Authored byനിമിഷ | Samayam Malayalam | Updated: 12 May 2025, 12:47 pm
സിനിമാജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചെല്ലാം വാചാലനാവാറുണ്ട് അഭിലാഷ് പിള്ള. പണ്ട് ദൂരദര്‍ശനില്‍ നാല് മണിയുടെ സിനിമ കാണാനിരിക്കുന്ന സമയത്ത്, എന്നാണ് എന്റെ സിനിമയും ഇങ്ങനെ ചാനലുകളില്‍ കാണിക്കുന്നതെന്ന് മനസില്‍ ചിന്തിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു ദിവസം മനസില്‍ സ്വപ്‌നം കണ്ടിരുന്നു. കാത്തിരിപ്പിനൊടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്.
തളര്‍ത്താന്‍ നോക്കിയിട്ടും തളര്‍ന്നില്ല! എനിക്കിത് സ്വപ്‌നനിമിഷമെന്ന് അഭിലാഷ് പിള്ള (ഫോട്ടോസ്- Samayam Malayalam) മാളികപ്പുറം വന്‍വിജയമായിരുന്നു സ്വന്തമാക്കിയത്. ഞങ്ങളാഗ്രഹിച്ച പോലെയൊരു ചിത്രം എന്നായിരുന്നു കുടുംബപ്രേക്ഷകരുടെ വിലയിരുത്തലുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിയേറ്ററില്‍ നിന്നൊരു സിനിമ കാണുന്നത്. അതും അയ്യപ്പന്റേത് എന്നുള്ള സന്തോഷം പങ്കുവെച്ചവരുമുണ്ടായിരുന്നു.ഒരേ സമയം മൂന്ന് ചാനലുകളിലായി തന്റെ സിനിമ കാണിക്കുന്നതിന്റെ സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചത്.
പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സിനിമ വരുമ്പോൾ ആവേശത്തോടെ കണ്ടിരുന്ന ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഒരിക്കൽ എന്റെ സിനിമയും അത് പോലെ കാണാനായി. വർഷങ്ങൾ കഴിഞ്ഞു ഇന്ന് മദേഴ്സ് ഡേ സ്പെഷ്യൽ ആയി വൈകുന്നേരം കേരളത്തിലെ മൂന്ന് പ്രമുഖ ചാനലിലും ഒരേ സമയം ഞാൻ എഴുതിയ സിനിമകൾ. സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.
ഒരേ സമയം മൂന്ന് ചാനലുകളില്‍ എന്റെ സിനിമ! തളര്‍ത്താന്‍ നോക്കിയിട്ടും തളര്‍ന്നില്ല! എനിക്കിത് സ്വപ്‌നനിമിഷമെന്ന് അഭിലാഷ് പിള്ള
രഞ്ജിൻ രാജ് ഈ 3 സിനിമയിലും നീയാണ് കൂട്ടു പ്രതി. സിനിമ സ്വപ്നം കാണുന്ന എല്ലാവരോടും പറയാൻ ഒന്നേയുള്ളു നമ്മളെ തളർത്താൻ ഒരുപാട് ആളുകൾ കാണും. നമ്മൾ നമ്മളെ തന്നെ വിശ്വസിച്ചു ശ്രമിച്ചു കൊണ്ടേയിരിക്കണം. ഒരിക്കൽ നമ്മൾ ആ സ്വപ്നം നേടിയെടുക്കും. നമ്മളൊക്കെ കൂടെയുണ്ട് ധൈര്യമായി ഇരിക്ക് എന്നായിരുന്നു കുറിപ്പ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള് രേഖപ്പെടുത്തിയത്.
ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു. നല്ല സിനിമകൾ ചെയ്യണം, മാളികപ്പുറം സിനിമ എപ്പോൾ കണ്ടാലും കരച്ചിൽ വരും. അത്രയും ഹൃദയഹാരിയായ സിനിമയാണ്. എല്ലാവർക്കും സ്വപ്നങ്ങൾ ഉണ്ടാവും. എന്നാൽ കഴിവും ഈശ്വരാധീനവും ഭാഗ്യവും ഉള്ളവർക്ക് അവസരം കിട്ടുകയും രക്ഷപെടുകയും ചെയ്യും. ഒരുപാട് കാലത്തെ പരിശ്രമത്തിനൊടുവിൽ അഭിലാഷ് ജി യ്ക്ക് ഈശ്വരൻ ആ ഭാഗ്യവും അവസരവും തന്നു. ഇനിയും കൂടുതൽ കൂടുതൽ സിനിമകൾ ചെയ്യുവാനും ഉന്നതങ്ങളിൽ എത്തുവാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രതികരണങ്ങള്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·