കുട്ടാ നിന്റെ പ്രൊജക്റ്റ്‌ എന്തായി? എന്നെ മറന്നു കളയരുത്; വാക്ക് പാലിക്കാൻ നിന്നു തന്നില്ലല്ലോ അപ്പച്ചൻ ചേട്ടാ; ആദരാജ്ഞലികൾ നേർന്ന് പ്രിയപ്പെട്ടവർ

2 weeks ago 2

Authored by: ഋതു നായർ|Samayam Malayalam5 Jan 2026, 4:37 p.m. IST

മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അന്ന് അദ്ദേഹം എത്തിയത്

punnapra appachan demise loved ones poured successful  their affection and love(ഫോട്ടോസ്- Samayam Malayalam)
പുന്നപ്ര അപ്പച്ചൻ വിടവാങ്ങി. നാടകത്തിൽ തുടങ്ങിയ അഭിനയജീവിതം പതിറ്റാണ്ടുകൾ പിന്നിട്ട് 77 ആം വയസിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ തലയിലേറ്റ മുറിവും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ആണ് മരണകാരണം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലിരിക്കവെയാണ് മരണം.

ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്റെ സ്വദേശം. അങ്ങനെയാണ് പുന്നപ്ര അപ്പച്ചൻ ആകുന്നത്. വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. അടൂർ ഗോപാലകൃഷ്ണന്റെ അനന്തരത്തിനുശേഷം അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. സംവിധായകൻ പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും അപ്പച്ചന് അഭിനയിച്ചിട്ടുണ്ട്.


അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചൻ ശ്രദ്ധയാകർഷിക്കുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.കുട്ടിക്കാലത്തു സിനിമ നടൻ എന്നു പറഞ്ഞാൽ എനിക്ക് ശ്രീ. പുന്നപ്ര അപ്പച്ചൻ ആയിരുന്നു.ഒത്തിരി സിനിമ ചെയ്തിട്ടും സിനിമയിൽ ഒന്നുമാകാതെ പോയ ഒരു പാവം മനുഷ്യൻ. എന്നാണ് നടൻ ജയസോമ കുറിച്ചത്.

ALSO READ: മൂന്ന്പെണ്മക്കൾ മൂന്നുപേരും പ്രശസ്‌തർ! ശാരദ ആദ്യം ജർമ്മനിയിൽ, ട്രക്കിങ്ങിലെ കമ്പം; വിടവാങ്ങിയത് അച്ഛന്റെ വേര്പാടിന് പിന്നാലെ
കുട്ടാ നിന്റെ പ്രൊജക്റ്റ്‌ എന്തായി?എന്നെ മറന്നു കളയരുത്.കാണുമ്പോഴൊക്കെ അദ്ദേഹം പറയും.
എന്റെ പല പ്രൊജക്റ്റ്‌കൾ മുടങ്ങി. പക്ഷേ അതിലെല്ലാം ഒരു കഥാപാത്രം അപ്പച്ചൻ ചേട്ടന് ഞാൻ കരുതിയിരുന്നു. പക്ഷേ?വാക്ക് പാലിക്കാൻ നിന്നു തന്നില്ലല്ലോ അപ്പച്ചൻ ചേട്ടാഎന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദന പങ്കിട്ടത്.
Read Entire Article