സബീനയിൽ നിന്നും ലക്ഷ്മിപ്രിയയിലേക്ക്! ഞാൻ മുസ്ളീം ആയി ജീവിച്ചിട്ടില്ല; മുഷിഞ്ഞവസ്ത്രം മാറ്റി പുതിയത് ധരിക്കുന്നപോലെ ആ മാറ്റം

1 month ago 5

Authored by: ഋതു നായർ|Samayam Malayalam11 Feb 2026, 1:12 p.m. IST

വിവാഹത്തോട് അനുബന്ധിച്ചാണ് മതം മാറിയത്. പക്‌ഷേ മനസ് കൊണ്ട് ഞാൻ പാലിച്ചത് സനാതന ധർമ്മം, നോമ്പും എടുത്തിട്ടില്ല, അറബിപഠിക്കുകയോ ചെയ്തിട്ടില്ല.

lakshmi priya revealed wherefore  she changed her religion   and shaed her idiosyncratic   beliefs and spiritual   commitment(ഫോട്ടോസ്- Samayam Malayalam)
സനാതന ധർമ്മത്തിന്റെ പുണ്യം എന്ന് പറയുന്നത് മുജ്ജന്മത്തിൽ തന്നെ തുടങ്ങുന്ന കാര്യമെന്ന് നടി ലക്ഷ്മി പ്രിയ. കഴിഞ്ഞ ജന്മത്തിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ഈ ജന്മത്തിലും എനിക്ക് കിട്ടുന്നത്. അല്ലാതെ ഈ ജന്മത്തിൽ എനിക്ക് കിട്ടുന്ന അറിവോ., ഏതേലും പുസ്തകത്തിൽ നിന്നും നേടുന്നതോ ഒന്നും അല്ല. ഓരോ കാര്യങ്ങളും പറയാനും അറിയാനും ഒക്കെ ആകുന്നത് മുജ്ജന്മത്തിൽ എനിക്ക് കിട്ടിയ അറിവുകൾ കൊണ്ടാണ്. എത്രയോ ബ്രാഹ്മണർ ആയ ആളുകൾ എന്നോട് പറയാറുണ്ട്. എനിക്ക് വായിക്കാൻ കഴിയുന്നതുപോലെ ശ്ലോകങ്ങൾ ചൊല്ലാൻ സാധിക്കുന്നത് പോലെ അവർക്ക് സാധിക്കുന്നില്ല എന്ന്.

ഞാൻ ഒരു ഓണാട്ടുകരകാരി ആണ്. ഒരുപാട് കരകൾ ചേർന്നതാണ്. എന്റെ നാട്ടിൽ ജാതിയും മതവും നോക്കുന്നത് ഒരു കല്യാണത്തിനോ മറ്റോ ആണ്. എന്റെ അച്ഛന്റെ വീട്ടുകാരെക്കാൾ അമ്മയുടെ വീട്ടുകാർ ആയിരുന്നു സാധാ ഓർത്തഡോക്സ് കുടുംബം. അന്നേ ഓർത്തഡോക്സ് ഫാമിലി ആയിരുന്നു എങ്കിലും ചെട്ടികുളങ്ങര അമ്മ കുലദേവത ആയിട്ടാണ് വിശ്വസിച്ചത്.

എന്റെ അച്ഛന്റെ മുത്തച്ഛൻ ഹരിപ്പാട് കൊട്ടാരത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. എന്റെ ഒക്കെ വീട്ടിൽ നിന്നാണ് അവിടേക്ക് ഒക്കെയുള്ള കൊടിമരം കൊണ്ട് പോയിരുന്നത്. സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എന്റെ വീട്ടിൽ നിന്നും ആയിരുന്നു എണ്ണ കൊണ്ട് പോയിരുന്നത്. മണ്ണാറശാല നാഗദൈവങ്ങളും വെട്ടിക്കോട്ട് നാഗരാജ സ്വാമി ക്ഷേത്രത്തിലും ഒക്കെ പ്രാധാന്യം ഉണ്ട്. ഒരു ഓണാട്ടുകരക്കാരി ആയതുകൊണ്ടുതന്നെ അവിടെ ക്ഷേത്രങ്ങളിലെ വിശേഷങ്ങൾ ഒക്കെയും നമ്മൾക്കും പ്രാധാന്യം ഉണ്ട്..

ALSO READ: ഇരുപതാം വയസിൽ ഗര്ഭിണിയായി 21 ൽ പ്രസവം, മറ്റൊരു കുഞ്ഞിനെ കൂടി ആഗ്രഹിച്ചിരുന്നു? ഈ സൗന്ദര്യത്തിന് പിന്നിൽ ഒന്നുമാത്രം
ഞാൻ അറബി പഠിക്കുകയോ, നോമ്പ് എടുക്കുകയോ ചെയ്ത മുസ്‌ലിം അല്ല. ഞാൻ ഒരിക്കലും മുസ്‌ലിം ട്രഡീഷൻ അനുസരിച്ചുജീവിച്ച ആളല്ല. എനിക്ക് അത് വഴങ്ങാറില്ല. വീട്ടിൽ ആളെ ഇരുത്തി പഠിപ്പിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ എനിക്ക് അത് വഴങ്ങിയിരുന്നില്ല. എന്റെ ഭർത്താവ് സംഘി ആയതുകൊണ്ടാണ് ഞാൻ ഹിന്ദു ആയത് എന്നൊക്കെ പറയും. പക്ഷേ അദ്ദേഹത്തിന്റെ അച്ഛനും അദ്ദേഹത്തിനും ഒക്കെ ഞാൻ സബീന ആയിരിക്കുന്നത് തന്നെ ആയിരുന്നു ഇഷ്ടം. ഞാൻ തലയിൽ തട്ടം ഒക്കെ ഇട്ടു ഇരിക്കുന്നത് തന്നെ ആയിരുന്നു അവരുടെ ഇഷ്ടവും. പക്ഷേ എന്റെ നിർബന്ധം കൊണ്ടാണ് മതം മാറിയത്. ഒഫീഷ്യൽ ആയി എല്ലാം തന്നെ മാറ്റിയിരുന്നു. വിവാഹത്തോട് പ്രമാണിച്ചു തന്നെയാണ് മതം മാറിയത്. പക്ഷേ എനിക്ക് പുതുമ ഒന്നും തോന്നിയില്ല. മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയത് ധരിച്ചപോലെയാണ് മതം മാറ്റത്തെ നോക്കി കണ്ടതെന്നും ലക്ഷി പ്രിയ പുണ്യത്തിൽ സംസാരിക്കവെ പറയുന്നു .

Read Entire Article