Authored by: അശ്വിനി പി|Samayam Malayalam•23 Sept 2025, 8:38 pm
ബിഗ്ഹിറ്റ് മ്യൂസിക്കിന്റെ മൂന്നാമത്തെ ബോയ്സ് ഗ്രൂപ്പാണ് കോർട്ടിസ്. ബിടിഎസിന്റെ പാരമ്പര്യം പിൻതുടർന്നുവരുന്ന കോർട്ടിസിന്റെ ലീഡർ മാർട്ടിനാണ്
ആർ എമ്മിം മാർട്ടിനുംബിടിഎസ്സിന്റെ ലീഡർ ആയ ആർ എം തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ചും, ആ വാക്കുകൾ തനിക്ക് തരുന്ന ധൈര്യത്തെ കുറിച്ചും W Korea യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാർട്ടിൻ സംസാരിച്ചത്. ടീമിന്റെ വീര്യം കുറയുമ്പോൾ കഠിനാധ്വാനം ചെയ്യുക എന്ന ആർ എമ്മിന്റെ വാക്കുകൾ ഒരു ടീം ലീഡർ എന്ന നിലയിൽ തനിക്ക് പ്രചോദനം ആണെന്നും, ആ വാക്കുകൾ താൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നും മാർട്ടിൻ പറയുന്നു.
Also Read: ഇതെനിക്ക് സ്വപ്ന സാക്ഷാത്കാരമല്ല, സ്വപ്നം കണ്ടിട്ടില്ല എന്ന് മോഹൻലാൽ; ഷാരൂഖ് സുചിത്രയ്ക്ക് സീറ്റ് കൊടുത്തതു മുതൽ, ലാലേട്ടൻ വിളി വരെ എല്ലാം!എന്റെ സ്വന്തം സഹോദരനാണ് എനിക്ക് ബിടിഎസ് സിനെ പരിചയപ്പെടുത്തിയത്, പിന്നീട് ഞാൻ ബിടിഎസ്സിന്റെയും ആർ എമ്മിന്റെയും ആരാധകനായി. പർപ്പിൾ വേൾഡിലേക്ക് കടന്നപ്പോൾ ബിടിഎസിന്റെ അതേ കമ്പനിയിൽ ചേരാനും ആ ലേബലിൽ അറിയപ്പെടാൻ സാധിച്ചതും തീർത്തും യാദൃശ്ചികമാണ്. ബിടിഎസ് താരങ്ങളെ കണ്ടു വളർന്നതുകൊണ്ടു തന്നെ, ഏത് കമ്പനിയിൽ ചേരണമെന്നും, ഏത് തരത്തിലുള്ള സംഗീതത്തിൽ ഫോക്കസ് ചെയ്യണമെന്നും എനിക്ക് തിരിച്ചരിയാൻ സാധിച്ചു എന്നാണ് 17 വയസ്സുകാരനായ മാർട്ടിൻ പറഞ്ഞത്.
US വിസയ്ക്ക് ഇനി പ്രശ്നമുണ്ടാകുമോ? ഇന്ത്യയെ ലിസ്റ്റിൽ ചേർത്തതിലെ സത്യാവസ്ഥയെന്ത്? വിശദമായി അറിയാം
നമ്മുടെ ടീം അംഗങ്ങൾ ക്ഷീണിതരാവുമ്പോൾ, അവരുടെ എനർജി തിരിച്ചുകൊണ്ടുവരിക എന്നത് ടീം ലീഡറുടെ കടമയാണ്- ആർ എമ്മിന്റെ ഈ വാക്കുകളാണ് തനിക്ക് മുന്നോട്ടുള്ള പ്രചോദനും ധൈര്യവും എന്ന് മാർട്ടിൻ പറഞ്ഞു. ട്രോഫിയുടെ അവസാനത്തിലെ ഏറ്റവും അകലെയുള്ള സ്ഥാനമാണ് ലീഡറുടെ ഇരിപ്പിടം, ടീം ആണ് പ്രധാനം, ടീം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും വിജയം കൈവരിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് പ്രോത്സാഹനവും എനർജിയും നൽകി ഒപ്പം നിൽക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം- മാർട്ടിൻ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·