Authored by: അശ്വിനി പി|Samayam Malayalam•25 Nov 2025, 11:08 am
അണപ്പല്ല് തട്ടിയുണ്ടായ ഒരു മുറിവില്‍ നിന്നാണ് ജിഷ്ണു കാന്‍സര്‍ രോഗത്തിലേക്ക് എത്തിയത്. 36 ആം വയസ്സില്‍ മരണപ്പെടുന്നത് വരെയും വളരെ പോസിറ്റീവായി ഫേസ്ബുക്കില്‍ സജീവമായിരുന്ന ജിഷ്ണു അന്നത്തെ ആളുകള്‍ക്ക് വലിയ പ്രചോദനം ആയിരുന്നു
ജിഷ്ണു രാഘവൻപിന്നീട് ചൂണ്ട, നേരറിയാന്‍ സിബിഐ, ചക്കരമുത്ത്, യുഗപുരുഷന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ പോലുള്ള സിനിമകളില്‍ ചെറുതും വലുതുമായ നല്ല വേഷങ്ങള്‍ ചെയ്യുന്നതിനിടയില്‍ ആണ് ജിഷ്ണുവിന് കാന്‍സര്‍ രോഗം പിടിപെട്ടത്. കാന്‍സര്‍ അസുഖ ബാധിതനായി കിടക്കുമ്പോഴും വളരെ പോസിറ്റീവായിരുന്നു ജിഷ്ണു. ശാരീരികമായി അവശനായിരുന്നുവെങ്കിലും, തിരിച്ചുവരും എന്ന പ്രതീക്ഷ ജിഷ്ണുവിനും അച്ഛന്‍ രാഘവനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് 2016 മാര്‍ച്ച് മാസത്തില്‍ മരണപ്പെട്ടു.
Also Read: അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങള്‍, സമാനതകളില്ലാത്ത പകര്‍ന്നാട്ടം! ഭാസ്‌കരന്‍ മാഷായി ഞെട്ടിച്ച് ഷമ്മി തിലകന്എനിക്ക് ആയുസ് തന്നിട്ട് പോയതാണ് ജിഷ്ണു എന്നാണ് ഇന്ന് അച്ഛന്‍ രാഘവന്‍ പറയുന്നത്. അതെ, അതില്‍ ഞാന്‍ വിശ്വസിക്കുന്നു. അവന്റെ ആയുസിലാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്. നല്ല കഥാപാത്രങ്ങളായി മികച്ച നടനായി വളരാമായിരുന്ന നടനായിരുന്നു എന്ന് നമുക്ക് ഇപ്പോള്‍ തോന്നും, പക്ഷേ അതിനവന്‍ നിന്നില്ല- കരച്ചില്‍ ഒരു ചിരിയില്‍ ഒതുക്കിക്കൊണ്ട് രാഘവന്‍ പറഞ്ഞു
ജിഷ്ണുവിനെ ഇപ്പോള്‍ ഞങ്ങള്‍ ഓര്‍ക്കാറില്ല, അവനെ ഓര്‍ക്കത്തക്ക രീതിയില്‍ വീട്ടില്‍ ഒന്നും വച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും അവനെ ഓര്‍ക്കാറേയില്ല. ഓര്‍ക്കേണ്ട എന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. മറ്റുള്ളവര്‍ അവനെ കുറിച്ച് ഓര്‍മപ്പെടുത്തുമ്പോള്‍ എനിക്ക് ദുഃഖമൊന്നും ഇല്ല. അതൊക്കെ കഴിഞ്ഞുപോയി. ഓര്‍ക്കാതിരിക്കാന്‍, അവനെ കുറിച്ച് ഓര്‍മിക്കാതിരിക്കാന്‍ ഒരു ഫോട്ടോ പോലും വീട്ടില്‍ കാണുന്ന ഇടത്തില്‍ വച്ചിട്ടില്ല. അവനുപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ഞങ്ങള്‍ മറച്ചുവച്ചു- രാഘവന്‍ പറഞ്ഞു
മാർജോറി ടെയ്‌ലർ ഗ്രീനിന്റെ പുറത്തുവരവ്; MAGA പ്രസ്ഥാനത്തെ ഇത് എങ്ങനെ ബാധിക്കും? വിശദമായി അറിയാം
നടന്‍ എന്നതിനപ്പുറം മെക്കാനിക്കല്‍ എനിജിനിയറും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായിരുന്നു ജിഷ്ണു. സിനിമയ്ക്കപ്പുറം സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള ഓട്ടത്തിലായിരുന്നു. അതിനിടയില്‍ അണപ്പല്ല് തട്ടിയുണ്ടായ മുറിവ് ജിഷ്ണു ശ്രദ്ധിച്ചില്ല. അത് ഇന്‍ഫക്ഷനായി, പിന്നീട് കാന്‍സറിലേക്ക് അത് മാറിപ്പോവുകയായിരുന്നു. 2014 ല്‍ ആണ് ആദ്യം കാന്‍സര്‍ സ്ഥിരീകരിച്ചത്. അതില്‍ നിന്ന് ഭേദമായി തിരിച്ചുവന്നാണ് ഓര്‍ഡിനറി പോലുള്ള സിനിമകള്‍ ചെയ്തത്. 2015 ല്‍ വീണ്ടും കാന്‍സര്‍ രോഗം പിടിപെട്ടു. 2016 ല്‍ തന്റെ 36 ആം വയസ്സില്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു പരാജയം സമ്മതിച്ചു പോകുകയായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·