ഈ ബന്ധം അധികമാർക്കും അറിയില്ല! ലോകയുടെ എഡിറ്റർ ചമൻ ചാക്കോയും ജോൺസൺ മാസ്റ്ററും തമ്മിലുള്ള റിലേഷൻ

2 months ago 5

Authored by: ഋതു നായർ|Samayam Malayalam23 Oct 2025, 1:53 pm

ചമൻ.ചമച്ചെടുക്കുന്ന വിസ്മയങ്ങൾ! കള, ജോ ആൻഡ് ജോ, 2018 അങ്ങനെ ചമന്റെ എഡിറ്റിങ് ടേബിളിൽ ചമഞ്ഞൊരുങ്ങിയത് ലോക വരെയുള്ള മാജിക്കുകൾ. ഷമീർ മുഹമ്മദിന്റെ ശിഷ്യൻ കൂടിയാണ് താരം

lokah movie   exertion   chaman and johnson maestro  narration  saregamapa viral videoലോക എഡിറ്റർ ചമൻ &ജോൺസൺ മാസ്റ്റർ(ഫോട്ടോസ്- Samayam Malayalam)
ചമൻ! ലോക, മലയാള സിനിമ മേഖലയിൽ ഒരു ചരിത്രം കുറിച്ചപ്പോൾ ഏറെ കേട്ട പേരുകളിൽ ഒന്നായിരുന്നു ചമന്റേത്. ഇരുപത്തി അഞ്ചാം വയസിൽ സിനിമ രംഗത്തേക്ക് തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ എത്തിയ ചമൻ നിരവധി ഹിറ്റ് സിനിമകൾ ആണ് എഡിറ്റിങ് നിർവ്വഹിച്ചത്.

ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തും എഡിറ്റ് ചെയ്തും തന്റെ കരിയർ ബിൽഡ് ചെയ്ത ചമൻ നിരവധി ഫീച്ചർ ഫിലിമുകളിൽ സ്പോട്ട് എഡിറ്ററായി പ്രവർത്തിച്ച അദ്ദേഹം നിരൂപക പ്രശംസ നേടിയ ചിത്രമായ കാല എന്ന ചിത്രത്തിലൂടെയാണ് എഡിറ്റിംഗിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.


തൃശൂർ സ്വദേശിയായ താരം ഇതിനകം ലോക അടക്കം നിരവധി ഹിറ്റ് സിനിമകൾ എഡിറ്റിങ് ചെയ്തു. തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ചാക്കോയുടെയും സോളി ചാക്കോയുടെയും മകനാണ് ചമൻ. ചഞ്ചൽ ചാക്കോ ആണ് സഹോദരൻ. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ചമൻ- ജോൺസൺ മാഷ് ബന്ധം അധികമാർക്കും അറിയാൻ വഴിയില്ല.

ALSO READ: 46 ലും ക്രോണിക് ബാച്ചിലർ! 60 കോടിയുടെ വീട്! ഗാരേജിൽ വിശ്രമിക്കുന്ന ഇന്റർനാഷണൽ വാഹനഭീമന്മാർ; 'ഡാർലിംഗിന്റെ' വിശേഷങ്ങൾ

ജോൺസൺ മാസ്റ്റർ ചമന്റെ വല്യച്ഛനാണ്‌. അതായത് ജോൺസൺ മാസ്റ്ററിന്റെ ഇളയ സഹോദരൻ ആണ് ചമന്റെ അച്ഛൻ ചാക്കോ.

ഈ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമക്ക് ചമൻ ചമച്ചെടുത്തത് ദൃശ്യ വിസ്മയങ്ങൾ ആണ്. ലോക പോലെ തന്നെ ചർച്ച ചെയ്യപ്പെട്ട സിനിമകൾ നിരവധി ഉണ്ട് ചമന്റെ കൈയ്യിൽ. ആർ ഡി എക്സ്ഉം കളയും 2018 ഉം ഒക്കെ സാമ്പിൾ ചിത്രങ്ങൾ മാത്രം.


വയലിനിസ്റ്റ് കൂടിയായ ചാക്കോ സരിഗമപയിൽ ചമനെ കുറിച്ച് പറഞ്ഞ വാക്കുകളിലൂടെ ചമനെ അടുത്തറിയാം

അവൻ ആദ്യത്തെ പടം ചെയ്യുമ്പോൾ ഇരുപത്തിഅഞ്ചുവയസ് കഷ്ടിയാണ്. ടോവിനോ തോമസ് നായകൻ ആയ കള. പിന്നെയാണ് ജോ ആൻഡ് ജോ, 2018, സൂഷ്മ ദര്ശിനി, ഓഫീസർ ഓൺ ഡ്യൂട്ടി ഐഡിന്റിറ്റി അങ്ങനെ ലോക വരെ എത്തുമ്പോൾ അവൻ ചെയ്തത് പതിനഞ്ച് ചിത്രങ്ങൾ ആണ്. ഇപ്പോൾ 29 വയസ് ആണ് ചമനെന്നും അദ്ദേഹം പറയുന്നു. സംഗീതത്തോട് അഭിരുചിയുള്ള ചമൻ പക്ഷേ ഗിറ്റാറിൽ ആണ് താത്പര്യം കാണിച്ചത്. ചെറുപ്പം മുതൽക്കേ കാമറ സിനിമ എഡിറ്റിങ് അങ്ങനെയാണ് വിഷ്വൽ കമ്മ്യൂണിക്കേഷന് ചേർന്നതെന്നും ചമന്റെ ഫാദർ ചാക്കോ സരിഗമപ വേദിയിൽ പറയുന്നു.

സിനിമാറ്റോഗ്രാഫർ ആകണമെന്നായിരുന്നു ചമന്റെ ആഗ്രഹം എങ്കിലും മൈഗ്രെയ്ൻ വിഷയങ്ങൾ കൊണ്ടാണ് എഡിറ്റിങ് തെരെഞ്ഞെടുത്തത് എന്നും ചമൻ പറഞ്ഞിരുന്നു.

Read Entire Article