ശിൽപ്പ മണിക്കൂറിന് കൊടുത്തത് 25000;വാച്ച്മാനിൽനിന്ന് അംബാനി കുടുംബത്തിലും 15 കോടിയുടെ ജിമ്മിലേക്കും ഉള്ള വിനോദിന്റെ യാത്ര

1 month ago 6
പലരീതിയിൽ ജീവിതം മാറിമറിയുന്നആളുകളെ നമുക്ക് അറിയാം.ലോട്ടറി അടിച്ചും, അല്ലാതെയും കോടീശ്വരപദവിയിലേക്ക് ഉയർന്ന ആളുകളെയും അറിയാം. ലോട്ടറി അടിച്ചു ജീവിതം മാറിയ ആളെകുറിച്ചല്ല പറഞ്ഞുവരുന്നത് ഒരു വാച്ച് മാൻ ആയി തുടങ്ങി ഇന്ന് അംബാനി കുടുംബത്തിലും ബൊളിവുഡ് സ്റ്റാർസിന്റെ ഒക്കെ ലൈഫിൽ വലിയ സ്വാധീനം ഉള്ള വിനോദ് ചന്നയെകുറിച്ചാണ്.

മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെ ശരീരഭാരം കുറച്ച സമയത്താണ് സമൂഹമാധ്യമങ്ങളിൽ വിനോദിനെക്കുറിച്ച് വലിയ ചർച്ചകൾ ആദ്യം തുടങ്ങിയത്. 208 കിലോ ഭാരമുണ്ടായിരുന്ന അനന്ദിനെ 18 മാസം കൊണ്ട് 100 കിലോയായി കുറയ്ക്കാൻ സഹായിച്ചത് വിനോദ് ചന്ന ആയിരുന്നു. ഇന്ന് ജോൺ എബ്രഹാം, റിതേഷ് ദേശ്മുഖ്, ശിൽപ ഷെട്ടി തുടങ്ങിയവരുടെയും ട്രെയിനർ കൂടിയാണ് വിനോദ് . കഷ്ടപ്പാടുകളും കുറ്റപെടുത്തലുകളും പരിഹാസങ്ങളും ഒക്കെ ഉണ്ടായിരുന്ന കാലത്തിൽ നിന്നുമാണ് വിനോദ് ഇന്ന് കോടീശ്വര പദവിയിലേക്ക് ഉയർന്നത്.


ഇന്ന് ഒരു മണിക്കൂറിന് കാൽ ലക്ഷം രൂപയാണ് വിനോദ് ഈടാക്കുന്നത് ശിൽപ്പ ഷെട്ടി മണിക്കൂറിന് 25000 രൂപയാണ് കൊടുത്തിരുന്നത്. 'ദിവസത്തിൽ 16 മണിക്കൂറും ജോലി ചെയ്യുന്ന വിനോദ് . 12 ഓൺലൈൻ സെഷന് ഒരു ലക്ഷം രൂപയാണ് ഈടാക്കുന്നത്.

ALSO READ: എല്ലാം സംഭവിച്ചത് ആ ഒരു വര്‍ഷമാണ്, ഓസ്‌കാര്‍, പദ്മശ്രീ, ഒബാമയ്‌ക്കൊപ്പം ഡിന്നര്‍ അങ്ങനെ എല്ലാം!


“അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മുന്നിൽ ഒരു പരിശീലകനായി നിൽക്കുമെന്ന് ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. ലാൽബാഗിലെ ദാദറിലെ വളരെ ദരിദ്രമായ ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്, അവിടെ സാധാരണ ആളുകൾ ആണ് ജീവിക്കുന്നത്. അവിടെ നിന്നാണ് എനിക്ക് പെദ്ദാർ റോഡിൽ ആദ്യമായി ജോലി ലഭിച്ചത് ഇതിനിടയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലിയും; വിനോദ് പറയുന്നു

ALSO READ: ദുരന്തങ്ങൾ വിട്ടൊഴിയാതെ! നന്ദുവിന്റെയും കല്പനയുടെയും അകാലമരണം; ഉർവശിയുടെ ഡിവോഴ്സ്; ഇപ്പോൾ കമലിന്റെ വിയോഗവും


മുംബൈയിലെ ഒരു ജിമ്മിൽ പരിശീലകനായി തന്റെ തുടക്കം കുറിച്ചു, പതുക്കെ തന്റെ വൈദഗ്ധ്യവും പ്രശസ്തിയും വളർത്തിയെടുത്തു. “ഒരു സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനാകുന്നതിന് മുമ്പ് 15 വർഷം ബോഡി ബിൽഡിംഗിൽ ശ്രദ്ധ വച്ചു.

കരിയറിന്റെപീക്ക് ലെവലിൽ എത്തുമ്പോൾ മണിക്കൂറിന് 25,000 രൂപയായിരുന്നു മണിക്കൂറിന് വിനോദിന് ലഭിച്ചത്. ആ സമയത്ത്, വിനോദ് ഏതാണ്ട് 24 മണിക്കൂറും ജോലി ചെയ്തു. ഇന്ന് മുംബൈ സിറ്റിയിൽ 5-6 വീടുകൾ ഉണ്ട് 15 കോടി രൂപയുടെ ഒരു ജിമ്മും വിനോദിന് സ്വന്തമായുണ്ട്.

Read Entire Article