Authored by: അശ്വിനി പി|Samayam Malayalam•16 Feb 2026, 4:47 p.m. IST
ചിരിക്കാന്‍ വേണ്ടി മാത്രം ഡയലോഗുകള്‍ എഴുതുമ്പോള്‍ അതില മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കരുത്, ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം അതാണ് എന്ന് രാജസേനന്‍ പറയുന്നു
നാടൻ പ്രമാണിയും നാട്ടു പെണ്ണും എന്ന ചിത്രത്തെ കുറിച്ച് രാജസേനൻകടിഞ്ഞൂല് കല്യാണം മുതലുള്ള തന്റെ സിനിമകളില്‍ സംസാരിക്കുന്ന ഡയലോഗുകള്‍ എല്ലാം യാതൊരു തര പേടിയും ഇല്ലാതെ എടുത്തതാണ്. അന്ന് അത്തരം സിനിമകള്‍ ചെയ്തിരുന്നത് ചിരിക്കാന്‍ വേണ്ടി മാത്രമാണ്. മേലെ പറമ്പിലെ ആണ്‍വീട് എന്ന ചിത്രത്തിലെ പച്ചത്തക്കാളി വരട്ടെ, മഞ്ഞത്തക്കാളി വരട്ടെ എന്നൊക്കെയുള്ള ഡയലോഗുകള്‍ ഇന്നും ആളുകളെ ചിരിപ്പിക്കുന്നു. പക്ഷേ ഇന്ന് അത്തരമൊരു ഡയലോഗ് എഴുതാന്‍ സാധിക്കില്ല. ഉടനെ പുരുഷ മേധാവിത്വം എന്ന കമന്റുകള്‍ വരും. അതുകൊണ്ടാണ് ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയും അടുത്തിടെ വലിയ ചര്‍ച്ചയായത്.
Also Read: വിജയ് യുടെ പേരില്‍ തൃഷ എന്തൊക്കെ അപവാദം കേട്ടു; ഇതുകൊണ്ടെങ്കിലും നിര്‍ത്തുമോ? നിയമത്തിന്റെ വഴിയേ തൃഷസ്ത്രീകള്ക്കെതിരെ എഴുതുമ്പോഴാണ് പ്രശ്‌നം, എന്റെ തന്നെ എത്രയോ സിനിമകളില്‍ പുരുഷന്മാര്‍ക്ക് എതിരെയും ഒരുപാട് സീനുകള്‍ ഉണ്ടായിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയില്‍ ഉര്‍വശി ജയറാമിനെ പട്ടി എന്ന് വിളിക്കുന്ന രംഗങ്ങളൊക്കെയുണ്ട്. നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തില്‍ സംയുക്തയുടെ കൈയ്യില്‍ കിടന്ന് കറങ്ങഉകയാണ് ജയറാം . അവസാനം ജയറാം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ഒരു സംവിധായകനും എന്നോട് ഇങ്ങനെ ചെയ്തിട്ടില്ല, വേറെയും ചെയ്തിട്ടില്ല ഇയാളുടെ സിനിമയിലും ചെയ്തിട്ടില്ല എന്ന്. അന്ന് ഞാന്‍ പറഞ്ഞു കഥയ്ക്കാണ് പ്രാധാന്യം എന്ന്. അതാണ്, അന്നും ഇന്നും ആണുങ്ങളെ എന്തും പറയാം, പെണ്ണുങ്ങലെ പറയുമ്പോഴാണ് പ്രശ്‌നം -രാജസേനന്‍ പറഞ്ഞു.
കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലെ രസകരമായ രംഗത്തെ കുറിച്ചും രാജസേനന്‍ സംസാരിക്കുന്നുണ്ട്. അതില്‍ ഉര്‍വശി ജയറാമിനെ ഇടിച്ചിട്ട് നിലത്തിട്ട് ഉരുട്ടണം എന്നാണ് ഒരു രംഗത്ത് എഴുത്തുകാരന്‍ രഘുനാഥ് പാലേരി എഴുതി വച്ചിരുന്നത്. അത്രയ്ക്ക് വേണ്ട എന്നതുകൊണ്ടാണ് പട്ടി വിളിയില്‍ നിന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞത്






English (US) ·