Authored by: അശ്വിനി പി|Samayam Malayalam•24 Sept 2025, 5:00 pm
അമേരിക്കയിലെ സംസാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആഞ്ചലീന ജോളി പറഞ്ഞ വാക്കുകൾ വൈറലാവുന്നു, ജിമ്മി കിമ്മലിന്റെ നൈറ്റ് ഷോ ട്രംപ് നിർത്തിവച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.
ആഞ്ചലീന ജോളിസ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളയിൽ തന്റെ ഏറ്റവും പുതിയ ചിത്രം അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. അമേരിക്കയിലെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് നേരെയുള്ള ഭീഷണികളിൽ ആശങ്കയുണ്ട് എന്ന് പ്രകടിപ്പിക്കുന്നതാണ് ഒറു ചോദ്യോത്തര വേളയിൽ നടി പറഞ്ഞ മറുപടി. ഞാൻ എന്റെ രാജ്യത്തെ അംഗീകരിക്കുന്നില്ല എന്നാണ് ആഞ്ജലീന ജോളി പറഞ്ഞത്.
Also Read: വിനീതിനും ചിലത് പറയാനുണ്ട്! അച്ഛൻ കരം കണ്ടോ! നോബിൾ എങ്ങനെ നായകനായി! 'വിനീത് ജോമോൻ ഷാൻ ത്രയം' വീണ്ടുംവിമർശനാത്മക മാധ്യമങ്ങൾക്കെതിരായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികളെയും യാഥാസ്ഥിതിക സ്വാധീനശക്തിയുള്ള ചാർലി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ പേരിൽ അവതാരകൻ ജിമ്മി കിമ്മലിന്റെ ഷോ അടുത്തിടെ നിർത്തിവച്ചിരുന്നു. ഇതിനെ തുടന്ന് അമേരിക്കയിൽ സംസാര സ്വാതന്ത്ര്യം ഇല്ലേ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാവുന്നതിനിടെയാണ് ആഞ്ജലീന ജോളിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം
"എനിക്ക് എന്റെ രാജ്യത്തെ ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ എന്റെ രാജ്യത്തെ അംഗീകരിക്കുന്നില്ല," യുണൈറ്റഡ് സ്റ്റേറ്റ്സിലെ സംസാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു നടി
Also Read: സായി കുമാറുമായുള്ള വിവാഹത്തിന് ശേഷം മണി എന്നോട് മരണം വരെ മിണ്ടിയില്ല; ആ ബന്ധത്തെ കുറിച്ച് ബിന്ധു പണിക്കർ
വ്യക്തിപരമായ ആവിഷ്‌കാരങ്ങളെയും സ്വാതന്ത്ര്യങ്ങളെയും വിഭജിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ ആയ എന്തും, ആരിൽ നിന്നും, വളരെ അപകടകരമാണെന്ന് ഞാൻ കരുതുന്നു, അത്രയേറെ കടുത്ത വെല്ലുവിളികളുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്- അഞ്ജലീന ജോളി പറഞ്ഞു.
ഈ 3 വിസകളിൽ ഒന്ന് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ജീവിതം മാറും; യുഎഇയുടെ പുതിയ നീക്കം
സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളയിൽ ഏറ്റവും മുൻതൂക്കമുള്ള സമ്മാനമായ, ഗോൾഡൻ ഷെല്ലിനായി മത്സരിച്ച കൊച്ചർ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പ്രമോഷനായിട്ടാണ് ആഞ്ചലീന ജോളി എത്തിയത്. ആലീസ് വിനോകോർ സംവിധാനം ചെയ്ത ചിത്രം മേളയിൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു.
1999-ൽ "ഗേൾ, ഇന്ററപ്റ്റഡ്" എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നേടിയ നടി, പിന്നീട് കാൻസർ അവബോധത്തെ കുറിച്ച് നടത്തിയ തുറന്ന് പറച്ചിലുകളുടെ പേരിലാണ് ഏറെ ശ്രദ്ധ നേടിയത്. 2013 ൽ കാൻസറിനോട് പോരാടിയ ആഞ്ചലീന ജോളിയുടെ പല തുറന്നു പറച്ചിലുകളും പ്രചോദനപരമായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·