Authored by: അശ്വിനി പി|Samayam Malayalam•5 Jun 2025, 2:42 pm
മുത്തമഴൈ പാട്ട് വൈറലായതിന് പിന്നാലെയാണ് കഴിഞ്ഞ ഏഴ് വർഷം ചിന്മയ് ശ്രീപദ എന്ന ഗായികയെ എന്തിന് വിലക്കി എന്ന വാർത്തകൾ വീണ്ടും സജീവമായത്
ചിന്മയ് ശ്രീപദ (ഫോട്ടോസ്- Samayam Malayalam) തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ പലരും മീ ടൂ ആരോപണം നടത്തിയിരുന്നു. എന്നാൽ അതിൽ വിലക്കേർപ്പെട്ടത് ചിന്മയ്ക്ക് മാത്രമായിരുന്നു. ആ വിലക്ക് നേരിട്ട കാലം താൻ എത്രമാത്രം വേദനകൾ അനുഭവിച്ചു എന്ന് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ചിന്മയ് തുറന്നു പറഞ്ഞു. സാമ്പത്തികമായും മാനസികമായും ഒരുപാട് പ്രയാസങ്ങൾ അന്ന് നേരിട്ടു. ആ സമയത്ത് ബിസിനസ്സിനുണ്ടായ തകർച്ചയും വല്ലാതെ ബാധിച്ചു. അതെന്തോ കഷ്ടകാലം തന്നെയായിരുന്നു. ചെറുപ്പത്തിൽ ദൈവത്തോടുള്ള ദേഷ്യത്തിന്, ദൈവത്തിന്റെ ഫോട്ടോ വലിച്ചെറിഞ്ഞ ആളായിരുന്നു ഞാൻ. പക്ഷേ എന്റെ കഷ്ടകാലത്ത് ആശ്വാസം ക്ഷേത്രത്തിൽ പോയിരിക്കുന്നത് മാത്രമാണ്. ദൈവത്തിന് മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്.
Also Read: അങ്ങനെ ചെയ്യുന്നതിൽ മകൾ വഴക്ക് പറയും; 55 വയസ്സിലും സൗന്ദര്യം നിലനിർത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ശോഭനയുടെ മറുപടിമാസം 20 പാട്ടുകൾ പാടിയിരുന്ന എനിക്ക് ആറ് മാസത്തിൽ 20 പാട്ടുകൾ പോലും കിട്ടാതെ വരിക എന്ന അവസ്ഥ വളരെ മോശമാണ്. പക്ഷേ അന്ന് പ്രതികരിച്ചതിൽ തെറ്റുണ്ട് എന്ന് ഇന്നും കരുതുന്നില്ല. എന്റെ ഭർത്താവിന്റെ പൂർണ സമ്മതത്തോടെയും അറിവോടെയുമാണ് പ്രതികരിച്ചത്. അദ്ദേഹവും, അദ്ദേഹത്തിന്റെ വീട്ടുകാരും എനിക്ക് പൂർണ പിന്തുണ നൽകി. അന്ന് ഞങ്ങൾ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമകളുടെ പിന്തുണയും വളരെ വലുതാണ്. മാധ്യമങ്ങളും ആളുകളും എന്നും വീടിന് മുന്നിൽ വളഞ്ഞിട്ടിട്ടും, ഇറങ്ങിപ്പോകാൻ അവർ പറഞ്ഞില്ല. ഇങ്ങനെയുള്ളവരെയൊക്കെ വീട്ടിൽ താമസിപ്പിക്കണോ എന്ന് അവരുടെ ബന്ധുക്കൾ പോലും ചോദിച്ചിട്ടും അവർ ഞങ്ങൾക്ക് സപ്പോർട്ടീവായി നിന്നു.
ദൈവത്തിന്റെ ഫോട്ടോ വലിച്ചെറിഞ്ഞ ആളാണ് ഞാൻ, പക്ഷേ ആശ്വാസത്തിന് അവിടെ തന്നെ എത്തി; വിലക്ക് നേരിട്ടപ്പോൾ അനുഭവിച്ച വേദനകളെ കുറിച്ച് ചിന്മയ്
ഒരു മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചവരുണ്ട്, അതിന് എനിക്ക് താത്പര്യമില്ല. അനുഭവിച്ചത് ഞാനാണ്, അതിന് ആരുടെയും കാലിൽ വീണ് മാപ്പപേക്ഷിക്കില്ല. അന്ന് ഞാൻ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ, കോംപ്രമൈസ് സംസാരിക്കാൻ വൈരമുത്തുവിന്റെ ടീം ബന്ധപ്പെട്ടിരുന്നു. കോംപ്രമൈസ് എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്, പീഡിപ്പിച്ചതിന് ശേഷം കല്യാണം കഴിക്കാമെന്നോ എന്ന എന്റെ മറുചോദ്യത്തിന് ശേഷം അവർ വിളിച്ചില്ല. തെറ്റ് ചെയ്യാത്തവർ ആണെങ്കിൽ എന്താണ് എന്നെ കോംപ്രമൈസിന് വിളിച്ചത്. ഇന്നും ആ കേസിന്റെ നിയമനടപടികൾ നേരിടുകയാണ് ഞാൻ- ചിന്മയ് പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·