20–ാം ഓവറിൽ അഞ്ച് സിക്സ് അടിച്ചുകൂട്ടി മുഹമ്മദ് നബി, എന്നിട്ടും അഫ്ഗാൻ രക്ഷപെട്ടില്ല; ബംഗ്ലദേശിനെയും സൂപ്പർ ഫോറിലെത്തിച്ച് ശ്രീലങ്ക– വിഡിയോ

4 months ago 4

മനോരമ ലേഖകൻ

Published: September 19, 2025 04:11 AM IST Updated: September 19, 2025 08:01 AM IST

1 minute Read

  • കുശാൽ മെൻഡ‍ിസ് പ്ലെയർ ഓഫ് ദ് മാച്ച് (74 നോട്ടൗട്ട്)


അർധ സെ‍ഞ്ചറി നേടിയ കുശാൽ മെൻഡിസിന്റെ (ഇടത്) ആഹ്ലാദം. ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക സമീപം.
അർധ സെ‍ഞ്ചറി നേടിയ കുശാൽ മെൻഡിസിന്റെ (ഇടത്) ആഹ്ലാദം. ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക സമീപം.

അബുദാബി ∙ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസ് (52 പന്തിൽ 74 നോട്ടൗട്ട്) ബംഗ്ലദേശിനെ സൂപ്പർ ഫോറിലേക്ക് കൈപിടിച്ചുകയറ്റി. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയോട് 6 വിക്കറ്റ് തോൽവി വഴങ്ങിയതോടെ അഫ്ഗാനിസ്ഥാന്റെ സൂപ്പർ ഫോർ പ്രതീക്ഷകൾ അവസാനിച്ചു.

ഗ്രൂപ്പ് റൗണ്ടിലെ തുടർച്ചയായ മൂന്നാം ജയത്തോടെ ശ്രീലങ്ക സൂപ്പർ ഫോറിലെത്തി. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ബംഗ്ലദേശും മുന്നേറി. അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ തോറ്റതാണ് നെറ്റ്‌ റൺറേറ്റിൽ പിന്നിലായിരുന്ന ബംഗ്ലദേശിന് നേട്ടമായത്. സ്കോർ: അഫ്ഗാനിസ്ഥാൻ: 20 ഓവറിൽ 8ന് 169. ശ്രീലങ്ക– 18.4 ഓവറിൽ 4ന് 171. 

ഓപ്പണറായി ഇറങ്ങി ടീമിന്റെ വിജയമുറപ്പിക്കുംവരെ ക്രീസിൽ തുടർന്ന കുശാൽ മെൻഡ‍ിസിന്റെ ബാറ്റിങ്ങാണ് ശ്രീലങ്കയുടെ ചേസിനു കരുത്തുപകർന്നത്. പാത്തും നിസംഗ (6), കാമിൽ മിശ്ര (4) എന്നിവരെ തുടക്കത്തിലേ നഷ്ടമായെങ്കിലും മധ്യനിരയിൽ 3 നിർണായക കൂട്ടുകെട്ടുകൾ സൃഷ്ടിച്ച് കുശാൽ ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. അഞ്ചാം വിക്കറ്റിൽ 23 പന്തിൽ 52 റൺസ് നേടിയ കുശാൽ– കമിന്ദു മെൻഡിസ് (13 പന്തിൽ 26*) കൂട്ടുകെട്ടാണ് ലങ്കൻ ജയം അനായാസമാക്കിയത്. 

ഒരു ഓവറിൽ 5 സിക്സർ  

നേരത്തേ ബാറ്റിങ്ങിന്റെ 18–ാം ഓവർ വരെ പതുങ്ങിനിന്ന അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് അവസാന 2 ഓവറിൽ ബാറ്റിങ് വെടിക്കെട്ട് നടത്തിയ ഓൾറൗണ്ടർ മുഹമ്മദ് നബിയുടെ ഇന്നിങ്സാണ് (22 പന്തിൽ 60). 19–ാം ഓവറിൽ ദുഷ്മന്ത ചമീരയ്ക്കെതിരെ തുടരെ 3 ഫോർ നേടിയ നബി, ലങ്കൻ സ്പിന്നർ ദുനിത് വെല്ലലഗെ എറിഞ്ഞ 20–ാം ഓവറിൽ നേടിയത് 5 സിക്സുകൾ അടക്കം 32 റൺസ്. അവസാന 2 ഓവറിൽ ആഞ്ഞടിച്ചു നേടിയ 49 റൺസാണ് അഫ്ഗാനിസ്ഥാ‍ൻ ടീം സ്കോർ 169ൽ എത്തിച്ചത്. 

English Summary:

Asia Cup Thriller: Asia Cup 2024 sees Sri Lanka defeating Afghanistan, starring to Bangladesh's qualification for the Super Four stage. Kusal Mendis's unbeaten innings secured the triumph for Sri Lanka, portion Afghanistan's nonaccomplishment ended their Super Four hopes.

Read Entire Article