അച്ഛന്റെ ആഗ്രഹത്തിന് വേണ്ടിയാണ് ഈ കഷ്ടപ്പാടെല്ലാം! പഠനത്തിന് കാശ് എങ്ങനെ വിഷയമാകും; വേണ്ടതെല്ലാം ഉണ്ടാക്കിയിട്ടല്ലേ അദ്ദേഹം പോയത്

9 months ago 7
ഇന്നും തീരാനോവാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് പോലും മരണമില്ല എന്നാണ് ആരാധകർ പറയുക. ചാലക്കുടി ടൗണിൽ എത്തിയാൽ തന്നെ കാണാൻ സാധിക്കും ഇന്നും അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും. അദ്ദേഹത്തിന്റെ ഔട്ടോ സ്റ്റാൻഡ് എന്ന പേരിൽ ഒരു ഇടം തന്നെയുണ്ട് അവിടെ. ചാലക്കുടിക്കാർക്ക് എല്ലാം ഇന്നും അവരുടെ മണിചേട്ടൻ ആണ് അദ്ദേഹം. ഒരു ദിവസം ഒരു നേരമെങ്കിലും അദ്ദേഹത്തെ ഓർക്കാതെ ഞങ്ങൾക്കില്ല എന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. മണിയുടെ മരണശേഷം കാമറ കണ്ണുകളിൽ നിന്നെല്ലാം അകലം പാലിക്കുകയാണ് മണിയുടെ മകളും ഭാര്യയും. ഏറെ നാളുകൾക്ക് ശേഷം ഇരുവരും കാമറക്ക് മുൻപിൽ പ്രത്യക്ഷപെട്ടു.

കൂട്ടുകാർക്കൊപ്പമാണ് ശ്രീ എത്തിയത്

അച്ഛന് കിട്ടിയ സമ്മാനങ്ങൾ കാണിച്ചും അച്ഛന്റെ ഓർമ്മകൽ പങ്കിട്ടും കൂട്ടുകാർക്കൊപ്പം തന്നെ ശ്രീലക്ഷ്മി നിറഞ്ഞു നിന്നു. ഒരിക്കൽ അച്ഛന്റെ പിറന്നാളിന് കിട്ടിയ സമ്മാനം കാണിച്ചുകൊടുക്കുമ്പോൾ ആ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹത്തിന്റെ തീവ്രത കാണാൻ സാധിക്കും. ശ്രീനാരായണയിൽ എംബിബിഎസ്‌ ചെയ്യുകയാണ് ഇന്ന് ശ്രീലക്ഷ്മി. അതും അച്ഛന്റെ ആഗ്രഹപ്രകാരം മെഡിസിൻ ചെയ്യുകയാണ് ശ്രീ.

നാലാം വര്‍ഷ വിദ്യാര്‍ഥിനി

ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരി ആയില്ലായിരുന്നു പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരി ആയത്. പാലക്കാട് ഒരു കോളേജിലാണ് ശ്രീ ലക്ഷ്മി പഠിക്കുന്നതെന്നും, മകളുടെ ഒപ്പം നിമ്മിയാണ് ഉള്ളതെന്നും, അവധിക്കാലങ്ങളിൽ മാത്രമാണ് ചാലക്കുടിയിലേക്ക് എത്തുന്നതെന്നും മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ശ്രീലക്ഷ്മി ഇപ്പോൾ എറണാകുളത്താണ് പഠിക്കുന്നതെന്നാണ് വിവരം. റിപ്പോർട്ടുകൾ ശരി എങ്കിൽ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മണിയുടെ ഏക മകൾ ശ്രീലക്ഷ്മി.

അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം

മണിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മകളെ ‍ഡോക്ടറാക്കുക എന്നതും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രി ചാലക്കുടിയിൽ വരുന്നതും . പല അവസരങ്ങളിലായി അദ്ദേഹം അത് പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ അച്ഛന്റെ ആ ആഗ്രഹം നടത്തിക്കൊടുക്കാൻ അക്ഷീണം പരിശ്രമിക്കുകയാണ് ശ്രീലക്ഷ്മി. മണി മരിച്ച സമയത്താണ് ശ്രീലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ ഉയര്ന്ന മാർക്ക് വാങ്ങിയാണ് പത്താം ക്ലാസ്സ് വിജയിച്ചത്. തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് ആണ് ശ്രീക്ക് കിട്ടിയത്. .

എല്ലാം ഏകമകൾക്ക്

നല്ലൊരു തുക തന്നെ എംബിബിബിഎസ് പഠനത്തിന് ആവശ്യം ആയി വരും. പക്ഷെ അതിനുള്ളത് ഒക്കെയും മണി ജീവിച്ചിരുന്നപ്പോൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുക സമ്പാദ്യവും റിയൽ എസ്റ്റേറ്റ് ബിസിനസും എല്ലാം മണി ജീവിച്ചിരിക്കുമ്പോൾ തന്നെ ഉണ്ടായിരുന്നു.ഇതെല്ലാം ഏകമകൾ ശ്രീലക്ഷ്മിക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ പഠനത്തിനും തുടർന്നുള്ള ആശുപത്രി നിർമ്മാണത്തിനും വലിയ ബുദ്ധിമുട്ടു വരില്ല എന്നാണ് ആരാധകരുടെ സംസാരം

കുടുംബം കഴിഞ്ഞേ എല്ലാം ഉള്ളൂ

മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന് ചിലർ പറഞ്ഞതിൽ ഒരു സത്യവും ഇല്ലെന്ന് മുൻപൊരിക്കൽ കുടുംബം പറഞ്ഞിട്ടുണ്ട്. കുടുംബം കഴിഞ്ഞേ മണിക്ക് എന്തും ഉണ്ടായിരുന്നുള്ളൂ. ചാലക്കുടിയില്ലാതെ മണിക്ക് ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ തന്നെയാണ് ചാലക്കുടിക്കാർക്ക് മണിയോടുള്ള സ്നേഹവും. ഇന്നും ആ സ്നേഹം അവർ പ്രകടിപ്പിക്കുന്നതുമുണ്ട്.

Read Entire Article