Authored by: അശ്വിനി പി|Samayam Malayalam•19 Sept 2025, 3:34 pm
പങ്കാളിക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറാണ് എന്ന് ചിലർ പറയും. പക്ഷേ എത്രപേർക്ക് മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ കഴിയും എന്നാണ് ഉത്തര ഉണ്ണി ചോദിയ്ക്കുന്നത്
ഉത്തര ഉണ്ണിയും ഭർത്താവുംജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ് നിതേഷ് എസ് നായരെ വിവാഹം ചെയ്തത് എന്ന് ഉത്തര ഉണ്ണി പറയുന്നു. ഒരാൾക്ക് വേണ്ടി മരിക്കാൻ തയ്യാറാണ് എന്ന് പറയുന്നവരുണ്ട്. എന്തുകൊണ്ട് അവർക്ക് വേണ്ടി ജീവിച്ചു കൂട എന്നാണ് ഉത്തര ചോദിയ്ക്കുന്നത്.
Also Read: ഞാൻ തിരിച്ചു വരും എന്ന് പറഞ്ഞിട്ടാണ് റോബോ ശങ്കർ പോയത്, അതിങ്ങനെ ആകും എന്നൊട്ടും പ്രതീക്ഷിച്ചില്ല; ഏറ്റവും വേദനിപ്പിച്ച വീഡിയോവിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം കുടുംബത്തിലെ ഒരു സാധാരണ പരിപാടിയിൽ, ഭക്ഷണം ഒക്കെ കഴിച്ച്, ബന്ധുക്കളോട് സാധാരണയായി സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ഭർത്താവ്, എന്നത്തെയും പോലെ കുർത്തയൊക്കെ ധരിച്ച് നിൽക്കുന്നു. കുഞ്ഞിന് ഭഖ്ഷണം കൊടുക്കുകയും അമ്മായിമാരോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ തിരക്കിൽ, ദൂരെ നിൽക്കുന്ന അദ്ദേഹത്തെ നോക്കി നിന്നു പോകുന്നു.
Also Read: ഇരുപത്തിയഞ്ചുലക്ഷം വരെ വാങ്ങിയ നാളുകൾ! ബാങ്ക് ബാലൻസ്, ബിസിനസ്, വീടുകൾ, ലക്ഷ്വറി വണ്ടികൾ; കാവ്യയും സിനിമ യാത്രയും
എന്തോ ഒരു ശ്രദ്ധ ആകർഷിക്കുന്നു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെ ഭർത്താവിനെ തന്നെ നോക്കി നിൽക്കുമ്പോൾ, അതെ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അവനെ കല്യാണം കഴിച്ചത് എന്ന് മനസ്സ് മന്ത്രിക്കുന്നു. ഞാൻ നിനക്ക് വേണ്ടി മരിക്കും എന്ന് പലരും പറഞ്ഞത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നിങ്ങളിൽ എത്രപേർക്ക് ഒരാൾക്ക് വേണ്ടി ജീവിക്കാൻ കഴിയും.
രേഖകൾ അറ്റസ്റ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പ്രഖ്യാപനവുമായി യുഎഇ
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കൂടുതൽ സമാധാനവും സന്തോഷവും നൽകുന്നതിന് മികച്ച ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുന്നത് നല്ല മാനസികാരോഗ്യവും നൽകും. കാലം കടന്നുപോകുമ്പോൾ ഒരു മികച്ച അച്ഛനും മികച്ച ഭർത്താവും ആകാൻ നിങ്ങളുടെ പ്രയോരിറ്റിയിൽ അവരെ ഫസ്റ്റ് ആയി നിലനിർത്തുക. കാരണം, ഹാപ്പിയായ വൈഫ് ഹാപ്പിയായ ലൈഫിന് സമാനമാണ് എന്നാണല്ലോ- എന്ന് പറഞ്ഞാണ് ഉത്തര ഉണ്ണി ഭർത്താവിന് ബർത്ത്ഡേ പോസ്റ്റിട്ടിരിയ്ക്കുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·