വിവാഹത്തിന് എത്രപവൻ അണിഞ്ഞു, നിഷാന്ത് ട്രാൻസ് ആണോ; വീട്ടുകാർ സമ്മതിച്ചോ; ചോദ്യങ്ങൾക്ക് സീമയുടെ മറുപടി

6 months ago 9

Authored by: ഋതു നായർ|Samayam Malayalam20 Jul 2025, 10:22 am

നിഷാന്തിന്റെ വീട്ടുകാർ സമ്മതിച്ചിട്ടാണോ വിവാഹം നടന്നത്. പൂർണ്ണസ്ത്രീ അല്ലെന്ന് അവർക്കും അറിയാം എല്ലാം അംഗീകരിച്ചാണ് വിവാഹം

സീമ വിനീത്സീമ വിനീത് (ഫോട്ടോസ്- Samayam Malayalam)
ഈ അടുത്താണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന്റെ വിവാഹം നടന്നത്. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയപ്പോൾ ഇരു വീട്ടുകാരും ഒപ്പം നിൽക്കുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെ ഒരു വിവാഹം വേണമെന്നത് തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ഇപ്പോൾ സീമയും ഭർത്താവ്നിഷാന്തും പറയുന്നത്. വിവാഹ ശേഷം നിഷാന്തിന്റെ വീട്ടിൽ എത്തിയ തനിക്ക് സ്നേഹത്തിൽ നിറഞ്ഞ സ്വീകരണം മാത്രമാണ് ലഭിച്ചത്,. എന്നെ മാറ്റിനിർത്തുമോ എന്ന ഭയം ഉണ്ടായിരുന്നു എങ്കിലും തന്നെ സ്വന്തം ആയി അവർ എല്ലാവരും കരുതി എന്നും സീമ വിനീത് പറയുന്നുണ്ട്.

ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സീമ.

നിഷാന്ത് ട്രാൻസ് മെൻ ആണോ എന്നായിരുന്നു മിക്ക ആളുകൾക്കും അറിയേണ്ടി ഇരുന്നത് നിഷാന്ത് ട്രാൻസ് അല്ല. പിന്നെ എങ്ങനെ വിവാഹത്തിലേക്ക് എത്തി എന്ന ചോദ്യത്തിനു സീമ ആരാണ് എന്ന് കൃത്യമായി അറിഞ്ഞശേഷം തനിക്ക് ഇഷ്ടപെട്ടാണ് വിവാഹത്തിലേക്ക് എത്തിയത്. തുടക്ക സമയത്ത വീട്ടിൽ നിന്നും ചില വിഷയങ്ങൾ ഉണ്ടായിരുന്നു എന്നാൽ പിന്നെ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ വിവാഹം നടന്നുവെന്നും വലിയ വിഷയങ്ങൾ ഒന്നുമില്ല നന്നായി പോകുന്നുണ്ടെന്നും നിഷാന്ത് പറഞ്ഞു.

also read: വലിയൊരു സ്ട്രഗിളായിരുന്നു ആ യാത്ര! ഇന്നലെ ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി

വിവാഹത്തിന് എത്ര സ്വർണ്ണം ആണ് അണിഞ്ഞത് എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ അല്ലെ എന്തിനാണ് നിങ്ങളോട് ഷെയർ ചെയ്യുന്നത്. വിവാഹത്തിന് മാധ്യമങ്ങൾ ആരും വേണ്ട എന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു. വിവാഹശേഷം രണ്ടുപേരും കോട്ടയത്തും തിരുവനന്തപുരത്തും ആയി കഴിയാൻ ആണ് തീരുമാനം വർക്ക് കൂടുതലും ട്രിവാൻഡ്രം ആയതുകൊണ്ട് കൂടുതലും ഇവിടെ ആയിരിക്കുമെന്നും സീമ പറയുന്നു.

രഞ്ജുവിനെയും സൂര്യയെയും വിവാഹത്തിന് വിളിച്ചിരുന്നു സൂര്യ വന്നു, രണ്ഞു രഞ്ജിമാർ തിരക്കിൽ ആയിരുന്നുവെന്നും സീമ പറയുന്നു. ഇവരുടെ ചാനലിലൂടെയാണ് ആരാധകരുടെ സംശയത്തിന് എല്ലാം മറുപടിനൽകുന്നത്

Read Entire Article