Authored by: അശ്വിനി പി|Samayam Malayalam•21 May 2025, 4:04 pm
ആർതിയുടെയും ജയം രവിയുടെയും വിവാഹ മോചനത്തിന് പുതിയ വഴിത്തിരുവ്. വിവാഹം മോചനത്തിന് സമ്മതമില്ല എന്ന് പറഞ്ഞിരുന്ന ആർതി ഇപ്പോൾ, വീണ്ടും ഒന്നിക്കാനുള്ള സാധ്യതയില്ല എന്ന് കണ്ടതോടെ മാസം 40 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടിരിയ്ക്കുന്നു
ആർതി രവി | രവി മോഹൻ (ഫോട്ടോസ്- Samayam Malayalam) ജഡ്ജ് തേന്മൊഴി ഇന്ന് രവി മോഹന്റെ വാദം കേട്ടു. ആർതിയിൽ നിന്ന് വിവാഹ മോചനം വേണം എന്നാവശ്യപ്പെട്ട് ഫോർമൽ പെറ്റീഷനാണ് രവി മോഹൻ നൽകിയത്. വീണ്ടും ഒന്നിക്കാനുള്ള ഒരു സാധ്യതയും ഇല്ല എന്ന് രവി കോടതിയെ ബോധ്യപ്പെടുത്തി. അതിന് ശേഷം ആർതി രവി നൽകിയ കൗണ്ടർ പെറ്റീഷനിലാണ് നാൽപത് ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. മാസം തനിക്കും മക്കൾക്കും ചെലവിനായി 40 ലക്ഷം നൽകണം എന്നാണ് ആർതി രവിയുടെ വാദം. ജൂൺ 12 നാണ് കേസിലെ അടുത്ത വാദം. അന്ന് ഈ വിഷയത്തിൽ തീരുമാനം അറിയാം.
Also Read: മമ്മൂട്ടി ഇല്ലാതെ ലാലേട്ടന് എന്താഘോഷം; മഞ്ജു വാര്യരും ദിലീപും അടക്കം കേരള മുഖ്യമന്ത്രി വരെ ആശംസകളുമായി എത്തി, എന്തൊക്കെ കഥകളാണ്!
അപ്പോൾ ജയം രവി പറഞ്ഞത് സത്യമാണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിയ്ക്കുന്നത്. ആർതിയുടെ ആർഭാഡ ജീവിതത്തെ കുറിച്ചും പണം ദൂർത്തടിക്കുന്നതിനെ കുറിച്ചും ജയം രവി പത്ര കുറിപ്പിലൂടെ സംസാരിച്ചിരുന്നു. മാസം 40 ലക്ഷം രൂപ ആവശ്യപ്പെടുന്നുവെങ്കിൽ, 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് എന്താണ് അർത്ഥം, യഥാർത്ഥത്തിൽ പണത്തിന് വേണ്ടിയാണോ ഇതെല്ലാം എന്ന ചോദ്യവും ഉയരുന്നു.
Also Read: വെറും 27വയസ്സ്, ഓസിയുടെ ഒരു മാസത്തെ വരുമാനം? 8 മാസം ഗർഭിണിയായിരിക്കുമ്പോഴും ഇതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു, കൃഷ്ണകുമാറിന്റെ മകളുടെ വേറിട്ട യാത്ര!
മാസാമാസം 40 ലക്ഷം നൽകണം! കോടതിയിൽ ജയം രവിയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ആർതി; 15 വർഷത്തെ പ്രണയ ജീവിതത്തിന്റെ അർത്ഥം?
2019 ൽ ആണ് ആർതിയും രവി മോഹനും വിവാഹിതരായത്. പ്രണയത്തിന് ആദ്യം വീട്ടുകാർ എതിർത്തുവെങ്കിലും, കെട്ടിയാൽ രവി മോഹനെ മാത്രമേ കെട്ടൂ എന്ന വാശിയിയിലായിരുന്നു ആർതി രവി. ആർതിയെ വിവാഹം ചെയ്യാനായി രവി മോഹൻ വീട്ടുകാരോട് ആത്മഹത്യാ ഭീഷണി ഉയർത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. ആ പ്രണയവും 15 വർഷത്തെ ദാമ്പത്യവും ഇത്രയും മോശമായി അവസാനിപ്പിക്കുന്നതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. രണ്ട് മക്കളാണ് ദമ്പതികൾക്ക്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·