Authored by: അശ്വിനി പി|Samayam Malayalam•21 May 2025, 8:53 am
ഈ പിറന്നാൾ ദിനത്തിൽ എനിക്കൊരു സന്തോഷ വാർത്ത പങ്കുവയ്ക്കാനുണ്ട് എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കം വരുന്നു, മുഖരാഗം എന്ന പേരിൽ
മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam) എന്നാൽ ഈ പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവയ്ക്കുന്നു. 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം, മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്.
Also Read: നാല് വർഷത്തിന് ശേഷം സ്ലീവ്ലെസ്സ് ധരിച്ചു! ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് മറ്റുള്ളവർക്കറിയേണ്ട, ഉപദേശിച്ചാൽ മതി; മേഘ്ന രാജ് പറയുന്നു
പ്രിയപ്പെട്ടവരേ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരക എഴുതിയിരിക്കുന്നത്. കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി- മോഹൻലാൽ പറഞ്ഞു.
ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം പങ്കുവച്ച് മോഹൻലാൽ; 47 വർഷത്തെ മോഹൻലാലിന്റെ സിനിമ ജീവിതം, മുഖരാഗം!
1960 ൽ, ഇടവ മാസത്തിലെ രേവതി നാളിൽ സർക്കാർ ഉദ്യേഗസ്ഥനായ വിശനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി പിറന്ന മോഹൻലാൽ. സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങളിലൊക്കെ കുഞ്ഞുലാൽ സജീവമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് അഭിനയത്തിനുള്ള ആദ്യത്തെ പുരസ്കാരം ലഭിച്ചത്. പിന്നീട് കോളേജ് പഠനകാലത്ത് മണിയൻപിള്ള രാജുവിനെയും പ്രിയദർശനെയും സുരേഷ് കുമാറിനെയും പോലുള്ള കൂട്ടുകാരാണ് ലാലിനെ സിനിമയിലേക്ക് എത്തിച്ചത്. തിരനോട്ടം എന്ന ആദ്യ ചിത്രം വെളിച്ചം കാണാതെ പോയി. പിന്നീട് 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലനായി അഭിനയ ലോകത്തേക്ക് വന്നു. തിരനോട്ടത്തിൽ തുടങ്ങി, തുടരും വരെ തുടർന്നുകൊണ്ടിരിയ്ക്കുന്ന ലാലിന്റെ അഭിനയ ജീവിതം പുസ്തകമാക്കുക എന്നത് ചെറിയ സംഭവമല്ല. അതിൽ ഒരുപാട് കഷ്ടപ്പാടുകളുടെയും പരാജയങ്ങളുടെയും വിജയങ്ങളുടെയും നേട്ടങ്ങളുടെയും കഥകൾ ഉണ്ടാവും

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·