സെറ്റില്‍ മദ്യപിച്ച ആളെ അറഞ്ചം പുറഞ്ചം തല്ലി സായി ധന്‍ഷിക; നായകനും സംവിധായകനും പിടിച്ചു വച്ചിട്ടും അടങ്ങാത്ത ദേഷ്യം

3 months ago 14

Authored by: അശ്വിനി പി|Samayam Malayalam5 Feb 2026, 12:04 p.m. IST

വളരെ പെട്ടന്ന് കരയുന്ന പ്രകൃതക്കാരിയാണ് സായി ധന്‍ഷിക. എന്തെങ്കിലും വിഷമം തോന്നിയാല്‍ അത് കരഞ്ഞ് തീര്‍ക്കും. അത് പോലെ തന്നെ ദേഷ്യം വന്നാലും നിയന്ത്രിക്കാന്‍ കഴിയില്ല. അങ്ങനെ ഒരാളെ തല്ലി ഓടിച്ചതിനെ കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ നായിക പറയുന്നത്

sai dhanshika angryസായി ധൻഷിക
പതിനേഴ് വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ സജീവമാണ് സായി ധന്‍ഷിക . കബാലി എന്ന ചിത്രത്തില്‍ രജിനികാന്തിന്റെ മകളായി അഭിനയിച്ചതിന് ശേഷമാണ് ധന്‍ഷികയ്ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരു ശ്രദ്ധ ലഭിച്ചത്. സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി അഭിനയിച്ച താരം ഇപ്പോള്‍ വിശാലുമായുള്ള വിവാഹത്തിനൊരുങ്ങുകയാണ്. പതിനഞ്ച് വര്‍ഷത്തെ സൗഹൃദവും, എട്ട് വര്‍ഷത്തെ പ്രണയത്തിനും ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

വിശാലുമായുള്ള പ്രണയം തന്റെ ദേഷ്യത്തെ വളരെ അധികം നിയന്ത്രിച്ചു എന്നാണ് സായി ധന്‍ഷിക പറയുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഞങ്ങള്‍ രണ്ട് പേരും ഇപ്പോള്‍ ശാന്തതയെ വല്ലാതെ ഇഷ്ടപ്പെടുന്നു, അത്രയും മനോഹരമായ ഒരു പ്രണയ ബന്ധമാണത്. ഞാന്‍ പോലും അറിയാതെ സ്വയം മാറി എന്നാണ് സായി ധന്‍ഷിക പറയുന്നത്.

Also Read: ഇത്രയും വലിയ പ്രായ വ്യത്യാസം, എങ്ങനെ വിശാലുമായി പ്രണയത്തിലായി എന്ന ചോദ്യത്തിന് ധന്‍ഷികയുടെ മറുപടി

മുന്‍പൊക്കെ എന്തിനും ഏതിനും പെട്ടന്ന് ദേഷ്യം വരുമായിരുന്നുവത്രെ. ദേഷ്യം കേറി, സെറ്റില്‍ വച്ച് ഒരാള തെല്ലിയ അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. ആയോധനകലകള്‍ പഠിച്ചിട്ടുള്ള താന്‍ അത് വേണ്ടിടത്ത് വേണ്ടതുപോലെ പ്രയോഗിക്കും എന്നാണ് സായി ധന്‍ഷിക പറഞ്ഞത്.

കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കാരവാനിലേക്ക് പോയി. എന്റെ കെയര്‍ടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാള്‍ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല, അയാള്‍ക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ്, അയാള്‍ അതുവഴി അങ്ങ് പോയി. ഞാന്‍ കാരവാനിലും കയറി.

ഇന്ത്യയുടെ വെടിക്കെട്ടിന് മുന്നില്‍ മറുപടിയുണ്ടാകില്ല; ‍ഈ കണക്കുകള്‍ ഞെട്ടിപ്പിക്കും


പിന്നെ പുറത്തിറങ്ങുമ്പോള്‍ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാന്‍ പഠിച്ച ആയോഘനകലകള്‍ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേര്‍ന്ന് എന്നെ പിടിച്ചുവയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല. ദേഷ്യമൊക്കെ പെട്ടന്നായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ എത്രയോ മാറി എന്നാണ് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സായി ധന്‍ഷിക പറഞ്ഞത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article