ഡോറിനിട്ട് അടിച്ചു, ഒരു സഹായത്തിന് വേണ്ടി കരഞ്ഞു; ആ സിനിമയ്ക്ക് ശേഷം തെറാപ്പി എടുത്തു എന്ന് കാളിദാസ് ജയറാം

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam29 Jan 2026, 3:13 p.m. IST

എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലെ കാളിദാസ് ജയറാമിന്റെ അഭിനയം കണ്ട് കരയാത്തവരായി ഉണ്ടാവില്ല. അതിന് ശേഷം കാളിദാസ് ജനങ്ങളെ ഒരുപാട് ഇമോഷണലാക്കിയ റോളാണ് സുധ കൊങ്കര സംവിധാനം ചെയ്ത പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തില്‍

kalidas jayaramകാളിദാസ് ജയറാം
ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന കാലം തന്നെ അഭിനയത്തിലെ തന്റെ കഴിവ് കാളിദാസ് ജയറാം തെളിയിച്ചതാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി, എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണല്‍ അവാര്‍ഡും ജയറാമിന്റെ മകന് ലഭിച്ചു.

അച്ഛന് കിട്ടാത്ത അംഗീകാരങ്ങള്‍ പോലും കീഴടക്കിയ നടന്‍, നായകനായി തിരിച്ചു വന്നപ്പോഴും മികച്ച റോളുകള്‍ കാളിദാസിനെ തേടിയെത്തി. ഇപ്പോള്‍ ആശകള്‍ ആയിരം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും അധികം മാനസികമായും ശാരീകരികമായും കഷ്ടപ്പെട്ട് ചെയ്ത വേഷം ഏതാണ് എന്ന് ചോദിച്ചപ്പോള്‍ കാളിദാസ് പറഞ്ഞത്, പാവൈ കഥകള്‍ എന്ന ചിത്രമാണ്.

Also Read: വെറുതെയല്ല, കഷ്ടപ്പെട്ടിട്ടാണ്! തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളെ വിവാഹം കഴിച്ചപ്പോള്‍ തന്നെ സ്‌നേഹ തീരുമാനിച്ചതാണത്!

ആന്തോളജി ചിത്രമായ പാവ കഥൈകള്‍ എന്ന ചിത്രത്തില്‍ സുധ കൊങ്കാര സംവിധാനം ചെയ്ത തങ്കം എന്ന സെഗ്മെന്റിലാണ് കാളിദാസ് അഭിനയിച്ചത്. 2020 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍സ് വുണിന്റെ വേഷത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കാളിദാസ് അമ്പരപ്പിക്കുകയായിരുന്നു. അതിലെ ക്ലൈമാക്‌സ് രംഗം ശരിക്കും തന്നെ ഹോണ്ട് ചെയ്തു എന്നാണ് കാളിദാസ് ഭരത്വാജ് രംഗന്റെ അഭിമുഖത്തില്‍ പറഞ്ഞത്

ക്ലൈമാക്‌സ് രംഗം മാനസികമായും ശരീരികമായും വളരെ അധികം കഠിന പരിശ്രമങ്ങള്‍ ആവശ്യമായ ഒന്നായിരുന്നു. ശരിക്കും അത് ഒരുപാട് ഷൂട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സെന്‍സറില്‍ പലതും പോയി. സിനിമ കഴിഞ്ഞതിന് ശേഷവും ആ കഥാപാത്രം തന്നെ വേട്ടയായിടിരുന്നു. അവസാരം ഷൂട്ട് പൂര്‍ത്തിയായതിന് ശേഷം തെറാപ്പിയ്ക്ക് വരെ പോകേണ്ടി വന്നു.

ഇമിഗ്രേഷൻ ഏജൻ്റുമാർ പിടിക്കാതിരിക്കാൻ പാസ്പോർട്ട് നെറ്റിയിൽ ഒട്ടിച്ച് അമേരിക്കൻ പൗരന്മാർ


ചിത്രത്തിന്റെ തിരക്കഥ വന്നതിന് ശേഷം വായനയുടെ ഘട്ടത്തില്‍ തന്നെ ഇത് എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല എന്ന് ഞാന്‍ സുധ മാമിനോട് പറഞ്ഞിരുന്നു. ചിത്രത്തിലെ ബാക്കി രംഗങ്ങള്‍ എല്ലാം എനിക്ക് മാനേജ് ചെയ്യാന്‍ പറ്റുന്നതായിരുന്നു. പക്ഷേ ക്ലൈമാക്‌സിലേക്ക് എത്തിയപ്പോള്‍ പിടിവിട്ടു. ഈ ഒരു ഇന്റന്‍സിറ്റിയില്‍ ഡോറിനിട്ട് അടിക്കുകയും, അതില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരു സഹായത്തിന് വേണ്ടി കരയുകയുമായിരുന്നു. ഇത്തരം ഒരു അവസ്ഥയിലേക്ക് ഇനിയൊരിക്കലും പോകേണ്ട എന്ന് ഞാന്‍ എന്നോട് തന്നെ ഉള്ളില്‍ പറയുകയായിരുന്നു- കാളിദാസ് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article