ഏഴാം ക്ലാസിലെ എന്റെ ട്രോമയാണ് ആദ്യത്തെ ആര്‍ത്തവം, മറച്ച് വയ്ക്കുന്നത് അവസാനം കാന്‍സര്‍വരെയാവാം എന്ന് പാര്‍വ്വതി

2 months ago 7

Authored by: അശ്വിനി പി|Samayam Malayalam12 Jan 2026, 1:36 p.m. IST

ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നതും മറച്ചു വയ്ക്കുന്നതും എത്രത്തോളം ഭീകരമായ അവസ്ഥയിലേക്ക് എത്തിക്കും എന്ന് പാര്‍വ്വതി തിരുവോത്ത് തന്റെ അനുഭവം കൊണ്ട് പറയുന്നു

parvathy thiruvothപാർവ്വതി തിരുവോത്ത്
പാര്‍വ്വതിയിലെ ഫെമിനിസം പ്രേക്ഷകര്‍ കാണുന്നത് പോലെ ഒരു സിനിമ ഹിറ്റായതിന് ശേഷം വന്നു ചേര്‍ന്നതല്ല. തന്റെ ചെറുപ്പം മുതലേ തനിക്കൊപ്പം അതുണ്ടായിരുന്നു എന്ന് പാര്‍വ്വതി തിരുവോത്ത് പറയുന്നു. ഹട്ടര്‍ഫ്‌ളൈ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ആദ്യമായി ആര്‍ത്തവമായപ്പോള്‍ തന്നെ ആ പോരാട്ടം തുടങ്ങി.

വളരെ ടിപ്പിക്കല്‍ ആയിട്ടുള്ള ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച ആളാണ് ഞാന്‍. പീരീഡ് ആയിക്കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഉമ്മറക്കേക്ക് വരാനോ, സോഫയിലോ മറ്റോ ഇരിക്കാനോ പാടില്ല. അലക്കി വച്ച തുണികള്‍ തൊടാന്‍ പാടില്ല. അതൊക്കെ എനിക്ക് അന്നേ കൗതുകമായിരുന്നു. അമ്മ അലക്കി വച്ച, തൊടാന്‍ പാടിലാത്ത തുണികള്‍ ഞാന്‍ തൊട്ടിട്ട് ഓടിപ്പോകുമായിരുന്നു.

Also Read: ദത്തെടുക്കാൻ തോന്നിയിട്ടില്ല! കൊള്ളി വയ്ക്കാനാണോ കുഞ്ഞുങ്ങൾ; ആവശ്യമായി തോന്നിയിട്ടില്ലെന്ന് സുധ

പിന്നീട് അശുദ്ധിയായെന്നും, അമ്പലത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യാഹം തളിച്ച് ശുദ്ധീകരിച്ചതൊക്കെ എനിക്കോര്‍മയുണ്ട്. മഞ്ഞള്‍ കലക്കിയ വെള്ളം എന്റെ തലവഴി ഒഴിച്ചു. ശരിക്കും അത് എനിക്ക് എന്റെ ഏഴാം ക്ലാസിലുണ്ടായ ട്രോമയാണ്. പീരീഡ്‌സിനെ കുറിച്ച് പറയുന്നത് നാണക്കേടാണെന്ന് കരുതുന്ന ഒരു സമൂഹം.

ഞാന്‍ അങ്ങനെ അമ്പലങ്ങളില്‍ പോകുന്ന ആളല്ല, എനിക്ക് എപ്പോഴെങ്കിലും പോകാന്‍ തോന്നുമ്പോള്‍, ഇല്ല, പീരീഡ്‌സ് ആണ് നീ പോകാന്‍ പാടില്ല എന്ന് പറയും. അത് എന്തിനാണ് എന്നോട് പറയുന്നത്, ദൈവം സൃഷ്ടിച്ചതാണ് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം, ദൈവത്തിന് അത് അറിയാം. അപ്പോള്‍ എന്തിന് എന്നോട് പോകാതിരിക്കാന്‍ പറയണം എന്ന് എനിക്കതിന്റെ യുക്തി മനസ്സിലായില്ല. അങ്ങനെയാണ് ഞാന്‍ എന്റെ ഓരോ സംശങ്ങളും ചോദിക്കാന്‍ തുടങ്ങിയത്. ഓരോന്നും അമ്മയോട് തന്നെയാണ് ചോദിക്കുന്നത്. അഭിഭാഷകരായ എന്റെ അച്ഛനും അമ്മയും പോലും പലപ്പോഴും എന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി.

പണം അയക്കാൻ ഇനി ക്യാഷ് ഉപയോഗിക്കരുത്! പണം അയക്കുമ്പോൾ ഇനി നികുതി നൽകണം; ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ


ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടാവുന്ന സ്വാഭാവിക മാറ്റങ്ങളെ കുറിച്ച് മറ്റൊരു സ്ത്രീയോട് എങ്കിലും തുറന്ന് പറയാനുള്ള അവസരം വേണം. എന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ അമ്മ എന്നെ സാരിയുടുപ്പിക്കുമ്പോള്‍, എന്റെ നെഞ്ചില്‍ എന്തോ മുഴച്ചു നില്‍ക്കുന്നതായി തോന്നി. എന്താണ് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ എല്ലാവര്‍ക്കും ഉള്ളതല്ലേ എന്ന് അര്‍ത്ഥത്തില്‍ സംസാരിച്ചു. അല്ല, ഇത് മറ്റെന്തോ ആണ് ഡോക്ടറെ കാണണം എന്ന് അമ്മ പറഞ്ഞു. അതുകൊണ്ടാണ് പറയുന്നത് ആ തിരിച്ചറിവ് എങ്കിലും മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് തുറന്ന് സംസാരിക്കാന്‍ കഴിയണം.

അതൊരു ഫൈബ്രോയ്ഡ് ആയിരുന്നു, അത് എടുത്ത് മാറ്റുകയും ചെയ്തു. അത് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലായിരുന്നുവെങ്കില്‍ കാന്‍സറായി കൂടെ മാറാമായിരുന്ന സംഭവമാണ്. ഒരു അവബോധം എന്ന നിലയിലെങ്കിലും തുറന്ന് സംസാരിക്കാനുള്ള അവസരം വേണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഡോക്ടറുടെ അടുത്ത് പോകാന്‍ പറഞ്ഞാല്‍ പോലും, അയ്യോ ഡോക്ടറോട് ഇതൊക്കെ എങ്ങനെ പറയും എന്ന് ആലോചിക്കുന്ന സ്ത്രീകളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. - പാര്‍വ്വതി തിരുവോത്ത് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article