Authored byനിമിഷ | Samayam Malayalam | Updated: 12 May 2025, 5:46 pm
തുടക്കം മുതലേ തന്നെ രവിയുടെയും ആര്‍തിയുടെയും ജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഈ കല്യാണം ശരിയാവില്ലെന്നായിരുന്നു അച്ഛനും മകനോട് പറഞ്ഞത്. താളപ്പിഴകളൊന്നും വകവെക്കാതെ അഡജ്സ്റ്റ് ചെയ്ത് ജീവിക്കുകയായിരുന്നു ഇരുവരും. പുറമേയുള്ളവര്‍ കേള്‍ക്കുന്നത് പോലെയേ അല്ല കാര്യങ്ങളെന്നായിരുന്നു രവിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
രവി അവര്‍ക്ക് പണം കായ്ക്കുന്ന മരമായിരുന്നു! ആര്‍തിയുടെ ഈ അവസ്ഥയ്ക്ക് കാരണവും അവരാണ്(ഫോട്ടോസ്- Samayam Malayalam)
അമ്മയെക്കുറിച്ച്
![]()
ആര്‍തിയുടെ അമ്മ സുജാത വിജയകുമാറിന്റെ ഇടപെടലാണ് വിവാഹ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത് എന്നായിരുന്നു ബാലാജി പറഞ്ഞത്. വിവിധ മാധ്യമങ്ങളിലൂടെയായി അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം രവിയുടെ കാര്യങ്ങളെല്ലാം തീരുമാനിച്ചതും, നിയന്ത്രിച്ചതും അമ്മയായിരുന്നു. രവി എപ്പോള്‍ ഉറങ്ങണം, എന്ത് ഭക്ഷണം കഴിക്കണം, ഏത് ഡ്രസ് കഴിക്കണം തുടങ്ങി പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളില്‍ വരെ നിയന്ത്രണങ്ങളുണ്ടായിരുന്നു.
വിഷമാവസ്ഥയിലൂടെ
![]()
രവി എവിടെയൊക്കെയാണ് പോവുന്നതെന്ന് അന്വേഷിച്ചറിയുന്ന സ്വഭാവക്കാരിയായിരുന്നുവേ്രത ആര്‍തി. ലൊക്കേഷനിലായിരിക്കുമ്പോഴെല്ലാം രവിയെ വിളിക്കാറുണ്ട്. ഫോണില്‍ കിട്ടാതെയായാല്‍ സംവിധായകനെ വിളിക്കും. ഇടയ്ക്കിടയ്ക്ക് വീഡിയോ കോളില്‍ വരാന്‍ പറയും. അമ്മ പറയുന്നത് അനുസരിച്ചായിരുന്നു ആര്‍തി ജീവിച്ചിരുന്നത്.മദര്‍ ഇന്‍ ലോ കാരണം ശരിക്കും ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു രവി.
ഈ അവസ്ഥയിലേക്ക്
![]()
രവിയേയും ആര്‍തിയേയും ഈ അവസ്ഥയിലേക്ക് എത്തിച്ചത് ആര്‍തിയുടെ അമ്മ തന്നെയാണ്. എത്രയാണെന്ന് വെച്ചാണ് കൂട്ടിലിട്ട പോലെ ജീവിക്കുന്നത്. സഹിച്ച് മടുത്തപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുത്തത്. അതിലൊരു തെറ്റും പറയാനില്ല. വ്യക്തി ജീവിതത്തില്‍ മാത്രമല്ല കരിയറിലും അമ്മായിഅമ്മയുടെ ഇടപെടലുകളുണ്ടായിരുന്നു.
പരാജയത്തിലേക്ക്
![]()
തനി ഒരുവന്‍ രവിയുടെ കരിയര്‍ സൂപ്പര്‍ഹിറ്റ് ചിത്രമാണ്. അതിന് ശേഷം കരിയര്‍ തന്നെ വേറെ ലെവലിലേക്ക് മാറേണ്ടതായിരുന്നു. അമ്മായിഅമ്മ പറയുന്ന സിനിമകള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. ഏതൊക്കെ ബാനറുകളും പ്രൊഡക്ഷന്‍ ഹൗസും വേണമെന്ന് തീരുമാനിക്കുന്നത് അവരായിരുന്നു. അങ്ങനെയാണ് തുടരെത്തുടരെ പരാജയ ചിത്രങ്ങളായി മാറിയത്. അവര്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചപ്പോള്‍ പൈസയും കൊടുത്തിരുന്നില്ല. പണം കായ്ക്കുന്നൊരു മരമായാണ് അവര്‍ രവിയെ കണ്ടിരുന്നത്.
വേണ്ടിയിരുന്നില്ല
![]()
ഈ ബന്ധം നമുക്ക് വേണ്ടിയിരുന്നില്ല എന്ന് വിവാഹം ആലോചിച്ച സമയത്ത് തന്നെ രവിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. പ്രണയത്തിലായിരുന്നതിനാല്‍ ആര്‍തി തന്നെ ജീവിതസഖിയായി മതി എന്ന തീരുമാനത്തിലായിരുന്നു രവി. മകന്റെ ഇഷ്ടത്തിന് അച്ഛനും പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു. ഭാര്യയെന്ന നിലയില്‍ പെര്‍ഫെക്റ്റായിരുന്നുവെങ്കിലും അമ്മ പറയുന്നതിനെല്ലാം സമ്മതം മൂളുന്ന ക്യാരക്ടറാണ് ആര്‍തിയുടേത്. അതാണ് പ്രശ്‌നമായതും എന്നും ബാലാജി പറയുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·