ആ അന്ത്യചുംബനങ്ങൾ ഒരു ജീവിതകാലത്തിന്റെ ബാക്കി! വിമലക്ക് നഷ്ടമായത് തന്റെ പകുതിയെ തന്നെയാണ്

4 weeks ago 2
ശ്രീനിവാസൻ യാത്രപറഞ്ഞുപോയ കാഴ്ച അത്രവേഗം മലയാളികൾക്ക് മറക്കാൻ ആകില്ല. അത്രത്തോളം ആഴത്തിലുള്ള കഥാപാത്രങ്ങൾ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച കലാകാരൻ. അദ്ദേഹം മലയാളികൾക്ക് അതുല്യ കലാകാരൻ ആകുമ്പോൾ വിമല ടീച്ചറിന് നഷ്ടം ആയത് തന്റെ ജീവന്റെ നല്ല പാതിയെ ആണ്. അദ്ദേഹം തിരിച്ചുവരാത്ത ഒരു യാത്രയ്ക്ക് പോയപ്പോൾ കണ്ണുനീർ അടക്കാൻ പാടുപെടുന്ന വിമലയെ ആണ് മലയാളികൾ കണ്ടത്. ഇവരുടെ അഗാധമായ പ്രണയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പ് വായിക്കാം.

കണ്ണീരോടെ തെരുതെരെ ചുംബിച്ചു പ്രിയതമനെ യാത്രയാക്കുന്ന വിമലയെ കണ്ടപ്പോൾ ചങ്ക് പൊട്ടുന്ന ഒരു നോവായിരുന്നൂ...മനുഷ്യർക്ക് ഇത്രമേലാഴത്തിൽ പരസ്പരം സ്നേഹിക്കാനാകുമോയെന്ന് അത്ഭുതപ്പെട്ടു പോകുകയാണ്... ആ അന്ത്യചുംബനങ്ങൾ ഒരു ജീവിതകാലത്തിന്റെ ബാക്കിയാണ്..
ചില നിശബ്ദതകൾക്ക് ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട്.. ശ്രീനിയേട്ടന്റെ നെറ്റിയിൽ വിമല അവസാനമായി നൽകിയ ആ അന്ത്യചുംബനങ്ങൾ അത്തരത്തിലൊന്നായിരുന്നു...അത് വെറുമൊരു വിടപറയൽ മാത്രമായിരുന്നില്ല; പതിറ്റാണ്ടുകൾ നീണ്ട ഒരുമിച്ചുള്ള യാത്രയുടെ, പരസ്പരം താങ്ങായ നിമിഷങ്ങളുടെ, പങ്കുവെച്ച തമാശകളുടെയും സങ്കടങ്ങളുടെയും ആകെത്തുകയായിരുന്നു...

ശ്രീനിവാസൻ എന്ന കലാകാരന്റെ വിജയങ്ങൾക്കും വീഴ്ചകൾക്കും പിന്നിൽ ഒരു നിഴലായി, തണലായി എന്നും വിമലയുണ്ടായിരുന്നു. ദാമ്പത്യം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ല, മറിച്ച് ഒരാൾ മറ്റൊരാളിലേക്ക് ലയിക്കുന്ന സുന്ദരമായ കലയാണെന്ന് അവർ തെളിയിച്ചു..

മക്കളായ വിനീതും ധ്യാനും അടുത്തുനിൽക്കുമ്പോഴും, തന്റെ ലോകമായിരുന്ന മനുഷ്യനെ വിട്ടുപിരിയാനുള്ള ആ മനസ്സിന്റെ വിങ്ങൽ ആ കാഴ്ച കണ്ട ഓരോ മലയാളിയിലേക്കും പടർന്നൂ...മരണം ശരീരങ്ങളെ വേർപെടുത്തുന്നുണ്ടാകാം, പക്ഷേ ആ ചുംബനത്തിലൂടെ വിമല കൈമാറിയ സ്നേഹം കാലാതീതമാണ്...

മരണം കൊണ്ടുപോയത് ഒരു മഹാപ്രതിഭയെ ആണെങ്കിൽ, വിമലക്ക് നഷ്ടമായത് തന്റെ പകുതിയെ തന്നെയാണ്..ആ ചുംബനം സ്നേഹത്തിന്റെ ഏറ്റവും പരിശുദ്ധമായ അടയാളമായി നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കും..- സൈബർ ഇടത്തിലെ എഴുത്തുകാരി റഫീല കുറിച്ച വാക്കുകൾ

Read Entire Article