Authored by: അശ്വിനി പി|Samayam Malayalam•2 Oct 2025, 3:01 pm
കല്യാണം കഴിഞ്ഞ് പതിനാല് വർഷം കാത്തിരുന്നതിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രയയ്ക്കും മകൻ പിറന്നത്. ഒരുപാട് ചികിത്സകളുടെയും പ്രാർത്ഥനകളുടെയും ഫലം. അവനെ കൈയ്യിൽ കിട്ടിയപ്പോൾ ആദ്യം എന്താണ് തോന്നിയത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു
കുഞ്ചാക്കോ ബോബൻ2005 ൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. പക്ഷേ ആദ്യത്തെ കൺമണിയ്ക്ക് വേണ്ടി വർഷങ്ങൾ കാത്തിരിയ്ക്കേണ്ടി വന്നു. 14 വർഷത്തെ പ്രാർത്ഥനയ്ക്കും ചികിത്സയ്ക്കും ഫലം കണ്ടു, 2016 ൽ ആണ് മകൻ ഇസഹാക്ക് പിറന്നത്. അത് പ്രിയയുടെയും കുഞ്ചാക്കോ ബോബന്റെയും ജീവിതത്തിലെ നാഴികക്കല്ല് തന്നെയായിരുന്നു.
Also Read: ഉടനെ മുത്തശ്ശിയാവുമോ എന്ന ചോദ്യത്തിന് മേനക സുരേഷ് നൽകിയ മറുപടി, കീർത്തി സുരേഷിന്റെ പ്ലാൻ അമ്മയോട് ചോദിക്കണോ?ആ അനുഭവം എങ്ങനെയായിരുന്നു എന്ന് കുഞ്ചാക്കോ ബോബൻ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. മഴവിൽ മനോരമയുടെ പിക്ചർ പെർഫക്ട് എന്ന ഷോയിൽ, ഇസഹാക്കിന്റെ രണ്ടാം പിറന്നാളിന്റെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. മകന്റെ ഓരോ പിറന്നാളും ഓരോ ആശയം വച്ചാണ് സെലിബ്രേറ്റ് ചെയ്യാറുള്ളത്. അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് അത് സെറ്റ് ചെയ്യുന്നത് പ്രിയയാണ് എന്ന് ചാക്കോച്ചൻ പറഞ്ഞു.
Also Read: ഇമോഷണലി തകർന്ന അവസ്ഥയിൽ നിന്ന് തിരിച്ചുവന്ന് നസ്റിയ നസീം; നച്ചുവിനെ ചേർത്തുപിടിച്ച് ഫഹദ്!
കേരളത്തിലേക്കുള്ള യാത്ര ഇനി ദുരിതം; വിമാന സർവീസ് വെട്ടിക്കുറച്ചതിൽ പ്രവാസികൾ ആശങ്കയിൽ.
പതിനാല് വർഷങ്ങൾക്ക് ശേഷം ഞങ്ങളെ ചവിട്ടികൂട്ടാൻ വന്നവനാണെന്നാണ് ചിരിയോടെ കുഞ്ചാക്കോ ബോബൻ പറയുന്നത്. കാരണം കഴിഞ്ഞ ദിവസവും കിടന്നുറങ്ങി എഴുന്നേൽക്കുമ്പോൾ തലയുടെ സ്ഥാനത്ത് കാലായിരുന്നു. മകനെ ആദ്യമായി കൈയ്യിലെടുത്തപ്പോൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് ആദ്യം മനസ്സിൽ വന്നത്. എന്നും ദൈവത്തിന് നന്ദി മാത്രം. ഈ ഒരു നിമിഷത്തിലേക്ക് എത്താൻ ഒരുപാടാളുകളുടെ പ്രാർത്ഥനയുണ്ടായിരുന്നു. മോൻ ജനിച്ചു കഴിഞ്ഞതിന് ശേഷം പലരും നേരിട്ട് കാണുമ്പോൾ അവരുടെ പ്രാർത്ഥനകളിൽ ഞങ്ങളുണ്ടായിരുന്നു എന്ന് പറഞ്ഞ് കേൾക്കുമ്പോൾ, എത്രത്തോളം അനുഗ്രഹീതരാണ് ഞങ്ങൾ എന്ന് തോന്നിയിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·