ഞാന്‍ ഇരയും അതിജീവിതയും ഒന്നുമല്ല, ജീവിച്ചോട്ടെ; അന്നേ എല്ലാം പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് നടി

1 month ago 2

Authored by: അശ്വിനി പി|Samayam Malayalam19 Dec 2025, 3:08 p.m. IST

ഇതിനോടകം പലതും കേട്ടു കഴിഞ്ഞു, ഏറ്റവുമൊടുവില്‍ ഇങ്ങനെയൊരു അക്രമമേ നടന്നിട്ടില്ല എന്ന രീതിയില്‍ രണ്ടാം പ്രതിയുടെ വീഡിയോയും. എന്നെ ഒന്ന് ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍ ആക്രമിക്കപ്പെട്ട നടി

actress onslaught  caseനടിയെ ആക്രമിച്ച കേസ്
ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസിന്റെ വിധി പുറത്തുവരും വരെ, കേരളീയര്‍ക്കെല്ലാം ഒരേ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ ദിലീപ് ഉണ്ടാവരുടേ എന്ന ആഗ്രഹിച്ചവര്‍ ഉണ്ടായിരുന്നുവെങ്കിലും, തെറ്റ് ചെയ്‌തെങ്കില്‍ ദിലീപും ശിക്ഷിക്കപ്പെടണം എന്ന് തന്നെയായിരുന്നു ഭൂരിഭാഗവും പ്രതീക്ഷിച്ചത്. എന്നാല്‍ വിധി വന്നപ്പോള്‍ എല്ലാം മാറി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല, ദിലീപ് കുറ്റ വിമുക്തനായി. അതിന് ശേഷം കേരളം രണ്ട് ഭാഗമായി തിരിഞ്ഞു. അതിജീവിതയ്ക്ക് നീതി പൂര്‍ണമായും ലഭിച്ചില്ല എന്ന പക്ഷവും - ദിലീപിനെ ഈ കേസില്‍ കുടുക്കിയതാണ് എന്ന പക്ഷവും. ഗൂഢാലോചന നടത്തി ദിലീപിനെയാണ് പെടുത്തിയത്, ദിലീപ് നിരപരാധികളാണ് എന്ന് പറയുന്നവര്‍ ആക്രമിക്കപ്പെട്ട നടിയെയും വെറുതേ വിട്ടില്ല.

Also Read: യുഎസ് ട്രിപ്പിലെ വഴക്കിനിടയിലും റിമി ടോമി ചെയ്തത്, ഭാവനയുമായുള്ള സൗഹൃദം കുറയാന്‍ കാരണം; റിമി പറയുന്നു

പലതവണ കോടതി വിചാരണയ്ക്കും, പലരുടെയും കുത്തുവാക്കുകള്‍ക്കും ഇരയായ നടിയെ വീണ്ടും വീണ്ടും ആക്രമിക്കുന്ന തരമായിരുന്നു പിന്നീട് വന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ വിധി വരുന്നതിന് മുന്‍പ് റെക്കോഡ് ചെയ്തുവച്ച വീഡിയോയും അതിനൊപ്പം പുറത്തുവന്നു.

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അവരെ അവഹേളിക്കുന്ന തരമായിരുന്നു ആ വീഡിയോ. ഇങ്ങനെ ഒരു പീഡനം നടന്നിട്ടേയില്ല എന്ന തരത്തിലുള്ള വീജിയോ വൈറലാകുകയും ചെയ്തു. വിഷയത്തില്‍ നടി കേസ് കൊടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വീണ്ടും നടിക്കെതിരെയുള്ള സൈബര്‍ അറ്റാക്ക് കൂടി വന്നു. ഇപ്പോഴിതാ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അതിജീവിത വീണ്ടും പ്രതികരിക്കുന്നു

ഞാന്‍ ചെയ്ത തെറ്റ്, എനിക്കെതിരെ ഒരു ആക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ട്, നിയമ നടപടി വേണം എന്നാവശ്യപ്പെട്ട് മുന്നോട്ടു പോയത്! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

ജോലിത്തിരക്കിനിടെയും ഫ്രീ ടൈം കണ്ടെത്താനുള്ള വഴികൾ അറിയാം


20 വര്‍ഷം ശിക്ഷ വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാനാണ് നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. ഞാന്‍ ഇരയല്ല, അതിജീവിതയുമല്ല. ഒരു സാധാരണ മനുഷ്യന്‍. ഞാന്‍ ജീവിച്ചോട്ടെ- എന്നാണ് അതിജീവിതയുടെ പോസ്റ്റ്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article