Authored by: നിമിഷ|Samayam Malayalam•17 May 2025, 12:21 pm
ജഗതിനെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് അമല പോള്‍. ഇപ്പോഴത്തെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്നത് അദ്ദേഹത്തെക്കുറിച്ചായിരിക്കും. ഡേറ്റിംഗും, പ്രഗ്നന്‍സിയും, ഡെലിവറിയും, പോസ്റ്റ്പാര്‍ട്ടം അനുഭവങ്ങളെക്കുറിച്ചുമെല്ലാം അമല തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ജഗതിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വാതോരെ സംസാരിച്ചിരിക്കുകയാണ് താരം.
നെഞ്ചിടിപ്പ് കൂട്ടിയ സര്‍പ്രൈസിനെക്കുറിച്ച് അമല പോള്‍ (ഫോട്ടോസ്- Samayam Malayalam) കുട്ടിക്കാലം മുതലേ തന്നെ മനസില്‍ സിനിമയുണ്ടായിരുന്നു. പുതിയ സിനിമ കണ്ടാല്‍ ഒരാഴ്ച അതിലെ കഥാപാത്രമായി മാറും. എങ്ങനെയാണ് സിനിമയിലേക്ക് വരാനാവുക എന്നത് അറിയില്ലായിരുന്നു അന്ന്. തുടക്ക കാലത്ത് വേദനിപ്പിക്കുന്ന അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. എന്റെ ഡേറ്റിന് വേണ്ടി ഇവരെല്ലാം കാത്തിരിക്കുന്നൊരു ദിവസമുണ്ടാവും എന്ന് ചിന്തിക്കാറുണ്ടായിരുന്നു. മൈനയില്‍ അഭിനയിച്ചിരുന്ന സമയത്ത് ശാരീരികമായി വരെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇത് വേണോയെന്നായിരുന്നു ചോദ്യങ്ങള്‍. യെസ്, ഇതാണ് എന്റെ മേഖല എന്നായിരുന്നു മനസ് പറഞ്ഞത്.
ജഗതിലാണ് ആ ഗുണം കണ്ടത്! മുന്‍കാല പ്രണയങ്ങളിലെ നിരാശ മാറിയത് അദ്ദേഹത്തിന്റെ വരവോടെ! നെഞ്ചിടിപ്പ് കൂട്ടിയ സര്‍പ്രൈസിനെക്കുറിച്ച് അമല പോള്‍
എന്ത് സംഭവിച്ചാലും അതിനൊരു കാരണമുണ്ടായിരിക്കും. സംഭവിക്കേണ്ടതെല്ലാം കൃത്യമായി സംഭവിച്ചിരിക്കും എന്ന് കരുതുന്ന ആളാണ്. ആ വിശ്വാസമാണ് എന്നെ നയിക്കുന്നത്. മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചപ്പോള്‍ ഞാന്‍ സ്വയം ശ്രമിച്ചാണ് അതില്‍ നിന്നും തിരിച്ചുവന്നത്. എന്താണ് അനുഭവിക്കുന്നതെന്നും, ഇതില്‍ നിന്നും എങ്ങനെ മാറുമെന്നും എനിക്ക് മാത്രമേ അറിയുള്ളൂ.
ഹോം എന്നാണ് ഞാന്‍ ജഗിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം വളരെ ശാന്തനായൊരു വ്യക്തിയാണ്. കൈന്‍ഡാണ്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, എന്തും പറയാം. അതുപോലെ തന്നെ റൊമാന്റിക്കാണ്. സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. മുന്‍കാല പ്രണയങ്ങളിലൊന്നും എനിക്ക് സര്‍പ്രൈസുകള്‍ കിട്ടിയിട്ടില്ല. ഇതെന്താണ് എന്റെ ബോയ് ഫ്രണ്ട് ഇങ്ങനെ എന്നൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. ഇതെന്താണ് എനിക്ക് ഇങ്ങനത്തെ ബോയ് ഫ്രണ്ട് എന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചിട്ടുണ്ട്.
Also Read: പ്രണയം തുടങ്ങി രണ്ടാം മാസം പ്രഗ്നന്റായി! ബന്ധം കൂടുതല്‍ ദൃഢമായത് ഇലൈയുടെ വരവോടെ! ജഗതിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് അമല പോള്‍
ഞാന്‍ എല്ലാവരെയും സര്‍പ്രൈസ് ചെയ്യുന്ന പെണ്‍കുട്ടിയായിട്ടും ഇതെന്താണ് ഇങ്ങനെ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ബോയ് ഫ്രണ്ട് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഞാന്‍ ബുക്കിലൊക്കെ എഴുതി വെക്കുമായിരുന്നു. സര്‍പ്രൈസ് തരുന്ന ആളായിരിക്കണം. ഡേറ്റിന് കൊണ്ടുപോവണം എന്നൊക്കെ എഴുതിയിരുന്നു. അതിനൊക്കെയുള്ള പരിഹാരമായാണ് ദൈവം എനിക്ക് ജഗതിനെ തന്നത്.
ഫസ്റ്റ് മീറ്റ് ആനിവേഴ്‌സറിക്ക് തന്ന സര്‍പ്രൈസ് ഞാനിപ്പോഴും മറക്കില്ല. കൊച്ചിയിലെ ഫ്‌ളാറ്റിന് മുന്നില്‍ നടുറോഡില്‍ പൂത്തിരി കത്തുന്നുണ്ടായിരുന്നു. കൃത്യം 12 മണിക്കായിരുന്നു അത്. ആഹാ, കൊള്ളാമല്ലോ എന്നോര്‍ത്ത് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ജഗതിന്റെ മുഖത്തെ പുഞ്ചിരി കണ്ടത്. അദ്ദേഹമായിരുന്നു അതിന് പിന്നില്‍. ഇനി സര്‍പ്രൈസ് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ എന്നോട് പറയണേ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നെഞ്ചിടിപ്പ് കൂടില്ലേ ഇതുപോലെയൊക്കെ കണ്ടാല്. അദ്ദേഹം ഡേറ്റിനും കൊണ്ടുപോവാറുണ്ട്. ഞങ്ങളൊന്നിച്ച് ഒത്തിരി യാത്രകള് ചെയ്തിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·