പ്രകാശ് വർമ്മ(ഫോട്ടോസ്- Samayam Malayalam)പ്രണയം ആയിരുന്നു ഇരുവരുടേതും. രണ്ടാളും ഒരുമിച്ചു തുടങ്ങിയ ജീവിത യാത്രയും ബിസിനസ് യാത്രയും. ഇതിനിടയിൽ മൂന്നുമക്കൾ. ജീവിതത്തെക്കുറിച്ച് സ്നേഹ സംസാരിക്കുന്നത് ഇങ്ങനെയാണ്.
ബിസിനസ് പങ്കാളികളായി 25 വർഷം. സുഹൃത്തുക്കളായി 29 വർഷം. മാതാപിതാക്കളായി 20 വർഷം. കാലം ശക്തിപ്പെടുത്തിയ ഈ ബന്ധത്തിന് നന്ദി! സ്നേഹ കുറിച്ചു.ജോർജ് സാർ ആയി സ്‌ക്രീനിൽ എത്തിയപ്പോഴാണ് പ്രകാശിനെയും സ്നേഹയെയും പ്രേക്ഷകർ അടുത്തറിയുന്നത്. തുടരും സിനിമ വമ്പൻ ഹിറ്റ് ആയപ്പോൾ മലയാള സിനിമക്ക് എന്നും പറയാൻ പറ്റുന്ന ക്രൂരനായ വില്ലൻ ജോർജ് സാറിനെ കൂടിയാണ് ലഭിച്ചത്. അഭിനയത്തിൽ സെക്കൻഡ് ഇന്നിംഗ്സ് ആയിരുന്നു എങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരസ്യ ചിത്രങ്ങളിൽ ഒന്നായ സുസുവിന്റെ ശില്പി ആണ് പ്രകാശ്.
ALSO READ: ഇത്തവണ കീര്‍ത്തി സുരേഷിന് അങ്ങനെയൊരു ത്യാഗം ചെയ്യേണ്ടി വന്നില്ല; വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെ പൊങ്കല്‍!
നിർവാന എന്ന പേരിൽ സ്നേഹക്ക് ഒപ്പം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ തലപ്പത്താണ് രണ്ടുപേരും, കോടികൾ ആസ്തി ലക്ഷങ്ങൾക്കും മേലെ പ്രതിഫലം വാങ്ങുന്ന സ്നേഹയും പ്രകാശും നിരവധി പരസ്യചിത്രങ്ങൾക്ക് പിന്നിലുണ്ട്.
ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായിരുന്നു ഏറെനാൾ പ്രകാശ്.
വോഡാഫോൺ മുതൽ ടൈറ്റാൻ, ഇൻക്രെഡിബിൾ ഇന്ത്യ, കേരള ടൂറിസം, മധ്യപ്രദേശ് ടൂറിസം, ബജാജ്,ഫ്രൂട്ടി തുടങ്ങി വമ്പൻ പരസ്യദാതാക്കൾക്ക് വേണ്ടി പരസ്യചിത്രം ഉണ്ടാക്കിയതും ഇവരുടെ കമ്പനിയാണ്. 2001-ലാണ് പ്രകാശും ഭാര്യ സ്നേഹ ഐയ്പും ചേർന്ന് നിർവാന എന്ന പരസ്യനിർമ്മാണ സ്ഥാപനം അരംഭിക്കുന്നത്.





English (US) ·