Authored by: അശ്വിനി പി|Samayam Malayalam•23 Jan 2026, 11:46 americium IST
കാലം മാറ്റാത്ത മുറിവുകളില്ല എന്നെല്ലാവരും പറയും. സമയം നമ്മളെ ശക്തരാക്കും എന്ന്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അച്ഛനെ നഷ്ടപ്പെട്ട ഇക്കാലമത്രെയും, കണ്ണുനീര്‍ മറച്ചുവയ്ക്കാനാണ് ഞാന്‍ പഠിച്ചത് എന്ന് സുപ്രിയ മേനോന്‍ പറയുന്നു
സുപ്രിയ മേനോൻഇപ്പോഴിതാ അച്ഛന് തനിക്ക് വേണ്ടി ആദ്യമായി എന്തൊക്കെ സന്തോഷത്തോടെ ചെയ്‌തോ, അതെല്ലാം അച്ഛന് അവസാനമായി, തകര്‍ന്ന ഹൃദയത്തോടെ ചെയ്തതിനെ കുറിച്ച് താരപത്‌നി പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു.
Also Read: അച്ഛനായി വീട്ടിൽ ഐസിയു വരെ ഒരുക്കി, ഇടയ്ക്കിടെ വീട്ടിലേക്ക് എത്തും; മോഹൻലാൽ അമ്മയെനോക്കിയപോലെ നയൻസുംഅച്ഛന് എന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഒപ്പ് വച്ചു, ഞാന്‍ അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റും. ഒരിക്കലും ഞാന്‍ ഏറ്റെടുക്കണം എന്ന് ആഗ്രഹിക്കാത്ത ഒരു കടമയാണത്. ചിരിച്ച മുഖത്തോടെയാണ് അച്ഛന്‍ എന്റെ ആദ്യത്തെ ഉടുപ്പ് വാങ്ങിയത്. വിറക്കുന്ന കൈകളോടെയും തകര്‍ന്ന ഹൃദയത്തോടെയുമാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി പുതപ്പിക്കാനുള്ള പട്ട് വാങ്ങിയത്. എന്റെ ആദ്യത്തെ ശ്വാസത്തിന് അച്ഛന്‍ സാക്ഷിയായി, നിസംഗയായി, നിസ്സഹായയായി അദ്ദേഹം അവസാനശ്വാസമെടുക്കുന്നത് എനിക്ക് നോക്കി നില്‍ക്കേണ്ടി വന്നു.
എങ്ങനെ നടക്കണം എന്നെനിക്കറിയാത്ത കാലത്ത് അച്ഛന്‍ എന്നെ പിടിച്ചു, ഇനി അച്ഛന്‍ ഇല്ല എന്ന അവസ്ഥയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ മുറുകെ പിടിച്ചു. ലോകത്ത് നിന്ന് എന്നെ എന്നും സംരക്ഷിച്ചു നിര്‍ത്തും എന്ന് അച്ഛന്‍ ഒരിക്കല്‍ എനിക്ക് വാക്ക് തന്നിരുന്നു. പക്ഷേ ഇന്ന് ഞാന്‍ ആ ലോകത്തെ ഒറ്റയ്ക്ക് നേരിടുന്നു, അച്ഛനില്ലാതെ ജീവിതം എത്ര ക്രൂരമാണെന്ന് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛന്‍ പോയതിന് ശേഷമാണ് ഞാന്‍ വളര്‍ന്നത്, പ്രായം കൊണ്ടല്ല, വേദനകൊണ്ട്.
ഇറ്റലി മുതൽ അമേരിക്ക വരെ നേരിട്ട വിവേചനം; ഒരു ഇന്ത്യൻ ഗവേഷകന്റെ കയ്പ്പേറിയ അനുഭവങ്ങൾ
എല്ലാവരും പറയും കാലം നമ്മളെ ശക്തമാക്കും എന്ന്. പക്ഷേ ഈ കാലമത്രയു എന്നെ പഠിപ്പിച്ചത്, എങ്ങനെ കണ്ണുനീര്‍ മറച്ചുവയ്ക്കാം എന്നാണ്. അച്ഛനെ നഷ്ടപ്പെട്ടത്, ഒരു വ്യക്തിയെ എന്നില്‍ നിന്ന് എടുത്തതായി കരുതാന്‍ സാധിക്കില്ല. അതൊരു നഷ്ടം തന്നെയാണ്- സുപ്രിയ മേനോന്‍ പറയുന്നു. അച്ഛനും അമ്മയ്ക്കും ഏകമകളാണ് സുപ്രിയ. അര്‍ബുദത്തെ തുടര്‍ന്നാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ മരണപ്പെട്ടത്.






English (US) ·