Authored by: അശ്വിനി പി|Samayam Malayalam•5 Nov 2025, 4:58 pm
മക്കളുടെ സ്‌കൂളിലേക്ക് വരരുത് എന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു, അവരെ സ്‌കൂളിലേക്ക് കൊണ്ടുവിടാനൊക്കെ ഏറെ ആഗ്രഹമുള്ള അച്ഛനാണ് താന്‍ എന്ന് അജിത് പറയുന്നു
അജിത് കുമാറും കുടുംബവുംഅഭിനയത്തെ പോലെ തന്നെ റേസിങ് വളരെ അധികം ക്രേസ് ആണ് അജിത്തിന്ന്. ഇപ്പോള്‍ പല റേസിങ് കോംപറ്റീഷനിലും പങ്കെടുത്തിരുന്നു, അതിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിയാത്ത അച്ഛനാണ് താന്‍ എന്ന് അജിത് കുമാര്‍ പറഞ്ഞത്. സാധാരണ ഒരു ജീവിതം നയിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് അജിത്ത്, പക്ഷേ തനിക്കത് സാധിക്കുന്നില്ല എന്ന് അജിത് പറയുന്നു.
Also Read: നന്നായി തടി വച്ചു, പിന്നീടെങ്ങനെ കുറച്ചെടുത്തു; ലുക്ക് മെയിന്റെയിന്‍ ചെയ്തു പോകുന്നതിനെ കുറിച്ച് ഭാവനമക്കളെ സ്‌കൂളില്‍ കൊണ്ടു പോകാനും, കൂട്ടി വരാനും ഒക്കെ ഇഷ്ടമുള്ള പിതാവാണ് ഞാന്‍. പക്ഷേ എനിക്കതിന് അവസരം ലഭിക്കാറില്ല. മക്കളോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കാറില്ല. എല്ലാവരുടെയും അച്ഛന്മാര്‍ അവരെ സ്‌കൂളില്‍ വിടുന്നുണ്ട്, തന്നെയും അച്ഛന്‍ കൊണ്ടുവിടണം എന്ന് മകന്‍ വാശി പിടിച്ചപ്പോഴാണ് അജിത്ത് മകനെയും കൊണ്ട് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയത്.
ഒന്ന് രണ്ട് ദിവസം അജിത്ത് മകനെ കൊണ്ടുവിട്ടു, എന്നാല്‍ പിന്നീട് അജിത്ത് മകനുമായി വരുന്ന സമയം മനസ്സിലാക്കി ആളുകള്‍ കൂടാന്‍ തുടങ്ങി. അതോടെ സ്‌കൂള്‍ അധികൃതര്‍ അജിത്തിനോട് സ്‌കൂളിലേക്ക് വരുന്നത് ഒഴിവാക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയായിരുന്നുവത്രെ.
ഐസിസി യോഗത്തില്‍ പണി കിട്ടുമെന്ന് പേടി; മുങ്ങാന്‍ മുഹ്സിന്‍ നഖ്വി
ഒരു സ്റ്റാര്‍ഡവും തനിക്കൊപ്പം ചുമക്കാത്ത ആളാണ് അജിത്ത്. എയര്‍പോര്‍ട്ടിലൊന്നും മറ്റാരും അദ്ദേഹത്തെ അനുഗമിക്കാറില്ല. തന്റെ ലഗേജുകള്‍ എല്ലാം ചുമക്കുന്നത് അജിത്ത് തന്നെയാണ്. താങ്കള്‍ ഒരു സെലിബ്രിറ്റിയല്ലേ, സഹായത്തിന് ഒരാളെ വിളിക്കാമല്ലോ എന്ന് പറഞ്ഞപ്പോള്‍ അജിത്ത് പറഞ്ഞത്, ഇന്ന് ഞാനൊരു സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ ഇടത്തരം കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്, എന്റെ കാര്യങ്ങള്‍ എല്ലാം സ്വയം ചെയ്യാനാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യാനേ എനിക്ക് സാധിക്കുകയുള്ളൂ എന്ന്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·