Authored by: അശ്വിനി പി|Samayam Malayalam•20 Oct 2025, 1:09 pm
അഭിനയിക്കുക എന്നത് ഒരു എളുപ്പപ്പണിയല്ല, ഉള്ളിൽ കരയുന്ന അവസ്ഥയിലും ചിരിച്ചുകൊണ്ട് അഭിനയിച്ചവരുണ്ട്. അങ്ങനെ ഒരാളുടെ അവസ്ഥ നേരിട്ട് കണ്ടതിനെ കുറിച്ച് മമിത ബൈജു പറയുന്നു
മമിത ബൈജു | രാധിക ശരത്ത്കുമാർഅഭിനയം എന്നത് ഒരു എളുപ്പപ്പണി അല്ല. ഒരുപാട് ഇമോഷൻസിലൂടെ കടന്നു പോകണം, രാവും പകലും യാത്രയും വിശ്രമമില്ലാത്ത ജോലിയുമാണ്. എങ്ങനെയാണ് അതിനെയൊക്കെ ഓവർകം ചെയ്യുന്നത് എന്നായിരുന്നു പേളി മാണിയുടെ ചോദ്യം.
എല്ലാ ദിവസവും നമുക്ക് സന്തോഷത്തോടെ ഇരിക്കാൻ സാധിക്കില്ല, ചില ദിവസങ്ങളിൽ നമ്മൾക്ക് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടാവും. എന്താണോ ഇമോഷൻസ് അതിനൊപ്പം പോകുക എന്നാണ് എന്റെ നിലപാട്. സങ്കടമുള്ള അവസ്ഥയാണെങ്കിൽ സങ്കടപ്പെടണം, മറ്റുള്ളവരെന്തു കരുതും എന്നോർത്ത് ആ ഇമോഷനെ പിടിച്ചു വയ്ക്കേണ്ടതില്ല, സന്തോഷം അഭിനയിക്കേണ്ടതില്ല.Also Read: സുരഭിക്ക് ഭർത്താവ് നൽകിയത് കോടികളുടെ പിറന്നാൾ സമ്മാനം! സെറ്റിൽ മിസ്സ് ചെയ്യുന്നു എന്ന് ഓൺസ്ക്രീൻ ഭർത്താവ്
എനിക്ക് വിഷമം വന്നാൽ ഞാൻ വിഷമിക്കും, കരയും. ചിലപ്പോൾ ആ കരയുന്നതിന്റെ കൂടെ തന്നെ ഞാൻ ചിന്തിയ്ക്കും, ഈ എക്സ്പ്രഷൻ കൊള്ളാമല്ലോ, ദേഷ്യപ്പെടുമ്പോഴും ചിന്തിക്കും ഞാൻ എങ്ങനെയാണ് റിയാക്ട് ചെയ്യുന്നത് എന്ന്. അത് എന്റെ അഭിനയത്തെ സഹായിക്കാറുണ്ട്. ഇത് വളരെ പേഴ്സണലായ ഒന്നാണ്.
പിന്നെ എന്റെ ടീം എന്നെ നല്ല രീതിയിൽ സഹായിക്കാറുണ്ട്. അവർ എന്നെ എപ്പോഴും ചിൽ ആയി നിലനിർത്താൻ ശ്രമിക്കും. ഞാൻ എന്തെങ്കിലും ബാഡ് ആയിട്ട് ഇരിക്കുകയാണെങ്കിൽ, ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി തന്ന് എന്നെ ഹാപ്പി ആക്കാറുണ്ട്. ഇതൊക്കെ പറയുമ്പോൾ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടെ ഞാനിവിടെ പറയണം, പറയാൻ പാടുണ്ടോ എന്നറിയില്ല, പക്ഷേ പറയാതിരിക്കാൻ സാധിക്കുന്നില്ല
രാധിക മാമിനൊപ്പം (രാധിക ശരത് കുമാർ) അഭിനയിക്കാനുള്ള ഒരവസരം എനിക്ക് ലഭിച്ചിരുന്നു. ഞങ്ങൾ ഒരു കോമഡി സീൻ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അമ്മ മരിച്ചു എന്ന് പറഞ്ഞ് ഒരു കോൾ വന്നത്. ഇനി രണ്ട് ഷോട്ട് കൂടെയുള്ളൂ, ഇപ്പോൾ എടുക്കാൻ പോകുന്നത് മാമിന്റെ ഒരു ക്ലോസ് ഷോട്ട് ആണ്. അത് ചെയ്തിട്ടു പോകാം എന്ന് മാം പറഞ്ഞു, ആ രംഗം വളരെ ഗംഭീരമായി മാം ചെയ്തു.
എത്ര ശ്രമിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ എങ്കിൽ ഈ ഭക്ഷണങ്ങൾ ഒന്ന് കഴിച്ച് നോക്കൂ
ആ മരണ വാർത്ത എത്തുന്നതിന് രണ്ട് മൂന്ന് ദിവസം മുൻപാണ് എന്നോട് രാധിക മാം പറഞ്ഞത്, അമ്മ അവർക്ക് എത്രത്തോളം പ്രിയപ്പെട്ട ആളാണ് എന്ന്. എന്നിട്ടും ഈ മരണ വാർത്ത വന്നപ്പോൾ തന്റെ ഇമോഷൻസിലെ എല്ലാം ഉള്ളിലൊതുക്കി മാം ആ രംഗം ചെയ്തു. എനിക്കത് വളരെ അധികം ഇൻസ്പെയറിങ് ആയി. നമ്മുടെ പ്രൊഫഷന് നമ്മൾ എത്രത്തോളം വാല്യു നൽകണം എന്ന തിരിച്ചറിവായിരുന്നു എനിക്കത് - മമിത ബൈജു പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·