിരത്തി ഇരുനൂറു കോടിയിലധികം വിലയുള്ള വിജയങ്ങളാണ്. സംവിധായകരിൽ രാജമൗലിയും പ്രശാന്ത് നീലും പരസ്പരം മത്സരിക്കുമ്പോൾ, പുഷ്പ എന്ന ഒരൊറ്റ ചിത്രം വഴി സുകുമാർ എല്ലാവരെയും വിറപ്പിച്ചു.

ബാഹുബലി ചിത്രങ്ങൾക്ക് പുറമെ RRR എന്ന ചിത്രം വഴി രാജമൗലി ബോളിവുഡ് പ്രേക്ഷകരിൽ നിന്നും നേടിയത് 277 കോടിയുടെ വിജയമാണ്. അദ്ദേഹത്തിന്റെ മഗധീര എന്ന ചിത്രത്തിന് ഹിന്ദിയിൽ ആരാധകർ ഏറെയുമാണ്. മൂന്നു ചിത്രങ്ങളിലൂടെ തൊള്ളായിരം കോടി രൂപയോളമാണ് രാജമൗലി സ്വന്തം നിർമാതാക്കൾക്ക് ഹിന്ദിയിൽ നിന്നും നേടിക്കൊടുത്തത്.

ശക്തമായ കഥാപാത്രങ്ങളും, വ്യത്യസ്തമായ പ്രമേയങ്ങളും വഴി ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യൻ സിനിമയുടെ മുഖമുദ്ര തന്നെ മാറ്റിത്തുടങ്ങിയിട്ട് കാലം ഒരുപാടായി. അന്താരാഷ്ട്ര ചലച്ചിത്രവേദികളിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്ന ദക്ഷിണേന്ത്യൻ സിനിമകൾ വാണിജ്യവിജയങ്ങൾ ലക്ഷ്യമാക്കി നിര്മിക്കപ്പെടാൻ തുടങ്ങിയതോടെ, ബോളിവുഡ് നിർമാതാക്കൾ പലരും വമ്പൻ പരാജയങ്ങൾ നേരിടുകയും പ്രേക്ഷകരെ കൂടെ നിർത്താൻ പുതിയ പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തു.
ലക്ഷ്മി ബാല

രചയിതാവിനെക്കുറിച്ച്ലക്ഷ്മി ബാല സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ ആണ് ലക്ഷ്മി ബാല. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം) തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ ചെയ്തിട്ടുണ്ട്. 2014 മുതൽ ഓൺലൈൻ മീഡിയ രംഗത്തുപ്രവർത്തിക്കുന്നു. ഓൺലൈൻ പത്ര മേഖലയിൽ 11 വർഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ച ലക്ഷ്മി 2019 മുതൽ സമയം മലയാളത്തിന്റെ ഭാഗമാണ്.... കൂടുതൽ വായിക്കുക

Read Entire Article