ഓരോ ദിവസവും കരഞ്ഞുകൊണ്ടാണ് എഴുന്നേറ്റത്, ചെറിയ കാര്യത്തിന് പോലും ട്രിഗര്‍ ആവുമായിരുന്നു; ശിവാങ്കി പറയുന്നു

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam14 Feb 2026, 12:31 p.m. IST

എപ്പോഴും ചിരിച്ച് കളിച്ച്, സന്തോഷത്തോടെയിരിക്കുന്ന ശിവാങ്കിയെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഒന്നും തന്റെ കൈയ്യല്‍ നില്‍ക്കാത്ത വളരെ മോശം അവസ്ഥ തനിക്കുണ്ടായിരുന്നു എന്ന് ഗായിക പറയുന്നു

shivangi depressionശിവാങ്കി കൃഷ്ണകുമാർ
ധ്യാന്‍ ശ്രീനിവാസന് ശേഷം മലയാളികള്‍ ഏറ്റവും ആസ്വദിച്ച് കാണുന്ന അഭിമുഖങ്ങള്‍ ശിവാങ്കി കൃഷ്ണകുമാറിന്റേതായിരിക്കും. ഹൃദയം തുറന്നുള്ള, നിഷ്‌കളങ്കമായ ശിവാങ്കിയുടെ സംസാരം ആരും കേട്ടിരുന്നു പോകും, അമ്മ ബിന്നി കൃഷ്ണകുമാറിനൊപ്പമാണ് അഭിമുഖമെങ്കില്‍ ചിരിച്ച് മണ്ണ്കപ്പും എന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ എല്ലാവരെയും ചിരിപ്പിക്കുന്ന, വളരെ സന്തോഷവതിയായി എപ്പോഴും കാണുന്ന തന്റെ ജീവിതത്തിലെ ആ ഇരുണ്ട നാളുകളെ കുറിച്ച് ശിവാങ്കി സംസാരിക്കുന്നു

ശിവാങ്കി തന്നെ കംപോസ് ചെയ്ത് പാടി അഭിനയിച്ച എന്നമോ എന്ന മ്യൂസിക് ആല്‍ബത്തിന്റെ പ്രമോഷന്റെ ഭാഗമായി എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക. കുക്ക് വിത്ത് കോമാളി എന്ന ഷോ ആണ് ശിവാങ്കിയെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കിയത്. എന്നാല്‍ ഷോയുടെ മൂന്നാം സീസണ്‍ ആവുമ്പോഴേക്കും മാനസികമായി താന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു എന്ന് ശിവാങ്കി വെളിപ്പെടുത്തുന്നു. എല്ലാ ദിവസവും കരഞ്ഞുകൊണ്ടാണ് എഴുന്നേറ്റിരുന്നത്.

Also Read: ഇപ്പോള്‍, ഈ പ്രണയ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവ്യ നായര്‍ പങ്കുവച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

എനിക്കന്ന് 21 വയസ്സേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെ അത് ഹാന്റില്‍ ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയ കമന്റുകള്‍ എല്ലാം എന്നെ വല്ലാതെ ബാധിച്ചു. കുക്ക് വിത്ത് കോമാളി സീസണ്‍ ത്രിയുടെ സമയത്ത് മാനസികാരോഗ്യം മോശമായതിന്റെ പേരില്‍ ഒരു അഞ്ചാറ് തവണ ഞാന്‍ ആശുപത്രിയിലായി. എല്ലാവരും കരുതിയത് ഞാന്‍ ഭയങ്കര ഹാപ്പിയാണെന്നാണ്, കോമാളിയായിട്ടാണ് വരുന്നത്. പക്ഷേ എനിക്ക് മാത്രമേ അറിയൂ, ഓരോ ദിവസവും ഞാന്‍ കരഞ്ഞുകൊണ്ടാണ് എഴുന്നേല്‍ക്കുന്നത് എന്ന്.


ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് എനിക്ക് ട്രിഗര്‍ ആവും, ഞാന്‍ കരയാന്‍ തുടങ്ങും. ആ ഒരു അവസ്ഥയില്‍ ആരോടെങ്കിലും എനിക്ക് നന്ദി പറയാനുണ്ടെങ്കില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ റൗഫ മാമിന് മാത്രമാണ്. എന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് സെറ്റ് വിട്ട് ഞാന്‍ ഓടുമായിരുന്നു, ഇല്ല ഇല്ല കുഴപ്പമില്ല പറ്റും എന്ന് പറഞ്ഞ് എന്നെ പുഷ് ചെയ്തത് റൗഫ മാം ആണ്. ആ മുഴുവന്‍ സീസണും ഞാന്‍ എങ്ങനെ കടന്നു വന്നു എന്നെനിക്കറിയില്ല. ആ പ്രായത്തില്‍ അതങ്ങനെയായിരുന്നു. അന്ന് നടന്നത് പലതും എനിക്ക് പുറത്ത് പറയാന്‍ പോലും പറ്റില്ലെന്നാണ് ശിവാങ്കി പറയുന്നത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article