Authored byഋതു നായർ | Samayam Malayalam | Updated: 17 Apr 2025, 9:04 am
സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാട് പങ്കുവെച്ചവരാണെന്നും തന്റെ കല്ല്യാണത്തിന് പോലും നിമിത്തമായ വ്യക്തിയാണ് ഹാജയെന്നും കൃഷ്ണ കുമാര്‍ പറഞ്ഞിട്ടുണ്ട്
ദിയ കൃഷ്ണ അശ്വിൻ ഗണേഷ് അഞ്ചുമാസത്തിന്റെ ചടങ്ങുകൾ ഒക്കെയും വളരെ മനോഹരമായി തന്നെ നടന്നിരുന്നു. ഇനി വളക്കാപ്പ് ചടങ്ങുകൾ മാത്രമാണ് ബാക്കി. തമിഴ് ആചാരപ്രകാരം ഉറപ്പായും വളക്കാപ്പ് ചടങ്ങുകൾ ഉണ്ടാകും എന്നാണ് ദിയ അറിയിച്ചതും. ഇക്കഴിഞ്ഞദിവസം ഇവരെ കണ്ടതോടെ കാമറ കണ്ണുകൾ അശ്വിനും ദിയക്കും പിന്നാലെ ആയി. ബേബി ഗേൾ ആയിരിക്കും അല്ലെ എന്ന് ചോദിക്കുമ്പോൾ എന്ത് കൊച്ചാണേലും എനിക്ക് ആരോഗ്യത്തോടെ കിട്ടിയാൽ മതി എന്നാണ് ദിയ മറുപടി നൽകിയത്.
ALSO READ: അവൻ ഇല്ലെങ്കിൽ ഞാനില്ല! ശ്രീനിയുടെ ത്യാഗങ്ങളാണ് ഇന്ന് ഈ കാണുന്ന ഞാൻ! എന്റെ ജീവിതത്തിന് അർഥം നൽകിയത് അവനാണ്
എന്റെ ഭർത്താവ് ഇതിന്റെ കാരണക്കാരൻ! എന്ന് പറഞ്ഞാണ് പ്രിയപ്പെട്ടവർക്ക് അശ്വിനെ ദിയ പരിചയപെടുത്തിയത്. അതേസമയം താൻ ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയർ ആണ് എന്ന് ചോദ്യങ്ങൾക്ക് മറുപടി ആയി അശ്വിൻ നൽകുന്നുണ്ട്. അപ്പ ഹാജയുടെ മകളുടെ വിവാഹത്തിനും കുടുംബസമേതം ആണ് കൃഷ്ണകുമാർ പങ്കെടുത്തത്. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ്.
ഇരുവരുടേയും കുടുംബവും ഈ ബന്ധം സൂക്ഷിക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ ഒരു കല്യാണം നടന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു കൃഷ്ണകുമാർ പ്രതിയ്ക്കരിച്ചത്. സോഷ്യല്‍മീഡിയയിലൂടെയായി ഈ സൗഹൃദത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനാവാറുണ്ട്
35 വർഷങ്ങളായുള്ള ബന്ധം, സ്നേഹം, വിശ്വാസം. ചില ബന്ധങ്ങൾ അങ്ങനെയാണ്. നമ്മൾ ഇത്ര വർഷം കൂട്ടുകാരായി ഇരിക്കും എന്നു പറഞ്ഞു തുടങ്ങുന്നതല്ല. അതങ്ങു സംഭവിക്കുന്നതാണ്. രണ്ടുകൂട്ടരും ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കണ്ടു. സന്തോഷവും ദുഖവും കണ്ടു. അപ്പോഴെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചും ആവോളം ധൈര്യം കൊടുത്തും തോളോട് തോൾ ചേർന്നു നിന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്ത് എന്നു എനിക്ക് തോന്നാറുണ്ട്. എന്റെ കുടുംബത്തിലെ മറ്റു അഞ്ചു പേർക്കും ഇതേ തോന്നലാണ്. എന്നെക്കുറിച്ച് ഹാജയും ഹാജയുടെ കുടുംബവും, അങ്ങനെ തന്നെയാണ് കരുതുന്നത്. അതും എനിക്ക് ബോധ്യമുണ്ട്. നല്ല സൗഹൃദങ്ങൾ, അതും നീണ്ട കാലമായി നമ്മോടൊപ്പമുള്ള സുഹൃത്തുക്കൾ അമൂല്യ സമ്പത്താണ്.
അവരുമായുള്ള ബന്ധം എന്നും സന്തോഷത്തോടെ നിലനിർത്തുക. ഏവർക്കും നന്മകൾ നേരുന്നു എന്നായിരുന്നു ഒരിക്കൽ ഹാജയുമായുള്ള സൗഹൃദത്തെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞത്.





English (US) ·