Authored by: അശ്വിനി പി|Samayam Malayalam•14 Nov 2025, 2:35 pm
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നായികയായി അഭിനയിച്ചത്. 28 ആം വയസ്സില്‍ അമ്മ വേഷങ്ങളും ചെയ്തു തുടങ്ങി. എങ്ങനെ ആ ധൈര്യം വന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കി നിവേദ തോമസ്
നിവേദ തോമസ്രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് നിവേദ തോമസ് 35 എന്ന ചിത്രത്തില്‍ അഭിനയിച്ചത്. 40 കഴിഞ്ഞ നായികമാര്‍ പോലും അമ്മ വേഷം ചെയ്യാന്‍ മടിക്കുന്ന കാലത്ത് വെറും 28 വയസ്സില്‍ നിവേദ തോമസ് എങ്ങനെ ഈ റോള്‍ എടുത്തു എന്നായിരുന്നു പലരുടെയും ചോദ്യം. ഇത്ര ചെറുപ്പത്തില്‍ അമ്മ വേഷം ചെയ്യാന്‍ എന്തുകൊണ്ട് തയ്യാറായി എന്ന് പലരും ചോദിച്ചപ്പോള്‍ നിവേദ ഒരേ ഒരു കാര്യമാണ് തിരിച്ചു ചോദിച്ചത്, ചെയ്താല്‍ എന്താണ് കുഴപ്പം എന്ന്.
Also Read: ആദിലയും നൂറയുമായി ഇനി സൗഹൃദം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അനുമോളുടെ മറുപടി, ശൈത്യയും റെനയും പറയുന്നത് പറയട്ടെ!ഇന്ത്യയില്‍ 21 വയസ്സായ പെണ്‍കുട്ടിയെ എങ്ങനെയും വിവാഹം കഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. 21 വയസ്സായ കുട്ടിയ്ക്ക് വിവാഹം കഴിക്കാമെങ്കില്‍, 28 ആം വയസ്സില്‍ എനിക്ക് രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ബാലതാരമായി അഭിനയിച്ച്, പിന്നീട് നായികാ നിരയിലേക്ക് വന്നതിന് ശേഷം എനിക്ക് മറ്റ് സിനിമകളില്‍ അവസരം ലഭിച്ചത് മകളായിട്ടും അനിയത്തിയായിട്ടുമൊക്കെയാണ്. സഹതാരം എന്ന ലേബലില്‍ പിന്നീട് അറിയപ്പെടും എന്ന് പലരും പറഞ്ഞു. പക്ഷേ വിശേഷിപ്പിക്കപ്പെടുന്നത് എന്തോ, നല്ല സിനിമകളുടെ ഭാഗമാവണം എന്ന് മാത്രമേ അന്നും ഇന്നും എനിക്കുള്ളൂ.
സുന്ദര്‍ എങ്ങനെ മൂന്നാമനായി? ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ഈ ഘടകങ്ങള്‍
അമ്മ വേഷം ആയിക്കോട്ടെ, നാളെ അമ്മൂമ്മയുടെ വേഷം തന്നാലും കഥാപാത്രവും സിനിമയും നല്ലതാണെങ്കില്‍ ഞാനത് ചെയ്യും. മാറ്റങ്ങള്‍ വരട്ടെ, സഹനടിമാര്‍ നായികയാവട്ടെ, നായികമാര്‍ക്ക് അമ്മ വേഷം ചെയ്യാന്‍ സാധിക്കട്ടെ. അത്തരം മാറ്റങ്ങളല്ലേ വരേണ്ടത്, അല്ലാതെ എന്തിനിത് ചെയ്തു എന്ന ചോദ്യം അവസാനിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ എടുത്ത് പറയുമ്പോഴും, ട്രീറ്റ് ചെയ്യപ്പെടുമ്പോഴുമാണ് ആളുകള്‍ അത്തരം റോളുകള്‍ എടുത്ത് ചെയ്യാന്‍ മടിക്കുന്നത്. അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ നായികമാര്‍ക്ക് കുറേയേറെ സമ്മര്‍ദ്ദം കുറയ്ക്കാനും, ഇമേജ് കോണ്‍ഷ്യസ് ആവാതെ നല്ല വേഷങ്ങള്‍ എടുത്ത് ചെയ്യാനും സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ അമ്മ വേഷം ചെയ്തു, ഇനി നിങ്ങള്‍ക്ക് അതല്ലാത്ത നായികാ വേഷങ്ങള്‍ കിട്ടുമോ എന്ന് ചോദിക്കുന്നത് അനാവശ്യമായ ചോദ്യമാണ്- നിവേദ തോമസ് പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·