സത്യൻ അന്തിക്കാട്
21 September 2025, 07:28 AM IST

മോഹൻലാലും സത്യൻ അന്തിക്കാടും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
മോഹൻലാൽ എന്നും ഒരു അതിശയമാണെനിക്ക്. ലാൽ അഭിനയിക്കുന്നതുകാണുമ്പോൾ ലോകത്തെ ഏറ്റവും എളുപ്പമായ ജോലിയാണ് അഭിനയമെന്ന് നമുക്കുതോന്നും. അത്ര അനായാസമായാണ് ലാൽ കഥാപാത്രമായി മാറുന്നത്. ആദ്യചിത്രമായ ‘കുറുക്കന്റെ കല്യാണം’ മുതൽ ഏറ്റവും പുതിയ സിനിമ ‘ഹൃദയപൂർവ്വം’ വരെ ആ വിസ്മയം ഞാൻ നേരിട്ടുകാണുന്നു. വിജയങ്ങൾ ലാലിനെ മത്തുപിടിപ്പിക്കാറില്ല. വിമർശനങ്ങൾ ഒരു തരിപോലും തളർത്താറുമില്ല.
ഇന്ത്യൻ സിനിമയിൽ ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഫാൽക്കെ അവാർഡ്. അത് തനിക്കാണ് എന്നറിഞ്ഞപ്പോഴും ‘ദൈവമേ’ എന്നൊരു പ്രാർഥനയേ ആ ചുണ്ടുകളിൽനിന്ന് കേൾക്കാനാകൂ. അറിയാവുന്ന കാര്യങ്ങൾ ആത്മാർഥമായി ചെയ്യുന്നു. അതിനപ്പുറം മറ്റൊന്നുമില്ലെന്ന് ലാൽ പറയാറുണ്ട്. ആ ലാളിത്യംതന്നെയാണ് ലാലിനെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിക്കുന്നതും.മോഹൻലാലിനെ ക്യാമറയ്ക്കുമുന്നിൽ നിർത്തി അഭിനയിപ്പിക്കാനായതാണ് ഒരു സംവിധായകൻ എന്നനിലയിൽ എന്റെ ഏറ്റവും വലിയ ഭാഗ്യം.
Content Highlights: Sathyan Anthikad written astir Mohanlal connected Dadasaheb Phalke Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·