ആളുകൾക്ക് ഇങ്ങനെ കരയാൻ പറ്റുമോ എന്നായിരുന്നു എന്റെ ചിന്ത, അനുഭവം വന്നപ്പോൾ ബോധ്യമായി

1 month ago 5

Authored by: ഋതു നായർ|Samayam Malayalam27 Jan 2026, 12:58 p.m. IST

ബാലയും ആയി ലിവ് ഇൻ റിലേഷനിൽ ആയിരുന്നു എലിസബത്ത്. എന്നാൽ ഇരുവരും വേര്പിരിഞ്ഞശേഷം എലിസബത്ത് കടുത്ത മാനസിക സമ്മർദത്തിലേക്ക് പോയിരുന്നു.

elizabeth udayan shared an affectional  station  connected  her acquisition   portion    from her situation  time(ഫോട്ടോസ്- Samayam Malayalam)
പണ്ടൊക്കെ അഭിനേതാക്കൾ കരയുമ്പോൾ ആർക്കേലും ഇങ്ങനെ കരയാൻ പറ്റുമോ എന്ന് ഓർത്ത ആളാണ് താനെന്ന് എലിസബത്ത് ഉദയൻ . എന്നാൽ റിയൽ ലൈഫിൽ താൻ ഒരുകാര്യം മനസിലാക്കുന്നു നമ്മൾ സേഫ് ആയ ഒരു ഇടത്തുനിൽക്കുമ്പോൾ നമ്മൾ അറിയാതെ അലമുറയിട്ടുകരഞ്ഞുപോകും അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് അർഥങ്ങൾ നൽകും; എലിസബത്ത് പറയുന്നു.

അഞ്ച് വർഷങ്ങൾക്ക് മുമ്പുവരെ സിനിമകളിൽ അഭിനേതാക്കൾ കരയുന്നത് എനിക്ക് ഭയങ്കര അതിശയം ആയി തോന്നി അല്ലെങ്കിൽ ഇതൊക്കെ ഉള്ളതാണോ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടോ ഒരിക്കലും അതൊന്നും ഉണ്ടാകില്ല എന്നാണ് തോന്നിയിരുന്നത്. “ആരാണിങ്ങനെ കരയുന്നത്?” എന്നായിരുന്നു അപ്പോഴൊക്കെ എന്റെ ചിന്ത.


ALSO READ: എനിക്ക് മൂന്നാം വിവാഹം ആദിലിന് ആദ്യവും! കുഞ്ഞുങ്ങളുടെ പെർമിഷനോടെ വിവാഹം; അസ്ലാമിയക്ക് ആശംസകളുമായി ഫാൻസ്‌

പക്ഷേ ഇന്ന് ഞാൻ മനസ്സിലാക്കുന്നു — നമ്മുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ നമ്മൾ യഥാർത്ഥത്തിൽ അങ്ങനെ തന്നെ കരയാറുണ്ട്. വിശ്വാസമില്ലാത്ത ആളുകളുടെ മുന്നിൽ നമ്മൾ സ്വയം പിടിച്ചുനിർത്തി നമ്മുടെ ദൗർബല്യം മറയ്ക്കുന്നു. എന്നാൽ സുരക്ഷിതമാണെന്ന് തോന്നുന്ന ഒരു സ്ഥലത്ത്, അവരുടെ അടുത്തെത്തുമ്പോൾ, ഉള്ളിൽ ഒളിപ്പിച്ചുവെച്ച എല്ലാം പുറത്തുവിട്ട് കൂടുതൽ ശക്തമായും അലമുറയിട്ടും നമ്മൾ കരയുന്നു.

വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ കരയുന്നത് വളരെ നല്ലതാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. നമ്മുടെ ഒക്കെ ഉള്ളിന്റെ ഉള്ളിൽ ഉറക്കെ കരഞ്ഞ് കരഞ്ഞ് എല്ലാം വിട്ടുകളയാൻ ആഗ്രഹിക്കുന്നവരാണ്. ഇതുപോലെ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തോടെയാണ് എലിസബത്ത് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബാലയും ആയുള്ള വിവാഹത്തിന് മുൻപേ എലിസബത്തിന് ഒരു വിവാഹം നടന്നിരുന്നു. എന്നാൽ അധികം വൈകാതെ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീടാണ് നടനും ഒരുമിച്ചൊരു ജീവിതം തുടങ്ങിയത്. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ആയ സമയത്തൊക്കെയും ബാലക്ക് ഒപ്പം എലിസബത്ത് ഉണ്ടായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വേർപിരിയേണ്ടിവന്നു. കടുത്ത മാനസിക സമ്മർദ്ദവും ശാരീരിക ഉപദ്രവങ്ങളും ഏൽക്കേണ്ടി വന്നിരുന്നു എന്നും എലിസബത്ത് പറഞ്ഞിരുന്നു.
Read Entire Article