കൂടെ നില്‍ക്കേണ്ട സമയത്ത് ആരും കൂടെ നിന്നില്ല, ഒരാഴ്ച വീടിന് പുറത്തേ ഇറങ്ങിയില്ല; ആ ട്രോമയെ കുറിച്ച് സായി ധന്‍ഷിക

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam5 Feb 2026, 10:32 americium IST

ഒരു സിനിമ പ്രമോഷന് ഇടെയാണ് തനിക്ക് മര്യാദ നല്‍കിയില്ല എന്ന് പറഞ്ഞ് ചിമ്പുവിന്റെ അച്ഛന്‍ സായി ധന്‍ഷികയോട് ദേഷ്യപ്പെട്ടത്. നടി പൊതു വേദിയില്‍ ഇരുന്ന് കരഞ്ഞ വീഡിയോയും അന്ന് വൈറലായിരുന്നു

sai dhanshikaസായി ധൻഷിക
ഒരു വേദിയില്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമൊക്കെയായ ടി രാജേന്ദറിന്റെ വാക്കുകള്‍ വേദനിപ്പിച്ചതിനെ തുടര്‍ന്ന് നടി സായി ധന്‍ഷിക കരഞ്ഞ വീഡിയോ വൈറലായിരുന്നു. മര്യാദ തരാത്ത നടി എന്ന വിശേഷണത്തിനെ തുടര്‍ന്നായിരുന്നു സായി ധന്‍ഷിക പൊതു വേദിയില്‍ കരഞ്ഞത്. അന്ന് ആ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായി. പൊതുവേദിയില്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചു എന്ന പേരില്‍ ടി രാജേന്ദറിന് നേരെയും, പബ്ലിസിറ്റിയ്ക്ക് വേണ്ടി കരഞ്ഞു എന്ന പേരില്‍ ധന്‍ഷികയ്ക്ക് നേരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവത്തോട് ഇതാ സായി ധന്‍ഷിക പ്രതികരിക്കുന്നു. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സായി ധന്‍ഷികയുടെ മറുപടി. ആ അവസരത്തില്‍ ആരൊക്കെ കൂടെ നിന്നു എന്നായിരുന്നു ചോദ്യം. കൂടെ ആരും ഉണ്ടായിരുന്നില്ല, കൂടെ നില്‍ക്കാന്‍ ഞാന്‍ അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. എന്തെന്നാല്‍ നില്‍്‌ക്കേണ്ട സമയത്ത് ആരും എന്റെ കൂടെ നിന്നിരുന്നില്ല.

Also Read: ആശയുമായുള്ള വിവാഹ ജീവിതത്തില്‍ ഞാന്‍ എത്രത്തോളം സന്തോഷവാനാണോ, തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ക്കും ആ സന്തോഷമുണ്ടാവണം

ആ സംഭവത്തിന് ശേഷം ഒരു ആഴ്ചയോളം വീടിന് പുറത്തേക്ക് തന്നെ ഞാന്‍ വന്നില്ല. എന്നെ ഞാന്‍ തന്നെ സ്വയം സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു. എല്ലാ മീഡിയകളില്‍ നിന്നും ക്യാമറകളില്‍ നിന്നുമെല്ലാം ഞാന്‍ അകന്നു നിന്നു. പൊതുവെ എല്ലാവര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ടായിരുന്നു. അത് എത്രത്തോളം ബാധിച്ച ആള്‍ക്ക് വേദനിക്കുന്നു എന്നാരും ചിന്തിക്കുന്നില്ല. ചെറിയ വാക്കുകള്‍ പോലും നമ്മളെ തളര്‍ത്തും. ആ നിലക്ക് ഓരോരുത്തര്‍ അവരവരുടേതായ കാഴ്ചപ്പാടില്‍ ഓരോ കഥകളാണ് അടിച്ചിറക്കിയത്.

പബ്ലിസിറ്റി സ്റ്റണ്ടിനാണെന്നാണ് ചിലര്‍ പറഞ്ഞത്, അങ്ങനെ ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നുവെങ്കില്‍ ഒരാഴ്ചത്തോളം ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ട ആവശ്യമില്ലായിരുന്നു. എല്ലാ മീഡിയകളെയും വിളിച്ചിരുത്തി, ന്യായം അന്യായം എന്ന് പറഞ്ഞ് അഭിമുഖങ്ങള്‍ നല്‍കാമായിരുന്നു. അങ്ങനെ ഒരു പബ്ലിസിറ്റി ഞാന്‍ ഒരിക്കലം ആഗ്രഹിച്ചിട്ടില്ല.

അന്ന് എനിക്ക് ആരോഗ്യപരമായി വയ്യായിരുന്നു. പ്രമോഷന് വരണം എന്ന് സംവിധായകന്‍ പറഞ്ഞതുകൊണ്ടാണ് വന്നത്. ഒട്ടും വയ്യാതെയാ് സംസാരിച്ചത്, അല്ലാതെ അദ്ദേഹത്തിന് മര്യാദ കുറച്ച് സംസാരിക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഒരാഴ്ച എല്ലാത്തില്‍ നിന്നും ഷട്ട് ഡൗണ്‍ ആയി ഇരുന്ന സമയത്ത് എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ തന്നെ സ്വയം വിലയിരുത്തുകയായിരുന്നു. മറ്റാരുടെയും സഹായത്തോടെ അല്ലാതെ, ഞാന്‍ തന്നെയാണ് എന്റെ താഴ്ചകളില്‍ നിന്ന് എന്നെ ബൂസ്റ്റ് അപ് ചെയ്യുന്നത്- സായി ധന്‍ഷിക പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article