Authored by: ഋതു നായർ|Samayam Malayalam•28 Sept 2025, 3:25 pm
150 ഓളം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളും
മമ്മൂട്ടി വിജയ്(ഫോട്ടോസ്- Samayam Malayalam)കരൂരിലെ ദാരുണമായ സംഭവത്തിൽ എന്റെ അഗാധമായ ദുഃഖം ഞാൻ അറിയിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിൽ സുഖമാകാനുള്ള കരുത്തും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഈ വാർത്ത തന്റെ ഹൃദയം നടുക്കിയെന്ന് കമൽഹാസൻ കുറിച്ചു. അതിജീവിച്ചവർക്ക് വൈദ്യസഹായവും ആശ്വാസവും ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. നിരവധിപേരുടെ ജീവൻ നഷ്‌ടമായ സംഭവത്തിൽ രജനീകാന്തും ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. നടൻ വിശാൽ ശക്തമായി വിമർശിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്, മരണങ്ങളെ "തികച്ചും അസംബന്ധം" എന്ന് വിശേഷിപ്പുകയും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ടിവികെയോട് ആവശ്യപ്പെടുകയും ചെയ്തു. "
നിരപരാധികളായ അത്രയും ആളുകളിൽ ഓരോരുത്തരെക്കുറിച്ചും എന്റെ ഹൃദയം വിങ്ങുകയാണ്, അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ. നഷ്ടപരിഹാരം നൽകണമെന്നാണ് TVKVijayHQ പാർട്ടിയോടുള്ള എന്റെ ആത്മാർത്ഥമായ അഭ്യർത്ഥന. ഭാവി റാലികളിൽ (sic) മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശാൽ പറഞ്ഞു. "ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു വലിയ ദുരന്തം" എന്നാണ് ചലച്ചിത്ര നിർമ്മാതാവ് പാ രഞ്ജിത്ത് ഇതിനെ വിശേഷിപ്പിച്ചത്, അതേസമയം നടിയും രാഷ്ട്രീയക്കാരിയുമായ ഖുഷ്ബു സുന്ദർ ഇതിനെ "വളരെ നിർഭാഗ്യകരമാണ്" എന്ന് വിശേഷിപ്പിക്കുകയും പരിക്കേറ്റവർക്കായി പ്രാർത്ഥനയും പങ്കുവച്ചു. "ഭയാനകമായ രംഗങ്ങൾ" കണ്ടപ്പോൾ എനിക്ക് "വാക്കുകൾ പോലും കിട്ടാത്ത അവസ്ഥയിലാക്കി എന്നാണ് സംഗീതസംവിധായകൻ ജിവി പ്രകാശ് ദുരന്തത്തെക്കുറിച്ച് എഴുതിയത്.
കരൂർ റാലി ദുരന്തം
റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 10,000 പേർക്ക് പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന റാലിയിൽ ഏകദേശം 27,000 പേർ പങ്കെടുത്തു. വൈകുന്നേരത്തേക്ക് മാത്രമായിരുന്നു ഔദ്യോഗിക അനുമതി നൽകിയിരുന്നതെങ്കിലും, പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിജയ് ഉച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് രാവിലെ മുതൽ ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങി. ഒടുവിൽ നടൻ വൈകുന്നേരം 7:40 ന് എത്തിയപ്പോഴേക്കും ഡീഹൈഡ്രേഷനും ക്ഷീണവും മൂലം പലരും ഇതിനകം അവശരായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്





English (US) ·