മരണം അവസാന യാത്രയല്ല എന്ന് ലാല്‍, ശ്രീനിയേട്ടനില്ലാതെ എന്റെ ജീവിതം അപൂര്‍ണമെന്ന് ദിലീപ്; താരങ്ങള്‍ പ്രതികരിക്കുന്നു

1 month ago 2
ശ്രീനിവാസനെ പോലൊരു നടന്‍, തിരക്കഥാകൃത്ത് ഇനി മലയാള സിനിമയ്ക്ക് ഇല്ല. ആക്ഷേപ ഹാസ്യത്തിലൂടെ തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയുന്ന, രാഷ്ട്രീയം സംസാരിക്കുന്ന വ്യക്തിയും ഇനിയില്ല. ഡയാലിസിസിനായി കൊണ്ടുപോകുന്ന വഴിയാണ് ശ്രീനിവാസന് അസ്വസ്തത അനുഭവപ്പെട്ടതും, അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതും. അപ്പോഴേ അവശനായിരുന്നു. ചികിത്സകള്‍ ഫലിച്ചില്ല, ശ്രീനിവാസന്‍ യാത്രയായി.

കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രയിലാണ് വിനീത് അച്ഛന്റെ മരണവാര്‍ത്ത അറിയുന്നത്. ഉടനെ തിരിച്ചെത്തി. പിന്നാലെ ധ്യാനും. കൊച്ചിയിലെ ശ്രീനിവാസന്റെ വസതിയില്‍ ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ എല്ലാം അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വരുന്നു. സോഷ്യല്‍ മീഡിയയിലും ചിലര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് എത്തി.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.

രാജസേനന്‍

രാജസേനന്‍

ചിരിച്ചും ചിന്തിപ്പിച്ചും മലയാളി മനസ്സില്‍ നിറഞ്ഞു നിന്ന ശ്രീ ശ്രീനിവാസന്‍ വിട വാങ്ങീ.ശ്രീനിയേട്ടാ ഇവിടെ ഞങ്ങള്‍ക്ക് തന്നിട്ട് പോയ ഉത്തമ സിനിമകളിലൂടെ എന്നും നിങ്ങള്‍ ഓര്‍മിപ്പിക്കപ്പെടും. ആദരാജ്ഞലികള്‍- എന്നാണ് രാജസേനന്‍ എഴുതിയത്

ദിലീപ്

ദിലീപ്

പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട, സ്‌നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടന്‍ ഇല്ല. എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരാള്‍ ഇനി ഇല്ല എന്നറിയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു.... സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാള്‍ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും. ആദരാഞ്ജലികള്‍

ലാല്‍

ലാല്‍

മരണം ഒരു അവസാന യാത്രയല്ല. നല്ല കുറെയേറെ ഓര്‍മകളിലേക്കുള്ള യാത്രയുടെ തുടക്കമാണ്- എന്നാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

വിന്ദുജ

വിന്ദുജ

ശ്രീനിയേട്ടാ നിങ്ങളെ സ്‌നേഹിച്ചിരുന്നു, നിങ്ങളിലെ വ്യക്തിയെ ഇനിയംു സ്‌നേഹിക്കും. മലയാള സിനിമയില്‍ നിങ്ങളെ പോലെയൊരു യഥാര്‍ത്ഥ വ്യക്തിയെ എനിക്കറിയില്ല. പവിത്രം സിനിമ ചെയ്ത കാലം മുതല്‍ എന്റെ ഹൃദയത്തില്‍ അങ്ങേയറ്റം ബഹുമാനത്തോടെ ഞാന്‍ കാത്തു സൂക്ഷിക്കുന്ന ആളാണ്- എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വിന്ദുജയുടെ പോസ്റ്റ്

പേളി മാണി

പേളി മാണി

ശ്രീനി അങ്കിള്‍, ഈ ദുഃഖ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്നുണര്‍ന്നത്. എനിക്കുറപ്പാണ്, കുടുംബത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ പോയതുപോലെ ഒരു വേദന നമുക്കോരോരുത്തര്‍ക്കും ഉണ്ടാവും. കാരണം ഒരു നടന്‍ എന്നതിനപ്പുറം അദ്ദേഹം നമുക്കെല്ലാം സ്വന്തമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടാണ് ഒരു തലമുറ മുഴുവന്‍ വളര്‍ന്നത്- അദ്ദേഹത്തിനെ അഭിമുഖം ചെയ്ത ഓര്‍മകളൊക്കെ പേളി മാണി പങ്കുവയ്ക്കുന്നു.

നവ്യ നായര്‍

നവ്യ നായര്‍

ശ്രീനി അങ്കിലിന് ആദരാഞ്ജലികള്‍. ഒരു മികച്ച എഴുത്തുകാരനും ധീരനായ മനുഷ്യനും, അനായാസമായ നര്‍മ്മബോധമുള്ള ആളും. എപ്പോഴും വാക്കുകളില്‍ തുറന്നുപറയുന്ന, സത്യസന്ധനുമായ വ്യക്തി, തന്റെ മനസ്സിലുള്ളത് തുറന്നുപറയാന്‍ ഒരിക്കലും മടിക്കാത്ത വ്യക്തി. ഞാന്‍ എപ്പോഴും അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കികാണുന്നു. നമ്മെ വിട്ടുപോയിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളും ഊഷ്മളതയും ആത്മാവും എന്നും നിലനില്‍ക്കും.

മീര ജാസ്മിന്‍

മീര ജാസ്മിന്‍

എന്തൊരു അസാധാരണമായ കഴിവുള്ള നടനാണ്, എന്തൊരു അസാധാരണമായ ജീവിതമാണ് അദ്ദേഹം ജീവിച്ചത്. പ്രാര്‍ത്ഥിക്കുന്നു.. സ്‌നേഹവും നന്ദിയും മാത്രം. നിങ്ങളുടെ മികച്ച കലാസൃഷ്ടിയ്ക്ക് നന്ദി- എന്നാണ് മീര ജാസ്മിന്‍ കുറിച്ചത്.

രജിനികാന്ത് മുതല്‍

രജിനികാന്ത് മുതല്‍

തമിഴ് നടന്‍ രജിനികാന്ത് മുതല്‍ പലരും ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മമ്മൂട്ടി അവസാനമായി ശ്രീനിയെ കാണാന്‍ വീട്ടിലെത്തി. മോഹന്‍ലാലും ശ്രീനിയ്ക്ക് അദരാഞ്ജലികള്‍ അറിയിച്ചു. ഇന്റസ്ട്രിയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ശ്രീനിവാസന്റെ ഓര്‍മകള്‍ പങ്കുവച്ചും സ്‌നേഹം അറിയിച്ചും സോഷ്യല്‍ മീഡിയയില്‍ എത്തുന്നു

Read Entire Article