പതിവ് ഡയാലിസിസിനായി പുറപ്പെട്ട യാത്ര! വഴിമധ്യേ അസ്വസ്ഥതകൾ; അപ്പോഴും ഷിനോജും മനുവും; സാറിന്റെ അവസാന യാത്ര വരെ ഒപ്പം

1 month ago 2

Authored by: ഋതു നായർ|Samayam Malayalam21 Dec 2025, 2:18 p.m. IST

എന്നും നിഴലായി ഒപ്പം ഉണ്ടായിരുന്നു ഷിനോജ്. ഇടക്ക് വച്ച് കൃഷിയിലേക്ക് തിരഞ്ഞപ്പോൾ ശ്രീനിയുടെ ആത്മമിത്രമായി കൂടിയതാണ് മനു. ഇരുവരും ആ യാത്രയിലും ഒപ്പം

social media connected  sreenivasans friends manu philip and operator  shinojശ്രീനിവാസൻ(ഫോട്ടോസ്- Samayam Malayalam)
മലയാളികൾക്ക് ആരായിരുന്നു ശ്രീനിവാസൻ എന്ന് ഒരുപക്ഷേ ഇപ്പോഴാകും കൂടുതൽ ആളുകൾക്കും മനസിലാകുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിനെ യാത്രയാക്കിയപ്പോൾ വ്യത്യസ്തനായ ശ്രീനിയെ ആണ് പലർക്കും നഷ്ടമായത്. തന്നെ സ്നേഹിക്കുന്നവർക്ക് എന്തും ചെയ്തുനൽകുന്ന ശ്രീനിയേട്ടൻ ആയിരുന്നു അദ്ദേഹം എന്നാണ് പ്രിയപെട്ടവർ പറയുന്നത്. നമ്മളെ ഇത്രയേറെ ചിന്തിപ്പിച്ച് ചിരിപ്പിച്ച വേറൊരു കലാകാരൻ ഉണ്ടാകുമോ എന്ന് ആണ് ഏവർക്കും സംശയം സംശയം. സാമൂഹിക രാഷ്ട്രീയ വിമർശനം, സിനിമ എന്ന കലാരൂപത്തിലൂടെ മലയാളി മനസുകളിൽ എത്തിച്ച മഹാ പ്രതിഭയ്ക്ക് മുൻപിൽ പ്രണാമം നൽകുകയാണ് പ്രിയപെട്ടവർ.

നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചആളുകൂടിയാണ്. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹം മലയാള സിനിമയുടെ എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.


കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. ചാർളി ചാപ്ലിനെപ്പോലെ ഹാസ്യത്തെ ഒരു രാഷ്ട്രീയ ആയുധമായാണ് ശ്രീനിവാസൻ പ്രയോഗിച്ചത്. മലയാളിയുടെ ആഭിജാത്യബോധത്തെയും കപട നാട്യങ്ങളെയും അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ പരിഹസിച്ചു. ഈ സ്വയംവിമർശന ശൈലി മലയാളി പ്രേക്ഷകരിൽ പുതിയ ചിന്തകൾക്ക് വഴിതെളിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പല വേഷങ്ങളും.

ALSO READ: അർപ്പിതയും ദിവ്യയും വിമലക്ക് ഒപ്പം! മരുമക്കൾ അല്ല എന്റെ പെണ്മക്കളായി വീട്ടിലേക്ക് കയറ്റിയ കുഞ്ഞുങ്ങൾ; വൈറൽ കമന്റുകൾക്ക് പിന്നിൽ

ശ്രീനിയേട്ടന്റെ സ്വന്തം മനുവും ഷിനോജും

കഴിഞ്ഞദിവസം പതിവ് ഡയാലിസിസിനായി പുറപ്പെട്ട യാത്രയിൽ ആണ് അപ്രതീക്ഷിതമായി വഴിമധ്യേ അസ്വസ്ഥതകൾ കൂടിയത്; അപ്പോഴും എപ്പോഴും നിഴലായി ഉണ്ടാകുമായിരുന്നു ഡ്രൈവർ ഷിനോജും മനുവും വിമലക്ക് ഒപ്പം ഉണ്ടായിരുന്നു. സാറിന്റെ അവസാന യാത്രയിൽ ഉള്ളുലഞ്ഞ ആ രണ്ടുപേർ ആണ് ഷിനോജു മനുവും.
കർഷകനാണ് മനു ഫിലിപ്പ് ശ്രീനിയുടെ സന്തത സഹചാരി ആയിരുന്നു ഡ്രൈവർ ഷിനോജ്. ശ്രീനിവാസന്റെ ജീവിതത്തിലെ കഴിഞ്ഞ 17 വർഷങ്ങൾ ഷിനോജ് ആയിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവർ. അദ്ദേഹത്തിന് ശ്രീനി ആരായിരുന്നു എന്തായിരുന്നു എന്നൊക്കെ മുൻപ് പലവട്ടം ചർച്ച ചെയ്യപ്പെട്ടതാണ്. ഷിനോജിന്‌ വീട് നൽകിയതും മറ്റും വാർത്ത ആയിരുന്നു. ഈ അവസാന യാത്രയിൽ പോലും ഇരുവരും നിഴലായി ശ്രീനിക്ക് ഒപ്പം തന്നെ ചേർന്നുനിന്നു.
Read Entire Article