Authored by: നിമിഷ|Samayam Malayalam•27 May 2025, 12:00 pm
കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് ഹന്‍സിക കൃഷ്ണ. ചേച്ചിമാരെപ്പോലെ വ്‌ളോഗുമായി സജീവമാണ് ഹന്‍സികയും. യാത്രാ വിശേഷങ്ങളും, കോളേജിലെ കാര്യങ്ങളുമൊക്കെയായി പങ്കുവെക്കുന്ന വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെ നടത്തിയ ജപ്പാന്‍ യാത്രയിലെ കൂടുതല്‍ വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്.
19 വയസായില്ലേ! ഇപ്പോഴും കാര്‍ട്ടൂണ്‍ കണ്ട് നടക്കുകയാണോ! (ഫോട്ടോസ്- Samayam Malayalam) അടുത്തിടെയായിരുന്നു അഹാനയും കുടുംബവും ജപ്പാനിലേക്ക് പോയത്. വര്‍ഷങ്ങളായി ഹന്‍സിക പറഞ്ഞുകൊണ്ടിരുന്ന കാര്യമായിരുന്നു ഇത്. നേരത്തെ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടക്കാതെ പോയി. ഇനിയും വൈകിച്ചാല്‍ പിന്നെ നടക്കുമോ എന്നുറപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഇത്തവണ ജപ്പാനിലേക്ക് പോയതെന്ന് സിന്ധു കൃഷ്ണയും അഹാനയും പറഞ്ഞിരുന്നു. പോവുന്ന സ്ഥലങ്ങളിലെല്ലാമായി ഷോപ്പിംഗ് നടത്താറുണ്ട് ഇവര്‍. വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്. ജപ്പാന്‍ വ്‌ളോഗ് പങ്കുവെച്ചപ്പോള്‍ മുതല്‍ അവിടത്തെ ഷോപ്പിംഗിനെക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം.
ഇത്തവണ പോയപ്പോള്‍ കുറേ ഉടുപ്പുകള്‍ വാങ്ങിയിരുന്നു. ഇതൊന്നും കൂടാതെ കുറേ ആക്രി സാധനങ്ങളും വാങ്ങിയിരുന്നു. ആക്രി സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ എനിക്ക് പ്രത്യേകമായൊരു ഇഷ്ടമാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളൊക്കെയാണ് ഞാന്‍ വാങ്ങിച്ചത്. 19 വയസായില്ലേ, ഇപ്പോഴും കാര്‍ട്ടൂണ്‍ എന്ന ചോദ്യങ്ങളോടൊന്നും ഒന്നും പറയാനില്ല. എനിക്കിഷ്ടമാണ്, അങ്ങനെ അഡിക്ഷനൊന്നുമില്ല. എന്നിലെ ഇന്നര്‍ ചൈല്‍ഡിനെയും തൃപ്തിപ്പെടുത്തണമല്ലോ.
അവിടെ കുറേ സാധനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് വാങ്ങാതിരിക്കാനായില്ല. ഷിങ്ച്ചാന്റെ എല്ലാ സാധനങ്ങളും ഞാന്‍ വാങ്ങിയിരുന്നു. കുറച്ച് കൂടിയോ എന്ന് അന്നേരം തോന്നിയിരുന്നു. ആറാം ക്ലാസ് മുതല്‍ ഞാന്‍ ഷിങ്ച്ചാന്റെ ഫാനാണ്. ഇതില്‍ ചില സാധനങ്ങള്‍ ഞാനൊരിക്കലും ഉപയോഗിക്കാന്‍ സാധ്യതയില്ല. ഞാന്‍ തനിച്ചാണ് ഇതെല്ലാം വാങ്ങിയത്.എല്ലാവരും വേറെ സ്ഥലത്തേക്ക് മാറിയത് കൊണ്ടാണ് ഇത്രയും വാങ്ങിക്കാനായതെന്നായിരുന്നു ഹന്‍സിക പറഞ്ഞത്. ചൈല്‍ഡിഷാണെന്ന് തോന്നും, വലിയ പെണ്ണായി ജീവിക്കാന്‍ ഇനിയും സമയമുണ്ടല്ലോ. എനിക്ക് വളരണ്ട, ഈ കാലം മാക്‌സിമം എന്‍ജോയ് ചെയ്യണമെന്നുണ്ട്.
19 വയസായില്ലേ! ഇപ്പോഴും കാര്‍ട്ടൂണ്‍ കണ്ട് നടക്കുകയാണോ! ജപ്പാന്‍ ഷോപ്പിംഗില്‍ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് ഹന്‍സിക കൃഷ്ണ
സിന്ധു കൃഷ്ണയായിരുന്നു വീഡിയോ എടുത്തത്. അതിനിടയില്‍ അമ്മു എന്ന് പറഞ്ഞപ്പോള്‍ എല്ലായിടത്തും അമ്മു എന്നാണല്ലോ പറയുന്നതെന്നായിരുന്നു ഹന്‍സികയുടെ ചോദ്യം. നീ ഇളയതും, അമ്മു ഏറ്റവും മൂത്തതുമല്ലേ, അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നായിരുന്നു മറുപടി. അമ്മു വന്നതോടെയാണ് ജീവിതം മാറിയത്. എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് പഠിച്ചത് അമ്മുവിലൂടെയാണെന്ന് കൃഷ്ണകുമാറും സിന്ധുവും നേരത്തെ തുറന്നുപറഞ്ഞിരുന്നു.
അയ്യോ, അത് എടുത്തില്ലല്ലോ എന്നുള്ള റിഗ്രറ്റൊന്നും എനിക്കില്ല. എനിക്ക് വേണ്ടി മാത്രമല്ല ഫ്രണ്ട്‌സിന് വേണ്ടിയും, ഓസിയുടെ ബേബിക്കുമൊക്കെയായും കുറേ സാധനങ്ങള്‍ വാങ്ങിയിരുന്നു. അത് പിന്നീട് കാണിക്കാമെന്നുമായിരുന്നു ഹന്‍സിക പറഞ്ഞത്. എനിക്ക് ഇഷ്ടമുള്ള, ആഗ്രഹിച്ച കാര്യങ്ങളാണ് ചെയ്തത്. ഇതെല്ലാം കണ്ട് നെഗറ്റീവ് പറയുന്നവരുണ്ടായിരിക്കാം, അതൊന്നും തന്നെ ബാധിക്കില്ലെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·