ഒറ്റദിവസം കൊണ്ട് ജീവിതം മാറി! തന്റെ പേര് ഒപ്പിടാൻ പോലും സംശയിച്ചുനിന്ന മൊണാലിസ; സ്‌കൂൾ തുടങ്ങാൻ പോകുന്ന താരം

1 month ago 5
viral kumbh miss  monalisa bhosle to physique  a schoolhouse  for underprivileged girls successful  her hometown(ഫോട്ടോസ്- Samayam Malayalam)
ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ നിരവധി ആളുകളെ നമുക്ക് അറിയാം. ലോട്ടറി അടിച്ചും, പ്രതീക്ഷിക്കാത്ത സമയത്ത് ഭാഗ്യം മറ്റേതെങ്കിലും രീതിയിൽ വന്നെത്തിയും എല്ലാം ജീവിതം മാറിമറിയുന്നവർ. അത്തരത്തിൽ ജീവിതത്തിൽ ഭാഗ്യം വന്ന് ജീവിതം തന്നെ മാറിയ ആളാണ് മൊണാലിസ ബോസ്‌ലെ . പ്രയാഗ്‌രാജിൽ നടന്ന കുംഭമേളക്കിടെ ആണ് മൊണാലിയുടെയും ജീവിതം മാറിമറിയുന്നത്. മാലവില്പനക്കാരി ആയി മേളയിൽ എത്തിയ താരത്തിന്റെ ജീവിതം തീർത്തും അപ്രതീക്ഷിതം ആയിട്ടാണ് മാറി മറിയുന്നത്. ഇതേ കുംഭമേളയിൽ ഒരിക്കൽ കൂടി മൊണാലിസ എത്തും ഇത്തവണ മാല വിൽപ്പനക്ക് അല്ല പകരം താരമായി.

'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന തന്റെ ആദ്യസിനിമയുടെ ഷൂട്ടിങ് എല്ലാം കഴിഞ്ഞിട്ട് ആ സിനിമയുടെ ടീമിന് ഒപ്പം എത്തുമ്പോൾ അവർക്ക് ഇത് ചരിത്രനിമിഷം ആണ്. ഒരു സെലിബ്രിറ്റി ആയി ആ മണ്ണിലേക്ക് എത്തുമ്പോൾ ദൈവത്തോട് നന്ദി പറയുകയാണ് താരം. മാത്രമല്ല സമൂഹത്തിനുവേണ്ടി ചിലതുചെയ്യാനും മൊണാലിസ മറന്നില്ല. തന്റെ ഗ്രാമത്തിൽ പെൺകുട്ടികൾക്കുള്ള സ്കൂൾ പണിയുക ആ തീരുമാനം പൊതുവേദിയിൽ വച്ചാണ് മൊണാലിസ അറിയിച്ചത്.


മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നിന്നുള്ള മൊണാലിസ , തന്റെ പ്രദേശത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കാൻ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടെന്ന് നേരിട്ട് അറിയാം അതുകൊണ്ടുതന്നെ . തന്റെ ആദ്യ സിനിമയിലെ വരുമാനം വ്യക്തിഗത ആഡംബരങ്ങൾക്കായി ചെലവഴിക്കുന്നതിനുപകരം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ALSO READ: പാലക്കാട് അയ്യർ ഫാമിലിയിലെ ശാന്തികൃഷ്ണ! ശ്രീനാഥ് പറഞ്ഞു നീ എന്റെ സങ്കൽപ്പത്തിലുള്ള ഭാര്യയല്ലെന്ന്, അതും 12 വർഷത്തിനുശേഷം


തന്റെ ആദ്യ ഹിന്ദി ചിത്രമായ ദി ഡയറി ഓഫ് മണിപ്പൂരിന്റെ പ്രകാശന വേളയിൽ, അപ്രതീക്ഷിതമായ പ്രശസ്തി തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് മോണാലിസ പറഞ്ഞിരുന്നു. അടുത്തിടെ പ്രയാഗ്‌രാജിലേക്ക് മടങ്ങിയെത്തിയപ്പോൾ - അവിടെ അവർ പ്രത്യേക പൂജകൾ നടത്തുകയും ഗംഗ ദേവിയോട് നന്ദിയും പറഞ്ഞിരുന്നു

ഇപ്പോൾ മൂന്ന് പ്രോജക്ടുകളിൽ മൊണാലിസ ഭാഗമാണ്. രണ്ട് തെലുങ്ക് സിനിമകളും ഒരു ഹിന്ദിയും - മോണാലിസ ഇതിനകം ഒപ്പുവച്ചു.

Read Entire Article