കല്യാണം നിശ്ചയിച്ചതിന് ശേഷമാണ് ഞാന്‍ സംഗീതയെ പ്രണയിച്ചു തുടങ്ങിയത്, അതൊരു മനോഹരമായ ഫീലാണ്; വിജയ് പറഞ്ഞത്

3 weeks ago 4
വിജയ് - സംഗീത വിവാഹ മോചന വാര്‍ത്ത പുറത്തുവന്ന ഷോക്കിലാണ് ഇപ്പോഴും ആരാധകര്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി മത്സരിക്കാനിരിക്കെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ സംഗീത കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത് ആരാധകര്‍ക്ക് വലിയ ഷോക്കിങ് ന്യൂസ് ആയിരുന്നു. സംഗീതയും വിജയ് യും ഒന്നിച്ചായിരുന്നപ്പോഴുള്ള മനോഹരമായ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വിവാഹം നിശ്ചയിച്ച സമയത്ത് വിജയ് നല്‍കിയ ഒരു അഭിമുഖത്തില്‍ ആ പ്രണയത്തെ കുറിച്ച് പറയുന്നുണ്ട്. വിജയ് യുടെ കടുത്ത ആരാധികയായിരുന്നു സംഗീത. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന ശ്രീലങ്കന്‍ തമിഴരായിരുന്നു സംഗീതയും കുടുംബവും. വിജയ് യുടെ ആദ്യ സിനിമ മുതലേ സംഗീതയ്ക്ക് ആരാധന തോന്നി. വിജയ് യെ കാണാന്‍ വേണ്ടി മാത്രം ഇന്ത്യയിലെത്തിയ സംഗീത, ചെന്നൈ ഫിലിം സ്റ്റുഡിയോയില്‍ വച്ച് വിജയ് യെ ആദ്യമായി കാണുകയും ചെയ്തു.

Also Read: എവിടെ നിന്നാണ് തൃഷ ഇതെല്ലാം തുടങ്ങിയത്, തമിഴ് സിനിമാ ലോകത്തെ ഇളവരസി എന്ന പേര് എങ്ങനെ കിട്ടി?

ആദ്യ കാഴ്ചയില്‍ തന്നെ വിജയ്ക്ക് സംഗീതയുടെ പെരുമാറ്റമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ ആരാധികയെ വിജയ് വീട്ടിലേക്ക് ക്ഷമിക്കുകയും മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് സംഗീത ചെന്നൈയില്‍ എത്തിയപ്പോള്‍ താമസിച്ചത് വിജയ് യുടെ വീടിന് അടുത്തായിരുന്നു. അതോടെ അച്ഛനും അമ്മയ്ക്കും സംഗീതയെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. അങ്ങനെയാണ് വിജയ് യോടെ ആ കുട്ടിയെ കല്യാണ് ആലോചിച്ചാലോ എന്ന് ചോദിക്കുന്നത്

സംഗീതയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് എന്നോട് ചോദിച്ചു, എന്താ ചോദിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, നീ അവളെ കല്യാണം കഴിക്കുന്നോ എന്നായിരുന്നു ഉടനെ അപ്പ ചോദിച്ചത്. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല, ഷോക്കായിപ്പോയി. എന്താ അപ്പാ പെട്ടന്ന് എന്ന് ചോദിച്ചപ്പോള്‍, ഇല്ലെടാ എനിക്കും നിന്റെ അമ്മയ്ക്കും സംഗീതയെ ഇഷ്ടപ്പെട്ടു. നിനക്ക് ഓകെയാണെങ്കില്‍ നമുക്ക് അത് ഉറപ്പിക്കാം എന്ന് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ ലണ്ടനില്‍ പോയി, അവിടെ വച്ച് അവരുടെ അടുത്ത റിലേറ്റീവ്‌സും ഞങ്ങളും മാത്രമായി ചെറിയ രീതിയിലുള്ള നിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന് ശേഷമാണ് ഞാന്‍ സംഗീതയെ പ്രണയിച്ചു തുടങ്ങിയത്. അതൊരു മനോഹരമായ പ്രണയമാണ്. സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തില്‍ അത് വളരെ മനോഹരമായി അനുഭവപ്പെടുന്നത് ഇപ്പോഴാണ്- അന്ന് വിജയ് പറഞ്ഞു
Read Entire Article