Authored by: അശ്വിനി പി|Samayam Malayalam•15 Nov 2025, 4:07 pm
തിരിച്ചുവരും എന്ന പ്രതീക്ഷയാണ് ഏറ്റവും വലിയ വേദനയുണ്ടാക്കിയത്. ഭര്‍്ത്താവിന്റെ മരണത്തെ അതിജീവിച്ച് മുന്നോട്ടു വന്നത് എങ്ങനെയാണ് എന്ന് മീന പറയുന്നു
ഭർത്താവിൻറെ മരണത്തെ അതിജീവിച്ചതിനെ കുറിച്ച് മീനഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തിരിച്ചു വരും എന്ന് തന്നെയാണ് കരുതിയത്, ഡോക്ടര്‍മാരും ആ പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ കൊവിഡ് കാലത്തുണ്ടായ അവസ്ഥയെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷയോടെ കാത്തിരുന്നതുകൊണ്ടാണ് ആ വേദന അത്രയും ഭാരമായി തോന്നിയത്. അനുഭവിച്ചാല്‍ മാത്രമേ ആ വേദന തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. സിനിമയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്, നമുക്ക് പരിചയമുള്ളവരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്, പക്ഷേ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് ആ വേദന എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിയുന്നത്.
Also Read: നിന്റെ അമ്മയെ ഞാന്‍ വന്ന് വളച്ചതുകൊണ്ടാണ് നിനക്ക് ഈ സൗഭാഗ്യമെല്ലാം കിട്ടിയത്; മകനോട് അശ്വിന്റെ മുന്നറിയിപ്പ്സാഗറിന്റെ വേര്‍പിരിയലിന് ശേഷം ഒരാളെയും എല്ലാം നല്‍കി സ്‌നേഹിക്കരുത് എന്ന തിരിച്ചറിവായിരുന്നു എനിക്ക്. അത് എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിഞ്ഞു. ഒരു തടസ്സവുമില്ലാതെ എല്ലാവരെയും അകമേ സ്‌നേഹിക്കുകയും അടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ പേടിയാണ്. മകളെ സ്‌നേഹിക്കുമ്പോള്‍ പോലും ആ പേടിയുണ്ട്. എന്താണ് സംഭവിച്ചത്, മുന്‍പ് ഞാനിങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. അന്തമായി സ്‌നേഹിക്കുമ്പോള്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന വളരെ വലുതാണ്.
ബ്ലാക്ക് ഫ്രൈഡേ മുതൽ ദേശീയ ദിനം വരെ; യുഎഇയിൽ വമ്പൻ ഓഫറുകൾ
യാത്രകളും എന്റെ ജോലിയുമാണ് ആ വേദനകളില്‍ നിന്ന് പുറത്തുകടക്കാന്‍ എന്നെ സഹായിച്ചത്. പിന്നെ തീര്‍ച്ചയായും എന്റെ സുഹൃത്തുക്കളും. ആദ്യമായി ഒരു സോളോ ട്രിപ് പോയത് ജപ്പാനിലേക്കാണ്. അമ്മയില്ലാതെ, മകള്‍ ഇല്ലാതെ, സാഗര്‍ ഇല്ലാതെ, സഹായത്തിന് ഒരു അസിസ്റ്റന്റ് പോലും ഇല്ലാതെ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും എല്ലാം ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു. അവിടെ എന്നെ ആരും തിരിച്ചറിയുന്നില്ല, വളരെ സ്വാതന്ത്ര്യത്തോടെ എല്ലായിടത്തും നടന്നു. അതൊരു സെല്‍ഫ് റിയലൈസേഷന്‍ കൂടെയായിരുന്നു. എനിക്ക് എന്താണ് ഇഷ്ടം, ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നൊക്കെ അപ്പോഴാണ് മനസ്സിലായത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·