രണ്ട് കാലിനും ബാക്ക് ബോണിനും പരിക്ക് പറ്റി, മേജര്‍ ആക്‌സിഡന്റ് ആയിരുന്നു; ആ അവസ്ഥയെ തരണം ചെയ്തതിനെ കുറിച്ച് സ്‌നേഹ

3 weeks ago 4
കരിയറില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞ് സ്‌നേഹ . അവള്‍ വികടന്‍ ചാനലിന്റെ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വീണു കിടന്ന ഇടത്ത് നിന്ന് മുന്നോട്ട് കുതിച്ചതിനെ കുറിച്ചും, കരിയറില്‍ നിലനില്‍ക്കാന്‍ പോരാടിയതിനെ കുറിച്ചും സ്‌നേഹ പറഞ്ഞത്. സ്‌നേഹയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയുടെ സംവിധായകന്‍ കരു പളനിയപ്പനാണ് നടിക്ക് പുരസ്‌കാരം നല്‍കിയത്. ആ സിനിമ ചെയ്യുന്നതിന് മുന്‍പുണ്ടായ അപകടത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി സംസാരിച്ചു തുടങ്ങിയത്

പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയെ കുറിച്ച് ഞാന്‍ തീര്‍ച്ചയായും പറയണം. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണത്. ആ സിനിമയുടെ കഥ പറയാന്‍ വന്നത് ഞാനൊരു വലിയ അപകടത്തെ നേരിട്ട് നില്‍ക്കുന്ന സമയത്താണ്. 2003 ല്‍ നടന്ന മേജര്‍ ആക്‌സിഡന്റ്, എല്‍-ത്രി എല്‍-ഫോര്‍ ഫ്രാക്ചര്‍, ബാക്ക് ബോണ്‍, വലത് കാലില്‍ ഒന്നിലധികം ഒടിവുകള്‍, ഇടത് കാലില്‍ കണ്ണാടി ചില്ല് തറിച്ച് വലിയൊരു മുറിവ്, അതിന് സ്റ്റിച്ച് ഇട്ടിട്ടുണ്ടായിരുന്നു. എട്ട് മാസം കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ പോലും എനിക്ക് കഴിയില്ല എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.

Also Read: കല്യാണം കഴിഞ്ഞു കുഞ്ഞ് പിറന്നു എന്നതിന്റെ പേരില്‍ എന്നെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല; അഭിമാനത്തോടെ കനിഹ

ആ സമയത്താണ്, മൂന്നാം ദിവസം ആശുപത്രിയില്‍ എന്നെ കാണാന്‍ സംവിധായകന്‍ കരു പളനിയപ്പന്‍ എത്തിയത്. അന്ന് എനിക്ക് എഴുന്നേറ്റിരിക്കാന്‍ പോലും സാധിക്കില്ല, ആശുപത്രി കിടക്കയില്‍ കിടന്നാണ് പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയുടെ കഥ ഞാന്‍ കേട്ടത്. കഥ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ആ കാലത്ത് ഇരട്ടവേഷം ഒരു നായികയ്ക്ക് കിട്ടുന്നു എന്നുപറഞ്ഞാല്‍ അത് വലിയ കാര്യമാണ്. ഞാന്‍ ഇന്റസ്ട്രിയിലേക്ക് വന്നിട്ട് അന്ന് മൂന്ന് വര്‍ഷം ആയതേയുണ്ടായിരുന്നുള്ളൂ.

കഥ പറഞ്ഞിട്ട് അദ്ദേഹം തിരിഞ്ഞ് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, എന്ത് വിശ്വാസത്തിലാണ് സര്‍ എന്നോട് കഥ പറഞ്ഞത് എന്ന്. എന്നെക്കൊണ്ട് നടക്കാന്‍ പോലും എട്ട് മാസത്തേക്ക് സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, അതെല്ലാം സാധിക്കും എന്നാണ്. ആ ആത്മവിശ്വാസത്തിലാണ് ആറ് മാസം - എട്ട് മാസം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിടത്തു നിന്ന് ഞാന്‍, ഒന്നര മാസത്തിനുള്ളില്‍ ഷൂട്ടിങിന് പോയത്. അങ്ങനെയുള്ള സംവിധായകരുള്ള ഇടത്ത് നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടാന്‍ സാധിക്കും, അവര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവുമാണ് വലുത് എന്ന് സ്‌നേഹ പറഞ്ഞു

ഒരു പുരസ്‌കാരവും ചെറുതല്ല, ഒരുപാട് പോരാട്ടങ്ങള്‍ക്ക് ശേഷമാണ് നേട്ടങ്ങള്‍ നമ്മളെ നേടിയെത്തുന്നത്. ഒരുപാട് ഇഷ്ടപ്പെട്ടും, പ്രതീക്ഷയോടെയും ചെയ്ത പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയ്‌ക്കോ, ഓട്ടോഗ്രാഫ് എന്ന സിനിമയ്‌ക്കോ, പട്ടാസ് എന്ന സിനിമയ്‌ക്കോ ഒന്നും എനിക്ക് പുരസ്‌കാരം ലഭിച്ചിട്ടില്ല. എനിക്ക് വേണ്ട രീതിയില്‍ റെക്കഗനേഷന്‍ കിട്ടുന്നില്ലേ എന്ന സങ്കടം അന്നെനിക്കുണ്ടായിരുന്നു. പക്ഷേ പിന്നീടത് ശീലമായപ്പോള്‍ ആ സങ്കടം മാറി


പക്ഷേ എന്നിരുന്നാലും ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അതാണ് എനിക്ക് ഏറ്റവും വലിയ നേട്ടം. അത്രയും സപ്പോര്‍ട്ടീവായ സംവിധായകര്‍ക്കൊപ്പവും അഭിനേതാക്കള്‍ക്കൊപ്പവും എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്തിനേറെ, രണ്ട് മക്കളായതിന് ശേഷവും എനിക്കൊപ്പം അഭിനയിക്കാന്‍ വിജയ് തയ്യാറായതും അതിന് സംവിധായകര്‍ നല്‍കിയ പിന്തുണയും എല്ലാം എനിക്ക് വലിയ കാര്യമാണ്- സ്‌നേഹ പറഞ്ഞു.
Read Entire Article