Authored by: അശ്വിനി പി|Samayam Malayalam•24 May 2025, 2:30 pm
2002 ൽ ആണ് സിമ്രന്റെ സഹോദരി മോണൽ നേവൽ തൂങ്ങിമരിച്ചത്. പ്രമുഖ കൊറിയോഗ്രാഫറുമായുള്ള പ്രണയ പരാജയമാണ് മരണത്തിന് കാരണം എന്ന് നേരത്തെ ഒരഭിമുഖത്തിൽ സിമ്രൻ ആരോപിച്ചിരുന്നു
സഹോദരിയെ കുറിച്ച് സിമ്രൻ (ഫോട്ടോസ്- Samayam Malayalam) വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് സഹോദരിയിലേക്ക് സിമ്രൻ എത്തിയത്. താനും ദീപക്കും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നുവെങ്കിലും, അത് വിവാഹത്തിലേക്ക് എത്തിയത് മോണലിന്റെ മരണത്തിന് ശേഷമാണ്. ഞങ്ങൾ മൂന്ന് പേരും നല്ല സുഹൃത്തുക്കളായിരുന്നു. പെട്ടന്നാണ് അവൾ ഞങ്ങളെ വിട്ടു പോയത്. ആ ഷോക്ക് എനിക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. അവളുടെ മരണാനന്തര ചടങ്ങുകളിൽ പോലും ഞാൻ പങ്കെടുത്തില്ല, ജീവനില്ലാതെ അവളെ കാണാൻ എനിക്ക് കഴിയില്ല.
Also Read: അമ്മയെ കളിയാക്കി ഞാനിനി ഒരിക്കലും കോമഡി പറയില്ല, അച്ഛൻ വീട്ടിൽ നിന്ന് ഇറക്കിവിടാനുണ്ടായ കാരണം; ഇതുവരെ പറയാത്തത് പലതും ധ്യാൻ തുറന്ന് പറയുന്നു
ഒരുപാട് പേർ അതിനെ തെറ്റായി കണ്ടു, അനിയത്തിയുടെ മരണാനന്തര ചടങ്ങിന് പോലും പോകാത്തവളെന്ന്. എനിക്ക് എങ്ങനെ സാധിക്കും. അതെന്റെ പേഴ്സണൽ ഫീലിങ്സ് ആണ്, ആ അവസ്ഥയിൽ കടന്ന് പോയവർക്ക് അന്ന് ഞാൻ അനുഭവിച്ചത് മനസ്സിലാക്കാൻ സാധിക്കും. അവളുടെ ഫോട്ടോഗ്രാഫ്സിനൊപ്പം, അവളെ മോർച്ചറിയിൽ നിന്ന് എടുക്കുന്നു എന്നൊക്കെയുള്ള വാർത്തയൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. ഞങ്ങളുടെ പാരന്റ്സ് വന്ന് അവളുടെ മൃതദേഹം ബോംബെയിലേക്ക് കൊണ്ടുപോയി, അവിടെയായിരുന്നു മരണാനന്തര ചടങ്ങ്.
ആ സംഭവത്തിന് ശേഷം അഭിനയം തന്നെ നിർത്താം എന്ന് ചിന്തിച്ചിരുന്നു. ദീപകുമായുള്ള സൗഹൃദമായിരുന്നു ആ സമയത്തെ ആശ്വാസം. അവളെ സംബന്ധിച്ച വിഷയം ഞങ്ങളെ രണ്ടുപേരെയും അടുപ്പിച്ചു. സിനിമ ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കാനായിരുന്നു എന്റെ തീരുമാനം. അഭിനയത്തിലേക്ക് തിരിച്ചുവരാൻ പ്രചോദനം ആയതും ദീപക് ആണെന്ന് സിമ്രൻ പറയുന്നു.
മോർച്ചറിയിൽ നിന്ന് അവളെ മാറ്റാൻ അച്ഛനും അമ്മയും വന്നു; അനിയത്തിയുടെ മരണാനന്തര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് സിമ്രൻ
ചേച്ചിയുടെ അഭിനയ പാരമ്പര്യം പിൻതുടർന്ന് അഭിനയ ലോകത്തേക്ക് എത്തിയതാണ് മോണൽ നേവലും. കന്നട സിനിമകളിൽ തുടങ്ങി, നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചു. തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ചു. 2002 ൽ ആണ് മോണൽ ചെന്നൈയിലെ തന്റെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ചത്. പ്രമുഖ ഡാൻസ് കൊറിയോഗ്രാഫറുമായുള്ള പ്രണയ പരാജയമാണ് മോണലിന്റെ ആത്മഹത്യയ്ക്ക് കാരണം എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ സിമ്രൻ ആരോപിച്ചിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·