മാതാപിതാക്കള്‍ എന്ന നിലയില്‍ മാത്രമല്ല നമ്മള്‍ ആശങ്കപ്പെടുന്നത്. ഞാന്‍ ഒരു ഭര്‍ത്താവ് എന്ന നിലയിലും, അച്ഛന്‍ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ഒരു ഉത്തരവനാദിത്വ ബോധമുള്ള പൗരന്‍ എന്ന നിലയിലും എനിക്ക് ആശങ്കകളുണ്ട്. നിര്‍ഭാഗ്യവശാല്‍ ഒരു പൗരന്‍ എന്ന നിലയില്‍ ആശങ്കപ്പെടാാനും നല്ലത് സംഭവിക്കും എന്ന് പ്രതീക്ഷിക്കാനുമല്ലാതെ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും.
നിയമം തോൽക്കുന്നിടത്ത് തോക്കുകൾക്ക് നീതി നടപ്പാക്കാനാകുമോ? വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് കരീനയും പൃഥ്വിരാജും; 'ദായ്‌റ' വരുന്നു
അതെ, ഈ സിനിമ സംസാരിക്കുന്നത്, നമ്മളെല്ലാം ഭാഗമാവുന്ന ഇന്നത്തെ ഈ സമൂഹത്തിന്റെ വളരെ വൃത്തികെട്ട സത്യങ്ങളെ കുറിച്ചാണ്. ഒരു ഇക്വേഷന്റെ ഒരു ഭാഗം മാത്രമാണ് നമ്മള്‍. എന്നെങ്കിലും ഒരിക്കല്‍ ഈ ഇക്വേഷന്‍ എല്ലാം പരിഹരിക്കപ്പെടും എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു.
എനിക്കൊരു മകളുണ്ട്, 11 വയസ്സായി. ഒരു പാരന്റ് എന്ന നിലയില്‍ വളരെ അണ്‍കംഫര്‍ട്ടബിളായിട്ടുള്ള ഒരു സ്റ്റേജിലാണ് ഞാന്‍ നില്‍ക്കുന്നത്, എവിടെ നിന്ന് അവളോട് സംസാരിച്ച് തുടങ്ങണം എന്ന് എനിക്കറിയില്ല. എന്താണ് സുരക്ഷിതം, എന്താണ് സുരക്ഷിതമല്ലാത്തത് എന്ന് അവളോട് പറഞ്ഞുകൊടുക്കാന്‍ എനിക്ക് സാധിക്കുന്നില്ല. നമ്മളൊരു മാതൃകപരമായ ലോകത്താണ ജീവിക്കുന്നത് എങ്കില്‍ എനിക്കങ്ങനെ ഒരു സംസാരം മകളുമായി നടത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. പക്ഷേ അത്തരമൊരു സാഹചര്യത്തിലല്ല നമ്മലിന്ന് ജീവിക്കുന്നത്.
പക്ഷേ ഒരു പൗരന്‍ എന്ന നിലയില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതുണ്ട്. നമ്മുടെ മക്കളോട് സംസാരിക്കുക, അത് പെണ്‍കുട്ടികളോട് മാത്രമല്ല, അതുപോലെ തന്നെ പ്രാധാന്യമാണ് ആണ്‍കുട്ടികളോട് സംസാരിക്കുക എന്നതും.
നീതിന്യായ വ്യവസ്ഥയില്‍ പക്ഷം പിടിക്കാന്‍ കഴിയില്ല, അതില്‍ ഒരേയൊരു പക്ഷം നീതി മാത്രമാണ്. നീതി ലഭ്യമാകുന്നതിലെ കാലതാമസവും പ്രക്രിയയുടെ സങ്കീര്‍ണ്ണതയുമാണ് പ്രധാന പ്രശ്‌നം. അത് വളരെ മന്ദഗതിയിലായതിനാല്‍ പലപ്പോഴും ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടാറുണ്ട്. ഈ പ്രശ്‌നത്തിനാണ് പരിഹാരം കാണേണ്ടത്. കുറ്റവാളിയും ഇരയും സാധാരണ പൗരന്മാരുമെല്ലാം ഒരേ നിയമവ്യവസ്ഥയ്ക്ക് കീഴിലാണ് വരുന്നത്. നീതി ലഭ്യമാകുന്നത് കൂടുതല്‍ വേഗത്തിലും വ്യക്തതയുള്ളതുമാകുകയും, അതിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരാതിരിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു




English (US) ·