മകളൊരു ആ​ഗ്രഹം പറഞ്ഞു, നടത്തി കൊടുക്കണം എന്ന് മോഹൻലാലും; പിന്നെ സുചിത്ര കച്ചകെട്ടി ഇറങ്ങി, അതാണ് തുടക്കം!

2 months ago 4

Authored by: അശ്വിനി പി|Samayam Malayalam30 Oct 2025, 12:08 pm

അഭിനയിക്കണം എന്ന് വിസ്മയ ആ​ഗ്രഹം പറഞ്ഞപ്പോൾ, അച്ഛനും അമ്മയും എന്ന നിലയിൽ നമുക്കെന്ത് ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്തു കൊടുക്കാം എന്നാണ് മോഹൻലാൽ പറഞ്ഞത്. പിന്നെ ജൂഡ് ആന്റണി ജോസഫിനെ പിടിച്ച പിടിയാൽ പിടിച്ച് ഇത് സാധ്യമാക്കിയതിന് കാരണം സുചിത്ര മോഹൻലാൽ തന്നെയാണ്

vismaya suchithraവിസ്മയ മോഹൻലാലിൻറെ ആഗ്രഹം സാധിച്ചുകൊടുത്ത അമ്മ സുചിത്ര
പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും അഭിനയ ലോകത്തേക്ക് വരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ തുടക്കം. ആന്റണി പെരുമ്പാവൂർ നിർമിയ്ക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് ഇന്ന് നടന്നു. ഈ സിനിമയിലൂടെ മകൾ വരാനുള്ള കാരണം അമ്മ സുചിത്ര മോഹൻലാൽ തന്നെയാണ്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് സുചിത്ര പൂജ ചടങ്ങിൽ സംസാരിച്ചു

വളരെ അധികം അഭിമാനമുള്ള നിമിഷമാണ് എനിക്കിത്. ഈ ദിവസത്തിനും പ്രത്യേകതയുണ്ട്, എന്റെ മകൾ വിസ്മയ തുടക്കം എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിക്കുന്നു, ഇന്ന് തന്നെയാണ് പ്രണവിന്റെ ഏറ്റവും പുതിയ സിനിമയായ ഡൈസ് ഐറേ തിയേറ്ററുകളിലേക്ക് എത്തുന്നത്. അത് എന്തുകൊണ്ട് സ്പെഷ്യൽ എന്നാൽ, പ്രണവ് രണ്ട് വർഷം കൂടുമ്പോൾ ഒരിക്കലാണ് സിനിമകൾ ചെയ്യുന്നത്. അത്രയും വലിയ ഗ്യാപ് വരുന്നതുകൊണ്ട് തന്നെ ഓരോ സിനിമയും എനിക്ക് പുതിയ സിനിമ പോലെയാണ്. ഈ വർഷം തന്നെ ഞങ്ങൾക്ക് സ്പെഷ്യലാണ്, കാരണം എന്റെ ചേട്ടന് ദാദാ സാഹിബ്ഫൽക്കെ പുരസ്കാരം കിട്ടി.

Also Read: എന്റെ ജീവിതമാണ് മകളുടെ പേര്, മക്കളെ അവരുടെ ഇഷ്ടങ്ങൾക്കെല്ലാം സമ്മതിച്ചവരാണ് ഞാനും സുചിയും; അഭിമാനത്തോടെ മോഹൻലാൽ

ഇവിടെ ഇപ്പോൾ നിൽക്കുമ്പോൾ എനിക്ക് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഫ്രെയിം ആണ് ഓർമവരുന്നത്. അന്ന് അപ്പുവിന് (പ്രണവ് മോഹൻലാൽ) പതിനൊന്ന് വയസ്സാണ്, മായയ്ക്ക് എട്ടും. അന്ന് ഞങ്ങളൊരു ഹോം ഫിലിം ചെയ്തു, ആങ്ക്രി മായ എന്നായിരുന്നു അതിന്റെ പേര്. അപ്പുവാണ് സംവിധായകനും നടനും, മായ മെയിൻ റോളിൽ എത്തി, ഞാൻ ക്യാമറയ്ക്ക് പിന്നിലായിരുന്നു. അന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്റെ രണ്ട് പിള്ളേരും സിനിമയിലേക്ക് കാലുകുത്തും എന്ന്, എല്ലാം ദൈവാനുഗ്രഹമാണ്. ദൈവം തീരുമാനിക്കുമ്പോൾ, യൂണിവേഴ്സ് അതിനൊപ്പം നിൽക്കും എന്ന് പറയുന്നത് പോലെയാണ്.

കുറച്ച് വർഷങ്ങൾക്ക് മുൻപ് മായ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു. അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ രക്ഷിതാക്കൾ എന്ന നിലയിൽ നമ്മുടെ പിള്ളേർ എന്തെങ്കിലും ആഗ്രഹം പറയുമ്പോൾ, അവരുടെ കരിയറിനെ കുറിച്ചോ ജീവിതത്തെ കുറിച്ചോ പറയുമ്പോൾ അതിനെ നമ്മളെ കൊണ്ട് ആവുന്നത് പോലെ പിന്തുണയ്ക്കുക എന്നത് നമ്മുടെ കടമയാണ് എന്ന് ചേട്ടൻ പറഞ്ഞു. അതാണ് ഞങ്ങൾ ചെയ്തതും.

തുടക്കം, കുറച്ച് വർഷങ്ങൾക്ക് മുൻപ് ജൂഡ് ആന്റണിയുമായി സംസാരിച്ചു, അദ്ദേഹം ഒന്ന് രണ്ട കഥകൾ കൊണ്ടുവന്നു, അത് നമുക്ക് വർക്ക് ആയില്ല. പിന്നെ ഒരു വിവരവുമില്ല, അപ്പോൾ ഞാൻ വിശാഖിനെ വിളിച്ച് ചോദിച്ചു, ഇപ്പോൾ ജൂഡിന്റെ ഒരു വിവരവും ഇല്ലല്ലോ എന്ന്. ജൂഡ് അല്ലേ, എപ്പോഴെങ്കിലും എന്തെങ്കിലും കൊണ്ടു വരും എന്ന് വിശാഖ് പറഞ്ഞു. അതുപോലെ ജൂഡ് കൊണ്ടു വന്നു, ഈ കഥ കേട്ടപ്പോൾ എനിക്കിഷ്ടമായി.

മഴ ചതിച്ച മത്സരത്തില്‍ ഇന്ത്യക്ക് പോസിറ്റീവ് ആയത് ഈ ഘടകം


കഥ കേട്ടതിന് ശേഷം ഞാൻ ആന്റണിയോട് കാര്യം പറഞ്ഞു, കഥയെല്ലാം കേട്ടതിന് ശേഷം ആന്റണി ചോദിച്ചു ആര് പ്രൊഡ്യൂസ് ചെയ്യു എന്ന്, വേറെ ആര്, ആന്റണി തന്നെ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആന്റണി ഇത് ഇന്ന് യാഥാർത്ഥമാക്കി. ഇങ്ങനെ ഒരു സിനിമയ്ക്ക് തുടക്കം കുറിച്ചതിന് പിന്നിലെ എല്ലാവർക്കും നന്ദി. - സുചിത്ര മോഹൻലാൽ പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article