Authored by: അശ്വിനി പി|Samayam Malayalam•15 Sept 2025, 3:21 pm
ഹോളിവുഡ് ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ടെയ്ലർ സ്വിഫ്റ്റും ബ്ലെയ്ക്ക് ലൈവ്ലയും. എന്നാൽ ഇപ്പോൾ ഇരുവരും തെറ്റിപ്പിരിഞ്ഞു, ടെയ്ലർ സ്വിഫ്റ്റിന്റെ വിവാഹത്തിലൊന്നും തനിക്ക് റോൾ ഇല്ല എന്ന് ഗായിക പറയുന്നു
ബ്ലെയ്ക്ക് ലൈവ്ലിയും ടെയ്ലർ സ്വിഫ്റ്റും തമ്മിലുള്ള സൌഹൃദംടെയ്ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിയുടെയും വിവാഹം നിശ്ചയം ആഴ്ചകൾക്ക് മുൻപ് നടന്നിരുന്നു. ഹോളിവുഡ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ആ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളം വൈറലായി. വിവാഹം എന്നായിരിക്കും, ആരൊക്കെ പങ്കെടുക്കും എന്നൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. പക്ഷേ ആ വിവാഹത്തിന്റെ പ്ലാനിങുകളൊന്നുമായും തനിക്ക് ബന്ധമില്ല എന്ന് ബ്ലെയ്ക്ക് ലൈവ്ലി പറയുന്നു.
Also Read: 1.90 ലക്ഷം റീൽസുകൾ, 50,000 യൂട്യൂബ് ഷോർട്ട്‌സുകൾ! ഓണം മൂഡ് മാറ്റിയ മൂഡ് സോങ്, ഗ്ലോബൽ ഹിറ്റടിച്ച് സരിഗമയുടെ ഏത് മൂഡ്വിവാഹത്തെ കുറിച്ചൊക്കെ ഞങ്ങൾ പണ്ട് സംസാരിച്ചിരുന്നു. അവൾക്കൊരു വിവാഹം ഉണ്ടാകുമ്പോൾ അത് എങ്ങനെയായിരിക്കും, എങ്ങനെയായരിക്കും ലുക്ക് എന്നൊക്കെ. പക്ഷേ ഇപ്പോൾ പൂർണമായും സയലന്റ്സ് മാത്രം. ആ പ്ലാനിങിലോ വിവാഹ നിശ്ചയിത്തിലോ ഒന്നുമേ എനിക്ക് യാതൊരു പങ്കും ബന്ധവുമില്ല- എന്നാണ് ബ്ലെയ്ക്ക് ലൈവ്ലി പറഞ്ഞിരിയ്ക്കുന്നത്
അതേ സമയം വരാനിരിയ്ക്കുന്ന ടെയ്ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിയുടെയും വിവാഹത്തിന് ക്ഷണം ലഭിച്ചാൽ പോകുമോ ഇല്ലയോ എന്നൊന്നും ബ്ലെയ്ക്ക് പറഞ്ഞിട്ടില്ല. ഉറ്റ സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് വിളിക്കാത്തതോ സംസാരിക്കാത്തതോ ഒന്നും ഇപ്പോൾ ബ്ലെയ്ക്കിന് വിഷയമല്ല, ഗായിക തന്റെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ് എന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
Also Read: ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾ വളരെ ചെറുപ്പമാ! ഒന്ന് ചിരിച്ച് ഇരുന്നൂടെ എന്നൊക്കെ എന്നോട് ഇടയ്ക്കിടെ ചോദിക്കും
കുതിപ്പിൽ ഈ ഓഹരികൾ, അനലിസ്റ്റുകൾ പ്രവചിക്കുന്നത് കൂടുതൽ മുന്നേറ്റം
എല്ലാ കാര്യത്തിനും ഒരുമിച്ചായിരുന്നു ടെയ്ലർ സ്വിഫ്റ്റും ബ്ലെയ്ക്ക് ലൈവ്ലിയും കഴിഞ്ഞ രണ്ട് വർഷത്തോളമായി ഒന്നിച്ച് എവിടെയും വന്നതായോ പങ്കെടുത്തതായോ കണ്ടിട്ടില്ല. അപ്പോൾ തന്നെ ഇരുവരുടെയും സൗഹൃദത്തിൽ വിള്ളലുകൾ സംഭവിച്ചതായ ഗോസിപ്പുകൾ വന്നിരുന്നു. അതേ സമയം എന്താണ് പിണക്കത്തിന് കാരണം എന്നും പുറത്തു പറഞ്ഞിട്ടില്ല. അതിനിടയിൽ ബ്ലെയ്ക്ക് സ്വിഫ്റ്റിനോട് ക്ഷമ ചോദിച്ചതായും, എന്നിട്ടും സ്വിഫ്റ്റ് അത് അംഗീകരിക്കാത്തതായും പറഞ്ഞു കേൾക്കുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·