അച്ഛന്‍ രഘുവരനൊപ്പമുള്ള ഒരു വീഡിയോയും പുറത്തുവിടാന്‍ മകന്‍ അനുവദിക്കില്ല; രോഹിണി പറയുന്നു

4 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam22 Dec 2025, 6:26 p.m. IST

രഘുവനരെ കുറിച്ച് ആരും അറിയാത്ത ചില വശങ്ങളുണ്ട്. പാട്ടിനെ ഒരുപാട് ഇഷ്ടപ്പെട്ട ആളായിരുന്നു രഘു. ഒരു നായകനായൊക്കെ അഭിനയിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന രഘു, അതിന്റെയൊക്കെ ഫ്രസ്‌ട്രേഷനിലാണ് മരണപ്പെട്ടത്.

rohini sonരോഹിണിയും മകനും
രോഹിണിയുമായി വിവാഹ ബന്ധം വേര്‍പെടുത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രഘുവരന്റെ മരണം. വിവാഹ മോചനത്തിന് ശേഷവും മദ്യപാനം കടുപ്പിച്ച രഘുവരന്‍ , ആന്തരികാവയവങ്ങള്‍ തകരാറിലായാണ് മരണപ്പെട്ടത്. പക്ഷേ അപ്പോഴും ഇപ്പോഴും രഘുവരനെ പൂര്‍ണമായും കൈവിടാത്ത ആളാണ് രോഹിണി . മരണത്തിന് ശേഷവും ഭാര്യയുടെ സ്ഥാനത്ത് നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തത് രോഹിണിയാണ്. ഇന്നും രഘുവിന്റെ ഓര്‍മകളിലാണ് രോഹിണി

അഭിനയം പോലെ തന്നെ പാട്ടിനെയും ഏറെ ഇഷ്ടപ്പെട്ട ആളാണ് രഘു എന്ന് രോഹിണി പറയുന്നു. ഇളയരാജയുടെ ഓര്‍ക്കസ്ട്രയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ ഒരു മുഴുനീള സംഗീതജ്ഞന്റെ വേഷം ചെയ്യണം എന്നതൊക്കെ പുള്ളിയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അങ്ങനെ ഒരു സിനിമ വന്നില്ല. അതില്‍ രഘു വളരെ അധികം ഫ്രസ്‌ട്രേറ്റഡ് ആയിരുന്നു, അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് രോഹിണി പറഞ്ഞത്.

Also Read: 21 കിലോ എങ്ങനെ ഇത്ര പെട്ടന്ന് കുറച്ചു; തന്റെ സിംപിള്‍ ടിപ് വെളിപ്പെടുത്തി സുചിത്ര നായര്‍

ഒരു പിറന്നാളിന് ഞാന്‍ രഘുവിന് ഗിറ്റാര്‍ വാങ്ങി നല്‍കാന്‍ ആഗ്രഹിച്ചു. പക്ഷേ എനിക്ക് അതിനെ കുറിച്ചൊന്നും അറിവില്ലാത്തതിനാല്‍ അദ്ദേഹത്തോട് തന്നെ പറഞ്ഞു, ഒന്ന് സെലക്ട് ചെയ്യാന്‍, ഞാന്‍ പേ ചെയ്യും എന്ന്. പക്ഷേ സമ്മതിച്ചില്ല. അച്ഛനെ പോലെ തന്നെ മകള്‍ റിഷിയ്ക്കും സംഗീതത്തില്‍ താത്പര്യമായിരുന്നു. അവര്‍ ഒന്നിച്ച് ഗിറ്റാര്‍ വായിക്കുകയൊക്കെ ചെയ്യുന്ന ഒരുപാട് വീഡിയോ ഉണ്ട്. വിവാഹ മോചനത്തിന് ശേഷം ഞാന്‍ റിഷിയെ രഘുവിന്റെ അടുത്ത് കൊണ്ടാക്കുമ്പോഴും അവര്‍ ഗിറ്റാര്‍ വായിക്കുകയൊക്കെ ചെയ്യുമായിരുന്നു.

പക്ഷേ ആ വീഡിയോ ഒന്നും പുറത്തുവിടുന്നത് മകന് ഇഷ്ടമല്ല. അത് അവന്റെ പ്രൈവസിയാണെന്നാണ് പറയുന്നത്. രഘുവിന്റെ പിറന്നാളിന് ഞാന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു, ഇത് എന്റെ വീഡിയോ അല്ലേ, എന്തിനാ പങ്കുവച്ചത് എന്ന് ചോദിച്ച് റിഷി വന്നു. ഇതിനൊക്കെ കോപ്പി റൈറ്റ് ഉണ്ടെന്നാണ് അവന്‍ പറയുന്നത്. എന്തുകൊണ്ട് ഒരു വീഡിയോയും പുറത്ത് വിടുന്നില്ല എന്ന് ചോദിച്ചാല്‍, അത് അവന്റെ സ്വകാര്യ സന്തോഷത്തിലാണ് പെടുത്തുന്നത്. പിന്നെ റിഷി അവന്റെ സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ്. എവിടെ പോയാലും രോഹിണിയുടെ മകന്‍ , രഘുവിന്റെ മകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നതിനോട് താത്പര്യമില്ല.

'ഒരുപാട് ഭീഷണികത്തുകൾ വന്നു'; അതിജീവിതയുടെ അഭിഭാഷക മനസുതുറക്കുന്നു


അത് മാത്രമല്ല, അച്ഛന്റെ സിനിമകള്‍ സിനിമ നടന്‍ എന്ന നിലയില്‍ അല്ല അവന്‍ കാണുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ അത്ഭുതത്തോടെ കണ്ടിരിക്കുന്ന സിനിമയൊന്നും ഇല്ല. ആദ്യം അവന് അത് അവന്റെ അച്ഛനാണ്. അതിപ്പോള്‍ എന്റെ സിനിമയാണെങ്കിലും അങ്ങനെയാണ് കാണുന്നത്. രഘുവിന്റെ അഞ്ജലി, എന്റെ മഗിളര്‍മട്ടും പോലുള്ള ചുരുക്കം ചില സിനിമകളെ അവന്‍ കണ്ടിട്ടുള്ളൂ- രോഹിണി പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article